കൊച്ചി: പിണറായി സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. സിപിഎം പ്രവർത്തകരെ നിയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വീടുകൾ തോറും കയറി സർവേയുടെ മറവിൽ രാഷ്‌ട്രീയ പ്രചാരണം നടത്താനുള്ള പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ആസൂത്രണമാണ് കോടതി തീരുമാനത്തോടെ തടഞ്ഞത്.
കെഎസ് യു നേതാക്കളാണ് ഹർജിക്കാർ. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബഞ്ചാണ് വിധിച്ചത്. 20 കോടി രൂപ ചെലവിൽ 80 ലക്ഷം വീടുകളിൽ നേരിട്ട് സമ്പർക്കം നടത്തി വിവരം ശേഖരിക്കാനെന്ന മറവിൽ പിണറായി സർക്കാറിന്റെ നേട്ടം പ്രചരിപ്പിക്കുകയായിരുന്നു പദ്ധതി. ഇതിന് നിയോഗിക്കുന്നവരെ പോർട്ടൽവഴിയാണ് തിരഞ്ഞെടുത്തത്. സിപിഎം-ഡിവൈഎഫ്‌ഐനേതാക്കളെയാണ് ഇതിനായി വിനിയോഗിക്കാൻ കണ്ടെത്തിയത്.
കോടതി:
– സർവേ നിയമവിരുദ്ധം
– ധനകാര്യ വകുപ്പിന്റെ അനുമതിയില്ല
– ബജറ്റ് വിഹിതം ഇല്ല
പ്രതിപക്ഷങ്ങൾ:
– പൊതുഖജനാവിന്റെ ദുർവിനിയോഗം
– പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയത്
– നഗ്നമായ അധികാര ദുർവിനിയോഗം











