കണ്ണൂർ: കഭീകരരുമായി ബന്ധമുണ്ടെന്ന് ഭയപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ കണ്ണൂരില്‍ താമസക്കുന്ന 77 കാരിയായ മീര സോമസുന്ദരത്തില്‍ നിന്നും തട്ടിയെടുത്തത് 1.58 കോടി രൂപ. മീന സോമസുന്ദരത്തിന്റെ പണം ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മുഴുവന്‍ തുകയും കൈമാറണമെന്ന് ഫോണില്‍ വിളിച്ചവര്‍ പറഞ്ഞു. ഇങ്ങിനെയാണ് മീര സോമസുന്ദരത്തിന്റെ ബാങ്കിലുണ്ടായിരുന്ന മൊത്തം തുകയില്‍ നിന്നും 1.58 ലക്ഷം തട്ടിയെടുത്തത്.
ഫോണില്‍ വിളിച്ചവര്‍ ആദ്യം പറഞ്ഞത് മീര സോമസുന്ദരത്തിന് പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്നായിരുന്നു. ഇത് കേട്ട പാട് വൃദ്ധ ഭയന്നുപോയി. വാട്ട്സ് ആപ്പ് കോളിലൂടെയാണ് സംഘം വയോധികയെ ബന്ധപ്പെട്ടത്. മീര സോമസുന്ദരത്തിന്റെ ആധാർ കാർഡ്, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ തട്ടിപ്പുകാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
തട്ടിപ്പുകാര്‍ പറഞ്ഞതെല്ലാം മീര സോമസുന്ദരം വിശ്വസിച്ചു. ഇവരുടെ ബാങ്കിലെ പണത്തില്‍ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ തുകയുണ്ടോ എന്ന് നോക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം എന്നായിരുന്നു തട്ടിപ്പുകാരായ സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പല തവണകളായി ഏകദേശം 1.58 കോടി രൂപയോളം മീര സോമസുന്ദരം നല്‍കി. ഇതിന് ശേഷം വീണ്ടും ഒരു 50 ലക്ഷം കൂടി കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് ബാങ്ക് ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്.ബാങ്കിലുള്ള പണമല്ല, തന്റെ സ്വർണം വിറ്റുള്ള 50 ലക്ഷം രൂപ കൂടി നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്.
മുന്‍കൂട്ടി യാതൊരു സൂചനയും നല്‍കാതെ 1.58 കോടി രൂപ ഇവരുടെ അക്കൗണ്ടില്‍ നിന്നും കൈമാറിയപ്പോള്‍ തന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. ബാങ്കുകാര്‍ പൊലീസിനെ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഈ സംഭവം നന്നത് . നഷ്ടപ്പെട്ട 1.58 കോടി രൂപ തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് പൊലീസും സൈബര്‍ സംഘവും.
















