Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശീയ പണിമുടക്കിന് ജനം പണികൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 11:15 am IST
in Editorial

രാഷ്‌ട്രീയ പ്രേരിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്ക് സമ്പൂര്‍ണ്ണ പരാജയമായത് സ്വാഭാവികം. പേരില്‍ മാത്രമാണ് ഇത് ദേശീയ പണിമുടക്കായത്. രാജ്യതലസ്ഥാനമായ ദല്‍ഹി ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലൊന്നും പണിമുടക്ക് യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. ഗതാഗതം പതിവുപോലെ നടന്നു. കടകമ്പോളങ്ങള്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഒരു പ്രകടനം നടത്തിയത് മാത്രമാണ് അപവാദം. തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ കാല്‍നട യാത്രയുടെ വലിയ പതിപ്പായിരുന്നു ദല്‍ഹിയിലെ പ്രതിഷേധ പ്രഹസനവും.

ഇതിനോടകം പ്രാബല്യത്തില്‍ വന്ന നാല് തൊഴില്‍ കോഡുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തിയാണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുത്തുമില്ല.

തൊഴില്‍ കോഡുകള്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. തൊഴില്‍ കോഡുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ തന്നെ ഇടത് ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാരും ബിഎംഎസും നല്‍കിയതാണ്. ഇതിനു നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കിയാണ് ഇടതു യൂണിയനുകള്‍ പണിമുടക്കിനിറങ്ങിയത്. ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുക എന്നത് ഇവരുടെ പതിവ് രീതിയാണല്ലോ.

തൊഴില്‍ കോഡുകളുടെ കാര്യത്തില്‍ വിവിധ തലങ്ങളില്‍ വിപുലമായ ചര്‍ച്ചകളും യോഗങ്ങളും നടന്നിരുന്നു. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്ന 2015 ലാണ് കോഡുകളുടെ കരടുരൂപം തയ്യാറാക്കിയത്. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്തു. പത്ത് വര്‍ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും തൊഴിലാളി യൂണിയനുകളുമായും തൊഴിലുടമ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി. ഇതില്‍ പലതിലും പങ്കെടുത്തവരാണ് ഏകപക്ഷീയമായാണ് തൊഴില്‍ കോഡുകള്‍ പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തുന്നത്.

എല്ലാ യോഗങ്ങളിലും പങ്കെടുത്ത ബിഎംഎസ് നിരവധി നിര്‍ദ്ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുകയുണ്ടായി. ഇവയില്‍ പലതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ചെയ്തത്. ഇതേ കാപട്യം തന്നെയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചും ഇവര്‍ പ്രകടിപ്പിച്ചത്. ഇക്കൂട്ടര്‍ തൊഴിലാളി വിരുദ്ധര്‍ മാത്രമല്ല, ജനവിരുദ്ധരുമാണെന്ന് ഈ പണിമുടക്ക് തെളിയിച്ചു. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ബിഎംഎസിനെ പോലുള്ള യൂണിയനുകള്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നു. ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ പിന്തുണ ഇല്ലെന്നറിഞ്ഞിട്ടും ദേശീയ പണിമുടക്ക് നടത്തിയത്.

ഇടത് ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ മാത്രമാണ് പണിമുടക്ക് വിജയിച്ചത്. ഇവരുടെ ഇന്ത്യ കേരളമാണല്ലോ. ഇവിടെ പണിമുടക്കായിരുന്നില്ല, കോടതി നിരോധിച്ച ബന്ദാണ് നടന്നത്. ഭീഷണിപ്പെടുത്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടുമാണ് വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ പൂട്ടിച്ചതും. ശരിക്കും ജനപിന്തുണയുണ്ടെങ്കില്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് പണിമുടക്ക് നടത്തിയവര്‍ മറുപടി പറയണം. പണിമുടക്കിന്റെ പേരില്‍ ജനങ്ങളെ ആക്രമിച്ചവര്‍ക്കും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും എതിരെ കേസെടുക്കണം. ബന്ദ് നിരോധിച്ചുകൊണ്ടുള്ള നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കിയാല്‍ ഇനിയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

വികസനവും പുരോഗതിയും ജനക്ഷേമവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ അന്ധമായി എതിര്‍ക്കുന്നത് രാജ്യവിരുദ്ധതയാണ്. ഇത് ചെയ്യുന്ന പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തനി നിറം തൊഴിലാളികളും ജനങ്ങളും തിരിച്ചറിയണം. ദേശീയ പണിമുടക്കിലൂടെ യൂണിയനുകള്‍ ഒന്നുകൂടി ഒറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്. രാഷ്‌ട്രീയ പ്രേരിതമായി പണിമുടക്ക് നടത്തിയവര്‍ക്ക് ജനങ്ങള്‍ പണികൊടുത്തു എന്നര്‍ത്ഥം.

Tags: Narendra Modi#CongressGorup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.