Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Feb 13, 2026, 03:44 pm IST
in Vicharam, Article

പഴയ വടക്കന്‍പാട്ടിലെ വായ്‌ത്താരിയിപ്പോള്‍ കവി സച്ചിദാനന്ദന് ചേര്‍ച്ചയായി വന്നിരിക്കുന്നു. ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്, ഓതിരം മറിഞ്ഞ് സച്ചിമാഷ് വീശിയ ഉറുമി കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. കവി സൗവര്‍ണ്ണ പ്രതിപക്ഷമാണെന്ന് ഒടുവില്‍ പ്രതിപക്ഷ നേതാവിന് പറയേണ്ടിവന്നു. ഒന്നും കാണാതെ എന്തെങ്കിലും പുലമ്പുന്ന ആളല്ല ഈ പഴയ ചാരുകസേര വിപ്ലവാചാര്യനെന്ന് ആര്‍ക്കാണറിയാത്തത്? ദില്ലിയിലെ രാജകീയ വാഴ്ചക്കാലത്തെ ട്രാക്ക് റെക്കോഡ് ഒന്നു പരിശോധിച്ചാല്‍ ശബരിമലയിലെ മാത്രമല്ല കവിയുടെയും ചെമ്പു തെളിയും!

സിംലയിലെ സുഖശീതളിമയില്‍ ലക്ഷങ്ങളുടെ പ്രതിമാസ പ്രതിഫലക്കുളിലിരുന്ന് വിപ്ലവകവിതകളെഴുതി കേരളത്തിലേക്ക് വിക്ഷേപിച്ചിരുന്ന കാലം! (‘സിംല’യെന്നൊരു കവിത തന്നെയുണ്ട്!) ദില്ലിയില്‍ ഭരണകക്ഷിയുടെ തോളിലും കേരളത്തില്‍ ഇടതുപക്ഷ വിപ്ലവത്തോളിലും കയ്യിട്ടു നടന്ന ഒരു കാലം! എന്നാലും വിപ്ലവക്കനല്‍ ചാരംമൂടി കവിയില്‍ കിടപ്പുണ്ടെന്ന് ഇപ്പോഴാണ് വെളിപ്പെട്ടത്. കവിയെന്ന നിലയ്‌ക്ക് സച്ചിദാനന്ദനോട് കവികള്‍ക്കു മാത്രമല്ല, സഹൃദയര്‍ക്കും മതിപ്പുണ്ട്. എന്നാല്‍ കാവ്യാതീതമായ ഏര്‍പ്പാടുകളിലാണ് അദ്ദേഹത്തിന് പണ്ടേ കമ്പം. വിപ്ലവം പറയാനും എഴുതാനും മാത്രമുള്ളതാണെന്ന് എം. മുകുന്ദനെപ്പോലെ സച്ചിദാനന്ദനും അറിയാം. കവി സൗവര്‍ണ്ണ പ്രതിപക്ഷമെന്ന് വിശ്വസിച്ചിരുന്ന കടമ്മനിട്ടയും തരംകിട്ടിയപ്പോള്‍ അധികാരത്തിന്റെ വരണമാല്യത്തിനായി കഴുത്തു കുനിച്ച് നിയമസഭയില്‍ ഭരണപക്ഷമായി വിലസിയിരുന്നു. കവിയല്ലെങ്കിലും എം. ഗോവിന്ദശിഷ്യനും സ്വാതന്ത്ര്യദാഹിയുമായിരുന്ന സാനുമാഷും അധികാരത്തിന്റെ തണലും അക്കാദമിക്കസേരയും കൈവന്നപ്പോള്‍ ഭരണപക്ഷ പ്രീണനത്തിലാണ് രമിച്ചത്.

തുടര്‍ഭരണം അപകടം ചെയ്യും എന്ന സ്വപ്‌നദര്‍ശനം കിട്ടിയ ഉടനെ സച്ചിദാനന്ദന്‍ പത്രസമ്മേളനം നടത്തിയത് നന്നായി. പിറ്റേന്നത് മാറ്റിപ്പറയേണ്ടിവന്നേക്കാം. പിണറായി സര്‍ക്കാരിന്റെ ഒന്നാം തുടര്‍ഭരണവേളയിലാണല്ലോ വിപ്ലവകുലഗുരുവായ സച്ചിമാഷ് അക്കാദമി അധ്യക്ഷനായി അഭിഷേകം ചെയ്യപ്പെടുന്നത്. അന്നദ്ദേഹത്തിന് തുടര്‍ഭരണ ദോഷങ്ങള്‍ പുരപ്പുറത്തു കയറി വിളിച്ചുപറയാനാവുമായിരുന്നില്ല. അങ്ങിനെ ഒന്നാം തുടര്‍ഭരണകാലത്ത് അക്കാദമിയെ ആവുവിധം ചുവപ്പിക്കാനും അവസരങ്ങള്‍ മുതലാക്കാനുമുള്ള തിടുക്കത്തിലായിരുന്നു കവിമാഷ്. ഇടതുപക്ഷ അക്കാദമി പ്രസിഡന്റുമാരുടെ മഹത്തായ അച്ചടക്ക പാരമ്പര്യം പുലര്‍ത്തിക്കൊണ്ട് സര്‍ക്കാരിനെതിരെ മൗനം ഭജിച്ചും കവിത ചൊല്ലിയും, അലവന്‍സുകള്‍ നുണഞ്ഞും മയങ്ങുകയായിരുന്നു.

പെട്ടെന്നാണ് കാലാവധി കഴിയുന്നു; ഭരണം മാറുന്നു എന്നൊക്കെയുള്ള വെളിപാട് ഉണ്ടായത്. പണ്ട് പു.ക.സ അധ്യക്ഷനായിട്ടും അക്കാദമി അധ്യക്ഷനാകാന്‍ യോഗമില്ലാതെപോയ വൈലോപ്പിള്ളിയുടെ അന്ത്യയാത്രയില്‍ അനാദരിക്കപ്പെട്ടപ്പോള്‍, സച്ചിദാനന്ദന്‍ ഒരു ഗംഭീര കവിതയെഴുതിയിരുന്നു-”ഇവനെക്കൂടി.” ആ തലക്കെട്ട് ഒന്നുകൂടി മറ്റൊരു അര്‍ത്ഥതലത്തില്‍ ആവര്‍ത്തിക്കാന്‍ തോന്നുന്നു.

അധികാരത്തിന്റെ കോട്ട കൊത്തളങ്ങളെ ഭേദിച്ച്, ഇതാ കവിയുടെ പ്രതിപക്ഷ സ്വരം പാഞ്ഞടുക്കുന്നു.
-ഞങ്ങള്‍ തിരുത്തിക്കോളാം എന്ന് ഗോവിന്ദന്‍ മാഷ്.
-ഇവനെക്കൂടി കേള്‍ക്കുക എന്ന് വി.ഡി. സതീശന്‍.
-എല്ലാറ്റിനുമിടയില്‍പ്പെട്ടു ഞെരുങ്ങുന്ന ന്യായീകരണത്തൊഴിലാളി നേതാവുകൂടിയായ അശോകന്‍ ചരുവില്‍.
സാറാ ജോസഫ് ചൂലെടുക്കുന്നതും ഒന്നു കാണാതെയല്ല!
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉള്ളുപിടിയുന്നത് കവി കല്‍പ്പറ്റ നാരായണനും ജോയ് മാത്യുവിനുമൊക്കെയാണ്. കോണ്‍ഗ്രസ്സിന്റെ കവികള്‍ക്ക് പഴയപോലെ കാര്യമായി ഇടമില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തുനിന്നും ചില കവി ദത്തുപുത്രന്മാര്‍ സ്വീകരിക്കപ്പെടാനും ഇടയുണ്ട്!
-രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും എന്തും, എപ്പോഴും സംഭവിക്കാം!

Tags: poetk sachidananthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.