Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

സജിത് പരമേശ്വരന്‍byസജിത് പരമേശ്വരന്‍
Feb 9, 2026, 07:21 am IST
inKerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ പാളികളില്‍ നിന്നും പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം മോഷ്ടിച്ചെന്ന് വിഎസ്എസ്‌സി അന്തിമ പരിശോധനാ ഫലം. ശനിയാഴ്‌ച്ച എസ്‌ഐടിക്ക് ലഭിച്ച പരിശോധനാ ഫലം ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി നിദ്ദേശം അനുസരിച്ചാകും കുറ്റപത്രം തയാറാക്കുക.

ശബരിമല സന്നിധാനത്തു നിന്നും 2019ല്‍ അഴിച്ചെടുത്ത കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പപാളികള്‍ എന്നിവയില്‍ നിന്നും 989 ഗ്രാം സ്വര്‍ണം മാത്രമാണ് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ഇതില്‍ 109 ഗ്രാം പണിക്കൂലിയായി സ്വീകരിച്ചു. ശേഷിച്ച 880 ഗ്രാമില്‍ നിന്ന് 394.9 ഗ്രാം സ്വര്‍ണം പാളികളില്‍ പൂശി. ബാക്കി 496 ഗ്രാം സ്വര്‍ണത്തില്‍ നിന്ന് 474.9 ഗ്രാം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് വിറ്റു എന്നായിരുന്നു പ്രതികളുടെ മൊഴി.
എന്നാല്‍ ഇത് ശുദ്ധ നുണയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതികള്‍ പറഞ്ഞതിന്റെ മൂന്നിരട്ടി സ്വര്‍ണം പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്തെന്നാണ് കണ്ടെത്തല്‍. അതായത് 3000ത്തിലധികം ഗ്രാം (മൂന്നു കിലോ സ്വര്‍ണം).

1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ ശേഷം യുബി ഗ്രൂപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച കണക്കില്‍ ആകെ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് 30.291 കിലോ ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രഭ, ദശാവതാരം എന്നിവ അടങ്ങുന്ന കട്ടിള പാളിയില്‍ 2519.760 ഗ്രാം സ്വര്‍ണവും രണ്ട് ദ്വാരപാലക പാളികളില്‍ മാത്രം 1564.190 ഗ്രാം സ്വര്‍ണവും പൂശിയതായി യുബി ഗ്രൂപ്പിന്റെ രേഖയില്‍ സൂചിപ്പിക്കുന്നു. അതായത് 4083.950 ഗ്രാം സ്വര്‍ണം. പാളികളില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 989 ഗ്രാം സ്വര്‍ണം മാത്രമെന്ന വാദമാണ് ശാസ്ത്രീയ പരിശോധനയില്‍ പൊളിഞ്ഞത്.

മൂന്നു കിലോയിലേറെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനനും ചേര്‍ന്ന് തട്ടിയെടുത്തെന്ന് വ്യക്തമാക്കുന്നതാണ് അന്തിമ ലാബ് റിപ്പോര്‍ട്ട്. യുബി ഗ്രൂപ്പ് ശ്രീകോവിലില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് 1998-ല്‍ നല്‍കിയ കണക്കും വിഎസ്എസ്‌സി റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തപ്പെടുന്നു എന്നത് എസ്‌ഐടിക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ തൊണ്ടിയായ ഇത്രയും സ്വര്‍ണം എവിടെ എന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.

Tags: ദ്വാരപാലക പാളികള്‍ കൊള്ളശബരിമല സ്വര്‍ണ കൊള്ളKerala High courtSabarimala gold theft case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.