പെരുമ്പാവൂർ : വധശ്രമ കേസ്സ് പ്രതിയെ കാപ്പാ ചുമത്തി ജയിലിൽ അടച്ചു. വേങ്ങൂർ ചൂരത്തോട്, പാറേമാലി വീട്ടിൽ അനന്തു പ്രകാശ് (26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രലൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു. കഴിഞ്ഞ നവംബറിൽ കുറുപ്പംപടി പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തു9ർന്നാണ് നടപടി.
കുറുപ്പംപടി പോലീസ് ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ സബ് ഇൻസ്പെക്ടർ ചിത്തുജി ബി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണൻ, സിവിൽ പോലീസ് ഓഫീസർ രജിത്ത് എം.ആർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
















