Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്നുവല്ലോ ‘ദ ന്യൂസ് മിനിറ്റ്’; ധര്‍മ്മസ്ഥലയെ കൂട്ടബലാത്സംഗകേന്ദ്രമാക്കാന്‍ നോക്കിയവര്‍ മലപ്പുറത്തെ കുംഭമേളയ്‌ക്കെതിരെ…

ഹിന്ദുമതത്തിനുള്ളില്‍ വിള്ളലുണ്ടാക്കുക, ഹിന്ദുമതത്തിന്റെ പേരിലുള്ള കൂട്ടായ്‌മകളെ കശാപ്പ് ചെയ്യുക എന്നീ ദൗത്യങ്ങളുമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന 'ദ ന്യൂസ് മിനിറ്റ്' എന്ന യൂട്യൂബ് ചാനല്‍ മലപ്പുറത്ത് നടക്കുന്ന കുംഭമേളയായ മാഘമഹോത്സവത്തിനെതിരെയും രംഗത്ത്. തിരുനാവായില്‍ നടക്കുന്ന മാഘമഹോത്സവം മതപരമായ ആഘോഷമല്ല, രാഷ്‌ട്രീയ പ്രതീകമായ ഉത്സവമാണെന്നാണ് ദ ന്യൂസ് മിനിറ്റിന്റെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 11:06 pm IST
in Kerala, India

ന്യൂദല്‍ഹി: ഹിന്ദുമതത്തിനുള്ളില്‍ വിള്ളലുണ്ടാക്കുക, ഹിന്ദുമതത്തിന്റെ പേരിലുള്ള കൂട്ടായ്‌മകളെ കശാപ്പ് ചെയ്യുക എന്നീ ദൗത്യങ്ങളുമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ‘ദ ന്യൂസ് മിനിറ്റ്’ എന്ന യൂട്യൂബ് ചാനല്‍ മലപ്പുറത്ത് നടക്കുന്ന കുംഭമേളയായ മാഘമഹോത്സവത്തിനെതിരെയും രംഗത്ത്. തിരുനാവായില്‍ നടക്കുന്ന മാഘമഹോത്സവം മതപരമായ ആഘോഷമല്ല, രാഷ്‌ട്രീയ പ്രതീകമായ ഉത്സവമാണെന്നാണ് ദ ന്യൂസ് മിനിറ്റിന്റെ കണ്ടെത്തല്‍.

കഴി‌ഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അരലക്ഷം പേര്‍ക്ക് വരെ സൗജന്യമായി ദിവസേന ഭക്ഷണം നല്‍കുന്ന കര്‍ണ്ണാടകത്തിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ അവിടെ പ്രാര്‍ത്ഥിക്കാന്‍ വരുന്ന സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടുന്ന സ്ഥലമാണെന്ന് കുറ്റപ്പെടുത്താന്‍ നൂറുകണക്കിന് വീഡിയോ ചെയ്തവരാണ് ദ ന്യൂസ് മിനിറ്റ്. ധര്‍മ്മസ്ഥക്ഷേത്രത്തിന്റെ ധര്‍മ്മാധികാരിയായ പത്മഭൂഷണ്‍ ലഭിച്ച വീരേന്ദ്ര ഹെഗ്ഗഡെയെ ഈ കൂട്ടബലാത്സംഗത്തിനും പിന്നീട് അവരുടെ ശവം മറവുചെയ്യാനും കൂട്ടുനില്‍ക്കുന്ന വില്ലനായും ചിത്രീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ എല്ലാം നുണയാണെന്ന് തെളിഞ്ഞു. പക്ഷെ ദ ന്യൂസ് മിനിറ്റ് യാതൊരു നാണവുമില്ലാതെ ഹിന്ദുത്വത്തെ അപഹസിക്കാനുള്ള ഓരോ അജണ്ടകളും ഏറ്റെടുക്കുകയാണ്. ഇവര്‍ അര്‍ബന്‍ നക്സലുകളാണെന്നായിരുന്നു ധര‍്മ്മസ്ഥല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ആരോപിച്ചത്. മതപരിവര്‍ത്തനലോബിയുടെയും ജിഹാദി ശക്തികളുടെയും പിന്തുണയുണ്ടെന്നും ആരോപിക്കപ്പെടുന്നു.

പഴയ മാമാങ്കത്തിന്റെ തുടര്‍ച്ചയായി പറയപ്പെടുന്ന മാഘമഹോത്സവത്തെ കാണുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ പറയുന്നു. മാമാങ്കം ഒരു രാഷ്‌ട്രീയ, മതാചാര കൂടിച്ചേരലായിരുന്നുവെന്നും മുസ്ലിങ്ങള്‍ കൂടി മാമാങ്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇവിടെ മാഘമഹോത്സവത്തില്‍ മുസ്ലിങ്ങളെ ഒഴിവാക്കിയതിലാണ് ദ ന്യൂസ് മിനിറ്റിന് വിഷമമെന്ന് തോന്നുന്നു. മാമാങ്കത്തില്‍ മുങ്ങിക്കുളി ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

മാമാങ്കത്തിന്റെ തുടര്‍ച്ചയല്ല ഇപ്പോള്‍ തിരുനാവായില്‍ കാണുന്ന മാഘമഹോത്സവമെന്നും ഇവിടെ വേദമന്ത്രങ്ങള്‍ ഉച്ചരിക്കുന്നുവെന്നും വൈകുന്നേരങ്ങളിലെ ആരതിയില്‍ ദീപങ്ങള്‍ കത്തിക്കുന്നുവെന്നുമാണ് ദി ന്യൂസ് മിനിറ്റ് ലേഖികയുടെ പരാതി. പതിനായിരങ്ങള്‍ ഇവിടെ ആചരപരമായ മുങ്ങിക്കുളിക്ക് എത്തുന്നതിലും ദി ന്യൂസ് മിനിറ്റ് നിലവിളിക്കുന്നു.

ആരാണ് ദ ന്യൂസ് മിനിറ്റ്?

ദ ന്യൂസ് മിനിറ്റ് ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ സുനിത വിശ്വനാഥുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സുനിത വിശ്വനാഥ്. ഹിന്ദുക്കളെ ഹിന്ദുത്വത്തിനെതിരെ തിരിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്നതാണ് ലളിതമായ തന്ത്രം. ഹിന്ദുക്കള്‍ ഐക്യത്തോടെ നില്‍ക്കുന്ന, ഐക്യപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ദ ന്യൂസ് മിനിറ്റ് ചാടിവീഴുന്നു. ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ദ ന്യൂസ് മിനിറ്റിന്റെ അജണ്ടകള്‍ ആയിരുന്നു. ഇതെല്ലാം സുനിത വിശ്വനാഥിന്റെയും അജണ്ടകളായിരുന്നു. ദ ന്യൂസ് മിനിറ്റിന്റെ സാമ്പത്തിക സ്രോതസ്സും പരിശോധിക്കണമെന്ന ആവശ്യം കുറെ നാളുകളായി ഉയരുന്നു.

കട്ടിംഗ് സൗത്ത് എന്ന പേരില്‍ കേരളത്തില്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിന് പിന്നിലും ദ ന്യൂസ് മിനിറ്റിന്റെ തലപ്പത്തുള്ളവര്‍ മുഖ്യമായ പങ്ക് വഹിച്ചിരുന്നു. ഇതിനര്‍ത്ഥം രാജ്യദ്രോഹപരമായ രാഷ്‌ട്രീയ അജണ്ടകള്‍ക്കു പിന്നിലും ദ ന്യൂസ് മിനിറ്റ് പ്രവര്‍ത്തിക്കുന്നു.

തിരുനാവായിലെ മാഘമഹോത്സവത്തെ വിമര്‍ശിക്കുന്ന ദ ന്യൂസ് മിനിറ്റിന്റെ വീഡിയോ കാണുക:

Tags: The news minuteBharathappuzhaMalappuram Kumbhmelanava mukunda templeMaghamaholsavamNila AratiHindu gatheringThirunavaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Vicharam

മഹാമാഘ മഹോത്സവം പരമേശ്വര്‍ജിയുടെ സ്വപ്‌ന സാക്ഷാത്കാരം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.