Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്തെ രൂക്ഷമായ തെരുവുനായ ശല്യവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 11:01 am IST
in Thiruvananthapuram
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു

തിരുവനന്തപുരം: നഗരം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളായ തെരുവുനായ ശല്യവും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ നടപടി തുടങ്ങി. നഗരത്തിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു വൈകിട്ട് 3ന് വിളിക്കുമെന്ന് മേയര്‍ വി.വി രാജേഷ് അറിയിച്ചു.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടിയ തെരുവു നായകളെ പൂവാറിലുള്ള സ്വകാര്യ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചതായി മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തെരുവു നായ്‌ക്കളെ ഷെല്‍ട്ടര്‍ ചെയ്യുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മേയര്‍ പറഞ്ഞു. വരും ദിവസങ്ങളിലും തെരുവു നായ്‌ക്കളെ പിടികൂടി ഷെല്‍ട്ടറിലാക്കുന്ന നടപടി തുടരും. കാട്ടായിക്കോണത്തെ ഒരു വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന തെരുവു നായ്‌ക്കളെ ഇന്നു മുതല്‍ അവിടെ നിന്നു മാറ്റിത്തുടങ്ങുമെന്നും മേയര്‍ അറിയിച്ചു.

വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ പാസ്സാക്കിയ അജണ്ടകള്‍ കൗണ്‍സില്‍ പാസ്സാക്കി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസാക്കിയ അജണ്ടകള്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ കരമന അജിത്തും മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍ പേഴ്‌സണ്‍ മഞ്ജു ജി.എസും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണനും അവതരിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലറുമായ പാറ്റൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച, നഗരസഭാ പരിധിയിലെ പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ താഴ്ന്നു തൂങ്ങിക്കിടക്കുന്നതും ഉപയോഗശൂന്യവുമായ കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതും ക്രമീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രത്യേക വാക്കാല്‍ പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി.

മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അവതരിപ്പിച്ച അജണ്ടകളില്‍ ഓണ്‍ ഫണ്ടാണോ, പ്ലാന്‍ ഫണ്ടാണോ ചെലഴിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഇടത് കൗണ്‍സിലര്‍ രാഖി രവികുമാര്‍ അവശ്യപ്പെട്ടു. രാഖി രവികുമാറിന്റെ നിര്‍ദ്ദേശം നല്ലതാണെന്നും പക്ഷേ ഇക്കാര്യം ആറ് മാസം മുമ്പ് അവശ്യപ്പെടണമായിരുന്നുവെന്നും ഭരണപക്ഷ കൗണ്‍സിലര്‍ വി.ജി ഗിരികുമാര്‍ പറഞ്ഞു. കാരണം മുന്‍ ഭരണസമിതിയുടെ കാലത്തെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ഈ അജണ്ടകള്‍ പാസ്സാക്കിയത്. പദ്ധതി അവതരിപ്പിച്ചത് പഴയ ഭരണസമിതിയും നടപ്പാക്കേണ്ടത് ഈ ഭരണ സമിതിയുമാണ്. നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും ഗിരികുമാര്‍ പറഞ്ഞു. വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി അശുപത്രിയുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് അനുവദിച്ച് തുക മാര്‍ച്ച് കഴിയുമ്പോള്‍ മാത്രമേ പഌന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതുവരെ കെട്ടിടം ചോര്‍ന്നൊലിക്കട്ടെ എന്നാണോ രാഖി രവികുമാര്‍ പറയുന്നതെന്നും ഗിരികുമാര്‍ ചോദിച്ചു.

കൗണ്‍സിലില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കാന്‍ പാടില്ലെന്നും, ഗിരികുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്ന ആളാണെന്ന രാഖി രവികുമാറിന്റെ അഭിപ്രായത്തെ പരാമര്‍ശിച്ച് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പാപ്പനംകോട് സജി പറഞ്ഞു.
ജനറല്‍ വാര്‍ഡില്‍ വനിതകള്‍ക്കും മത്സരിക്കാമെന്നുള്ളതു കൊണ്ടാണ് രാഖി രവികുമാറിന് തുടര്‍ച്ചയായി ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ കഴിയുന്നതെന്നും ഞങ്ങള്‍ക്ക് ആത് സാധിക്കാത്തതുകൊണ്ടാണ് വാര്‍ഡ് മാറി മത്സരിക്കേണ്ടി വരുന്നതെന്നു മേയര്‍ വി.വി രാജേഷ് ഓര്‍മ്മിപ്പിച്ചു.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ എസ്.പി ദീപക്ക്, വഞ്ചിയൂര്‍ ബാബു, യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ.എസ് ശബരീനാഥന്‍, കെ.ഹരികുമാര്‍, മേരിപുഷ്പം, വലിയതുറ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Stray DogcorporationDrinking WaterThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.