തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ബിജെപി അധികാരത്തിലേറിയാൽ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ എത്തിക്കുമെന്നത് ബിജെപിയുടെ വാക്കായിരുന്നു . അത് പാലിക്കുകയും ചെയ്തു. സുരക്ഷാ നടപടികൾ മുൻ നിർത്തിയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൽ നിന്ന് മേയറെ മാറ്റി നിർത്തിയതെന്ന് മേയർ വി വി രാജേഷ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.
മാത്രമല്ല വേദിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതും ഉപഹാരം നൽകിയതും എല്ലാം വിവി രാജേഷ് തന്നെയാണ് . കാൽ തൊട്ട് വന്ദിക്കാൻ തുടങ്ങിയ രാജേഷിനെ മോദി ആശ്ലേഷിച്ചതും വൈറലായ ദൃശ്യമായിരുന്നു. എന്നാൽ ഇതൊക്കെ കണ്ടിട്ടും മേയറെ അകറ്റി നിർത്തിയെന്ന സ്ഥിരം അന്തം കമ്മി കുത്തിത്തിരിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻ കുട്ടി.
രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം ‘സ്റ്റാറ്റസ്’ ഇല്ലാത്ത ആളാണോ , മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നൊക്കെ പറഞ്ഞാണ് ശിവൻ കുട്ടിയുടെ രോദനം .
ഇതിനു തക്ക മറുപടികൾ കമന്റുകളായി മന്ത്രിയ്‌ക്ക് കിട്ടുന്നുമുണ്ട് . ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം സഖാവേയെന്നും , മോദി സർക്കാരിനെ താഴെ ഇറക്കി പിണറായി സഖാവിനെ പ്രധാനമന്ത്രി ആക്കണം… എന്നിട്ട് ആര്യരാജേന്ദ്രനെ മേയർ ആക്കി പ്രധാനമന്ത്രി പിണറായിക്ക് വൻ സ്വീകരണം കൊടുക്കണമെന്നാണ് ഒരു കമന്റ് .
ഇങ്ങനെ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന സമയം കൊണ്ട് നിയമസഭ തല്ലിപ്പൊളിക്കുന്നതിനെ പറ്റി ഒന്ന് ആലോചിച്ചു കൂടെ, അല്ലെങ്കിൽ ഒന്ന് പൊട്ടിക്കരഞ്ഞൂടെ , മന്ത്രിയ്‌ക്ക് ബേബി സഖാവിനെ ഒന്ന് സഹായിക്കാൻ പോകാമായിരുന്നില്ലേയെന്നൊക്കെയാണ് ചില കമന്റുകൾ .















