Kerala

സ്വര്‍ണക്കൊള്ളയ്‌ക്ക് ശാസ്ത്രീയ തെളിവ്; എഫ്എസ്എല്‍ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ ചുമരില്‍ നിന്നും 2019ല്‍ അഴിച്ചു മാറ്റി ചെന്നൈക്ക് കൊണ്ടുപോയ പാളികളില്‍ നിന്നും സ്വര്‍ണം മോഷണം പോയതായുള്ള എസ്‌ഐടി കണ്ടെത്തലിന് ശാസ്ത്രീയ സ്ഥിരീകരണം. കഴിഞ്ഞ നവംമ്പര്‍ 17ന് ശബരിമല ശ്രീകോവിലിലെ ഏഴു പാളികളില്‍ നിന്നും എസ്‌ഐടി ശേഖരിച്ച സാമ്പിളുകള്‍ വിഎസ്എസ്‌സി ലാബില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 1998ല്‍ യുബി ഗ്രൂപ്പ് ശ്രീകോവില്‍ പാളികളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണം പൂര്‍ണമായി വേര്‍പെടുത്തിയ ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സ് വളരെ കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളി സംബന്ധിച്ച പരിശോധനാ ഫലമാണ് ഇനി പുറത്തു വരാനുള്ളത്. 2019ല്‍ ശബരിമലയില്‍ നിന്നും ഇളക്കി മാറ്റിയ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ തന്നെയാണോ പിന്നീട് പുനസ്ഥാപിച്ചതെന്നാണ് അറിയേണ്ടത്. പുതിയ ചെമ്പുപാളികളാണ് തിരികെ എത്തിച്ചതെങ്കില്‍ കേസിന്റെ വ്യാപ്തി ഏറും. അങ്ങനെയെങ്കില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ വിഗ്രഹലോബിക്ക് കോടികള്‍ വാങ്ങി വിറ്റിരിക്കാനുള്ള സാധ്യത തള്ളാനാവില്ല. വിഎസ്എസ്‌സി റിപ്പോര്‍ട്ട് ഇന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Recent Posts