Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സേനയുടെ ആത്മാവിന് ഉണര്‍വ്വേകുന്നത് സംസ്കതം; സേനയുടെ ആപ്തവാക്യം മുതല്‍ ആയുധങ്ങളുടെ പേര് വരെ സംസ്കൃതത്തില്‍

ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 09:55 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം, ദേശീയ ഏകത, ദേശാഭിമാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഭാഷയാണ് സംസ്കൃതം. മാത്രമല്ല, , അര്‍ത്ഥം കൃത്യമായി പ്രതിഫലിപ്പിക്കാനുള്ള സംസ്കൃതഭാഷയുടെ കഴിവ് അപാരമാണ്. അതിനാലാണ് പണ്ടുമുതലേ സേന ആ ഭാഷയെ സൈന്യത്തിന്റെ തുടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം സംസ്കൃതത്തിലാണ്. ‘സേവാ പരമോ ധര്‍മ്മ’ (സേവനമാണ് പരമമായ കടമ) എന്നതാണ് ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം. ഇന്ത്യന്‍ വ്യോമസേനയുടെ ആപ്തവാക്യം നഭസ്പര്‍ശം ദീപ്തം എന്നാണ്. ആകാശത്തെ അഭിമാനത്തോടെ സ്പര്‍ശിക്കാം എന്നതാണ് ഇതിന്റെ മലയാള അര്‍ത്ഥം. ആകാശത്തെ ദീപ്തപ്രഭയോടെ സ്പര്‍ശിക്കുന്നത് എന്ന അര്‍ത്ഥവും ഉണ്ട്. ഭഗവദ് ഗീതയുടെ 11ാം അധ്യായത്തില്‍ നിന്നും എടുത്ത ശ്ലോകഭാഗമാണിത്. ഭഗവദ്ഗീതയില്‍ അതുവരെ സുഹൃത്തായി മാത്രം കണ്ട കൃഷ്ണന്റെ യഥാര്‍ത്ഥ വിരാടരൂപം കണ്ട് അര്‍ജുനന്‍ അമ്പരക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ശ്ലോകം. ആകാശത്തില്‍ ദീപപ്രഭ ചൊരിഞ്ഞ് കാണപ്പെടുന്ന ഭഗവദ് രൂപത്തെ തന്നെയാണ് ഈ ശ്ലോകം പ്രതിഫലിപ്പിക്കുന്നത്.

അതുപോലെ നാവിക സേനയുടെ ആപ്തവാക്യം ശംനോ വരുണാ എന്നാണ്, സമുദ്രങ്ങളുടെ ദേവനായ വരുണന്‍ നമുക്ക് മേല്‍ അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ ശ്ലോകം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആപ്തവാക്യമാകട്ടെ വായം രക്ഷമ എന്നാണ്. ഞങ്ങള്‍ സംരക്ഷിക്കുന്നു എന്നാണ് അര്‍ത്ഥം.

യുദ്ധവിമാനത്തിന് തേജസ് എന്ന പേര് നല്‍കിയത് ദീപപ്രഭ ചൊരിയുന്നത് എന്ന അര്‍ത്ഥത്തിലാണ്. ശത്രുലക്ഷ്യങ്ങളെ വന്‍സ്ഫോടനത്തോടെ തകര്‍ക്കുന്ന അപകടകാരിയായ ഇന്ത്യയുടെ മിസൈലിന് അഗ്നി എന്നാണ് പേര്. തീ എന്നാണര്‍ത്ഥം. മറ്റ് മിസൈലുകള്‍ക്ക് പഞ്ചഭൂതങ്ങളുടെ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പൃഥ്വി മിസൈല്‍ എന്നതിന് ഭൂമി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആകാശ് മിസൈലിന് ആകാശം അഥവാ വായു എന്ന അര്‍ത്ഥം വരുന്ന പേര് നല്‍കിയിരിക്കുന്നു.

ആണവായുധം ഘടിപ്പിച്ച ബലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന പുതിയ മുങ്ങിക്കപ്പലുകള്‍ക്ക് ഭാരതം നല്‍കിയിരിക്കുന്ന പേര് അരിഹന്ത് എന്നാണ്. അരിഹന്ത് എന്ന സംസ്കൃതപദത്തിന്റെ അര്‍ത്ഥം ശത്രുവിനെ ഹനിക്കുന്നത് എന്നാണ്. കടലിനടിയില്‍ നിന്നും പൊടുന്ന ആണവ മിസൈലുകള്‍ അയയ്‌ക്കുന്ന ഈ അരിഹന്ത് ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും.

ഭാരതത്തിന്റെ പ്രധാന യുദ്ധടാങ്കിന് നല്‍കിയിരിക്കുന്ന പേര് അര്‍ജുന്‍ എന്നാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരില്‍ ഉഗ്രപോരാളിയായ അര്‍ജുനന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇനി സൈന്യത്തിന്റെ ചില പദ്ധതികളുടെ പേര് നോക്കാം. ഡിആര്‍ഡിഒ സൈനികാവശ്യത്തിനുള്ള ഉപഗ്രഹങ്ങള്‍ ആകാശത്തേക്ക് അയ്‌ക്കുന്നതിനുള്ള ഒരു വിക്ഷേപിണി സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. ഇതിന് നല്‍കിയിരിക്കുന്ന പേര് പ്രൊജക്ട് വേദ എന്നാണ്. വേദ പദ്ധതി എന്ന് മലയാളം. ജ്ഞാനത്തിന്റെ ഉറവിടമായി വേദങ്ങളെ കണക്കാക്കുന്നു. ഉപഗ്രഹങ്ങളെ വിക്ഷേപിക്കാവുന്ന ഒരു വിക്ഷേപിണി സൃഷ്ടിക്കുക എന്നത് പുതിയൊരു ജ്ഞാനം സൃഷ്ടിക്കുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് പ്രൊജക്ട് വേദ എന്ന് പേരിട്ടു. സാധാരണ ഉപഗ്രഹങ്ങള്‍ അയയ്‌ക്കാന്‍ ഐഎസ് ആര്‍ഒയെ ആണ് നമ്മള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഒരു യുദ്ധ സാഹചര്യത്തില്‍ യുദ്ധഭൂമിയില്‍ സ്ഥാപിച്ച വിക്ഷേപിണിയില്‍ നിന്നു തന്നെ സൈനികാവശ്യങ്ങള്‍ക്കുള്ള (വാര്‍ത്താവിനിമയം മുതലായ സൈനിക ദൗത്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രങ്ങള്‍) ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന പദ്ധതിയാണ് പ്രൊജക്ട് വേദ. ഇത് ഏതാണ്ട് വിജയത്തില്‍ എത്തിക്കഴിഞ്ഞുവെന്ന് അറിയുന്നു.

ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ (മണിക്കൂറില്‍ 11000 കിലോമീറ്റര്‍ വേഗതയില്‍) കുതിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിക്കുന്ന പദ്ധതിയ്‌ക്ക് ഡിആര്‍ഡിഒ പേരിട്ടിരിക്കുന്നത് വിഷ്ണുഭഗവാന്റെ പേര് തന്നെയാണ്. പ്രൊജക്ട് വിഷ്ണു. ഈ പദ്ധതിപ്രകാരം ബ്രഹ്മോസിനേക്കാള്‍ അപകടകാരിയായ ധ്വനി എന്ന മിസൈല്‍ വികസിപ്പിച്ചതായി അറിയുന്നു.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

കരസേനയ്‌ക്ക് വിവിധ റെജിമെന്‍റുകളുണ്ട്.- കാലാള്‍പ്പട, ആര്‍ട്ടിലറി, ആര്‍മര്‍, എഞ്ചിനയര്‍മാര്‍ എന്നിങ്ങനെയുള്ള റെജിമെന്‍റുകള്‍. ഈ റെജിമെന്‍റുകളെ നയിക്കുന്ന തത്വം സംസ്കൃതമന്ത്രത്തിലാണ് വിശദീകരിക്കുന്നത്. മദ്രാസ് റെജിമെന്‍റിന്റെ മന്ത്രം “സ്വധര്‍മ്മ നിദാനം ശ്രേയഹ” എന്നാണ്. (സ്വന്തം കടമ നി‍ര്വ്വഹിക്കുമ്പോള്‍ മരണത്തെ പുല്കുന്നത് അഭിമാനമാണ് എന്നാണ് ഇതിനര്‍ത്ഥം.

കര്‍ത്തവ്യം അന്വത്മ എന്നാണ് ഡോഗ്ര റെജിമെന്‍റിന്റെ വഴികാട്ടി മന്ത്രം. ഇതിനര്‍ത്ഥം മരണത്തിന് മുന്‍പ് ധര്‍മ്മം പ്രവര്‍ത്തിക്കുക എന്നാണ്.

ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ തത്വം പ്രശാത രണ്വിര്‍ത്ഥ എന്നാണ്. യുദ്ധത്തില്‍ വീര്യം കാട്ടുന്നത് അഭിനന്ദനീയം എന്നാണ് ഈ മന്ത്രം പറയുന്നത്.

രജ് പുതാന റൈഫിള്‍സിന്റെ ആപ്തവാക്യം വീര്‍ ഭോഗ്യ വസുന്ധര എന്നാണ്. ധീരന്‍ ഭൂമിയെ പൂര്‍വ്വാര്‍ജ്ജിത സ്വത്തായി ഏറ്റുവാങ്ങുന്നു എന്നാണ്.

Tags: Indain NavySanksritCulutral traditionindian armyMadras Regimentindian airforceSanskrit mantraNational identityIndian defence force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.