Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സേനയുടെ ആത്മാവിന് ഉണര്‍വ്വേകുന്നത് സംസ്കതം; സേനയുടെ ആപ്തവാക്യം മുതല്‍ ആയുധങ്ങളുടെ പേര് വരെ സംസ്കൃതത്തില്‍

ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 09:55 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം, ദേശീയ ഏകത, ദേശാഭിമാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഭാഷയാണ് സംസ്കൃതം. മാത്രമല്ല, , അര്‍ത്ഥം കൃത്യമായി പ്രതിഫലിപ്പിക്കാനുള്ള സംസ്കൃതഭാഷയുടെ കഴിവ് അപാരമാണ്. അതിനാലാണ് പണ്ടുമുതലേ സേന ആ ഭാഷയെ സൈന്യത്തിന്റെ തുടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം സംസ്കൃതത്തിലാണ്. ‘സേവാ പരമോ ധര്‍മ്മ’ (സേവനമാണ് പരമമായ കടമ) എന്നതാണ് ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം. ഇന്ത്യന്‍ വ്യോമസേനയുടെ ആപ്തവാക്യം നഭസ്പര്‍ശം ദീപ്തം എന്നാണ്. ആകാശത്തെ അഭിമാനത്തോടെ സ്പര്‍ശിക്കാം എന്നതാണ് ഇതിന്റെ മലയാള അര്‍ത്ഥം. ആകാശത്തെ ദീപ്തപ്രഭയോടെ സ്പര്‍ശിക്കുന്നത് എന്ന അര്‍ത്ഥവും ഉണ്ട്. ഭഗവദ് ഗീതയുടെ 11ാം അധ്യായത്തില്‍ നിന്നും എടുത്ത ശ്ലോകഭാഗമാണിത്. ഭഗവദ്ഗീതയില്‍ അതുവരെ സുഹൃത്തായി മാത്രം കണ്ട കൃഷ്ണന്റെ യഥാര്‍ത്ഥ വിരാടരൂപം കണ്ട് അര്‍ജുനന്‍ അമ്പരക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ശ്ലോകം. ആകാശത്തില്‍ ദീപപ്രഭ ചൊരിഞ്ഞ് കാണപ്പെടുന്ന ഭഗവദ് രൂപത്തെ തന്നെയാണ് ഈ ശ്ലോകം പ്രതിഫലിപ്പിക്കുന്നത്.

അതുപോലെ നാവിക സേനയുടെ ആപ്തവാക്യം ശംനോ വരുണാ എന്നാണ്, സമുദ്രങ്ങളുടെ ദേവനായ വരുണന്‍ നമുക്ക് മേല്‍ അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ ശ്ലോകം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആപ്തവാക്യമാകട്ടെ വായം രക്ഷമ എന്നാണ്. ഞങ്ങള്‍ സംരക്ഷിക്കുന്നു എന്നാണ് അര്‍ത്ഥം.

യുദ്ധവിമാനത്തിന് തേജസ് എന്ന പേര് നല്‍കിയത് ദീപപ്രഭ ചൊരിയുന്നത് എന്ന അര്‍ത്ഥത്തിലാണ്. ശത്രുലക്ഷ്യങ്ങളെ വന്‍സ്ഫോടനത്തോടെ തകര്‍ക്കുന്ന അപകടകാരിയായ ഇന്ത്യയുടെ മിസൈലിന് അഗ്നി എന്നാണ് പേര്. തീ എന്നാണര്‍ത്ഥം. മറ്റ് മിസൈലുകള്‍ക്ക് പഞ്ചഭൂതങ്ങളുടെ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പൃഥ്വി മിസൈല്‍ എന്നതിന് ഭൂമി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആകാശ് മിസൈലിന് ആകാശം അഥവാ വായു എന്ന അര്‍ത്ഥം വരുന്ന പേര് നല്‍കിയിരിക്കുന്നു.

ആണവായുധം ഘടിപ്പിച്ച ബലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന പുതിയ മുങ്ങിക്കപ്പലുകള്‍ക്ക് ഭാരതം നല്‍കിയിരിക്കുന്ന പേര് അരിഹന്ത് എന്നാണ്. അരിഹന്ത് എന്ന സംസ്കൃതപദത്തിന്റെ അര്‍ത്ഥം ശത്രുവിനെ ഹനിക്കുന്നത് എന്നാണ്. കടലിനടിയില്‍ നിന്നും പൊടുന്ന ആണവ മിസൈലുകള്‍ അയയ്‌ക്കുന്ന ഈ അരിഹന്ത് ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും.

ഭാരതത്തിന്റെ പ്രധാന യുദ്ധടാങ്കിന് നല്‍കിയിരിക്കുന്ന പേര് അര്‍ജുന്‍ എന്നാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരില്‍ ഉഗ്രപോരാളിയായ അര്‍ജുനന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇനി സൈന്യത്തിന്റെ ചില പദ്ധതികളുടെ പേര് നോക്കാം. ഡിആര്‍ഡിഒ സൈനികാവശ്യത്തിനുള്ള ഉപഗ്രഹങ്ങള്‍ ആകാശത്തേക്ക് അയ്‌ക്കുന്നതിനുള്ള ഒരു വിക്ഷേപിണി സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. ഇതിന് നല്‍കിയിരിക്കുന്ന പേര് പ്രൊജക്ട് വേദ എന്നാണ്. വേദ പദ്ധതി എന്ന് മലയാളം. ജ്ഞാനത്തിന്റെ ഉറവിടമായി വേദങ്ങളെ കണക്കാക്കുന്നു. ഉപഗ്രഹങ്ങളെ വിക്ഷേപിക്കാവുന്ന ഒരു വിക്ഷേപിണി സൃഷ്ടിക്കുക എന്നത് പുതിയൊരു ജ്ഞാനം സൃഷ്ടിക്കുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് പ്രൊജക്ട് വേദ എന്ന് പേരിട്ടു. സാധാരണ ഉപഗ്രഹങ്ങള്‍ അയയ്‌ക്കാന്‍ ഐഎസ് ആര്‍ഒയെ ആണ് നമ്മള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഒരു യുദ്ധ സാഹചര്യത്തില്‍ യുദ്ധഭൂമിയില്‍ സ്ഥാപിച്ച വിക്ഷേപിണിയില്‍ നിന്നു തന്നെ സൈനികാവശ്യങ്ങള്‍ക്കുള്ള (വാര്‍ത്താവിനിമയം മുതലായ സൈനിക ദൗത്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രങ്ങള്‍) ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന പദ്ധതിയാണ് പ്രൊജക്ട് വേദ. ഇത് ഏതാണ്ട് വിജയത്തില്‍ എത്തിക്കഴിഞ്ഞുവെന്ന് അറിയുന്നു.

ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ (മണിക്കൂറില്‍ 11000 കിലോമീറ്റര്‍ വേഗതയില്‍) കുതിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിക്കുന്ന പദ്ധതിയ്‌ക്ക് ഡിആര്‍ഡിഒ പേരിട്ടിരിക്കുന്നത് വിഷ്ണുഭഗവാന്റെ പേര് തന്നെയാണ്. പ്രൊജക്ട് വിഷ്ണു. ഈ പദ്ധതിപ്രകാരം ബ്രഹ്മോസിനേക്കാള്‍ അപകടകാരിയായ ധ്വനി എന്ന മിസൈല്‍ വികസിപ്പിച്ചതായി അറിയുന്നു.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

കരസേനയ്‌ക്ക് വിവിധ റെജിമെന്‍റുകളുണ്ട്.- കാലാള്‍പ്പട, ആര്‍ട്ടിലറി, ആര്‍മര്‍, എഞ്ചിനയര്‍മാര്‍ എന്നിങ്ങനെയുള്ള റെജിമെന്‍റുകള്‍. ഈ റെജിമെന്‍റുകളെ നയിക്കുന്ന തത്വം സംസ്കൃതമന്ത്രത്തിലാണ് വിശദീകരിക്കുന്നത്. മദ്രാസ് റെജിമെന്‍റിന്റെ മന്ത്രം “സ്വധര്‍മ്മ നിദാനം ശ്രേയഹ” എന്നാണ്. (സ്വന്തം കടമ നി‍ര്വ്വഹിക്കുമ്പോള്‍ മരണത്തെ പുല്കുന്നത് അഭിമാനമാണ് എന്നാണ് ഇതിനര്‍ത്ഥം.

കര്‍ത്തവ്യം അന്വത്മ എന്നാണ് ഡോഗ്ര റെജിമെന്‍റിന്റെ വഴികാട്ടി മന്ത്രം. ഇതിനര്‍ത്ഥം മരണത്തിന് മുന്‍പ് ധര്‍മ്മം പ്രവര്‍ത്തിക്കുക എന്നാണ്.

ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ തത്വം പ്രശാത രണ്വിര്‍ത്ഥ എന്നാണ്. യുദ്ധത്തില്‍ വീര്യം കാട്ടുന്നത് അഭിനന്ദനീയം എന്നാണ് ഈ മന്ത്രം പറയുന്നത്.

രജ് പുതാന റൈഫിള്‍സിന്റെ ആപ്തവാക്യം വീര്‍ ഭോഗ്യ വസുന്ധര എന്നാണ്. ധീരന്‍ ഭൂമിയെ പൂര്‍വ്വാര്‍ജ്ജിത സ്വത്തായി ഏറ്റുവാങ്ങുന്നു എന്നാണ്.

Tags: Indain NavySanksritCulutral traditionindian armyMadras Regimentindian airforceSanskrit mantraNational identityIndian defence force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.