Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകന്‍ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു, വീഴാറായി ആയത്തൊള്ള അലി ഖമേനി

ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനി ഭരണത്തില്‍ നിന്നും നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:25 pm IST
in World
റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനിയുടെ ഭരണം നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു. അലി ഖമേനി ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്കവാറും അലി ഖമേനിയെ ജീവനോടെ പിടിക്കാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇറാനില്‍ രാജഭരണം നടത്തിയിരുന്ന പിതാവ് ഷാ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെതുടര്‍ന്ന് അധികാരമൊഴിഞ്ഞ് ഇറാനില്‍ നിന്നും ഓടിപ്പോരേണ്ടി വന്നു. അന്ന് പിതാവിനൊപ്പം അമേരിക്കയില്‍ എത്തിയ മകന്‍ റിസ പഹ്ലവി 50 വര്‍ഷത്തിന് ശേഷമാണ് മാതൃരാജ്യമായ ഇറാനിലേക്ക് മടങ്ങിയെത്താന്‍ പോകുന്നത്. ഉടനെ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോകള്‍ അനുസരിച്ച് ഖമേനിയുടെ പട്ടാളവും ജനങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുകയാണ്. 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഖമേനി സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും 62 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. രണ്ട് ദിവസമായി ഇവിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഏകദേശം 2300 പേരെ കലാപകാരികള്‍ എന്ന് മുദ്രുകുത്തി അലി ഖമേനിയുടെ പട്ടാളം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന 1979ലെ കലാപം ഇറാനെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു. അന്ന് രാജഭരണം നടത്തിയിരുന്ന ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കി. പകരം ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള ഖമേനി ഇറാന്റെ ഭരണം കയ്യാളി. 1979ല്‍ രാജഭരണം അവസാനിച്ചതായി പ്രഖ്യാപിച്ച ആയത്തൊള്ള ഖമേനി ഇറാനെ ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. പര്‍ദ്ദധരിക്കല്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, ഇഷ്ടംപോലെ വിവാഹം കഴിച്ച് മൊഴിചൊല്ലല്‍ തുടങ്ങി സ്ത്രീവിരുദ്ധമായ ഇസ്ലാമിക നിയമങ്ങള്‍ ഇറാനില്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോഴിതാ ആയത്തൊള്ള ഖമേനിയുടെ മകനായ ആയത്തൊള്ള അലി ഖമേനിയുടെ ഇസ്ലാമിക ഭരണത്തിന് തിരശ്ശീല വീഴാറായി.

ഭരണത്തില്‍ തിരിച്ചെത്തിയാന്‍ താന്‍ രാജഭരണം മടക്കിക്കൊണ്ട് വരില്ലെന്ന് റിസ പഹ്ലവി അറിയിച്ചു. ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ കലാപം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലേക്കും ആളിപ്പടരുകയാണ്.

അലി ഖമേനിയുടെ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ല. അതേ സമയം ഖത്തറില്‍ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്ള വിമാനം എത്തിച്ചേര്‍ന്നത് ഇറാന‍ില്‍ ഉടനെ അമേരിക്ക ഇടപെടുമെന്നതിന്റെ സൂചനയായി പറയപ്പെടുന്നു. ഇസ്രയേലും അമേരിക്കയും സംയുക്തമായിട്ടായിരിക്കും ഇറാനില്‍ ഇടപെടല്‍ നടത്തുക. ഇറാനിലെ ജനങ്ങളോട് കലാപത്തില്‍ അണി ചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിട്ടുണ്ട്. എണ്ണ, ഊര്‍ജ്ജം, വാതകം, ഗതാഗതം എന്നീ മേഖലകളിലെ മുഴുവന്‍ തൊഴിലാളികളോടും ജോലി വിട്ട് വിപ്ലവത്തില്‍ അണിചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയൊരു സ്വതന്ത്രലോകം തുറന്നുകിട്ടുമെന്ന ആവേശത്താല്‍ ജനങ്ങള്‍ കലാപത്തില്‍ അണിചേരുകയാണ്..

അതേ സമയം കലാപകാരികളെ അമര്‍ച്ച ചെയ്യുമെന്നും ഇവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും അലി ഖമേനി ആരോപിക്കുന്നു.

 

 

Tags: Islamic ruleAli KhameneiAyatollah Ali KhameneiIran protestRiza PehlaviTrump interventioniran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.