Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:08 pm IST
in India
രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മയക്കമരുന്ന് കയറ്റി അയയ്‌ക്കുന്ന കൊളംബിയയിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് പോയത്? അമേരിക്കയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരില്‍ നല്ലൊരു പങ്ക് കൊളംബിയയില്‍ നിന്നുള്ളവരാണ്. ഒരു പക്ഷെ വെനിസ്വേലയില്‍ നിന്നുള്ളവരേക്കാള്‍ അധികം. 2025 സെപ്തംബര്‍-ഒക്ടോബര്‍ കാലത്താണ് രാഹുല്‍ ഗാന്ധി കൊളംബിയയിലേക്ക് പോയത്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു, ബ്രസീല്‍ എന്നിവ സന്ദര്‍ശിക്കുന്ന കൂട്ടത്തിലാണ് കൊളംബിയയും സന്ദര്‍ശിച്ചത്. .

ഇന്ത്യയില്‍ ജനാധിപത്യം ഊട്ടിയുറപ്പിക്കാനാണ് രാഹുല്‍ കൊളംബിയയില്‍ പോയത് എന്നാണ് പറയപ്പെടുന്നത്. ജനാധിപത്യം കുടികൊള്ളുന്നത് മയക്കമരുന്ന് മാഫിയകളുടെ തലസ്ഥാനമായ കൊളംബിയയിലാണോ? മയക്കമരുന്ന്, ക്രൈം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവയാല്‍ നട്ടം തിരിയുന്ന രാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ ചെന്നിരുന്ന് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ എങ്ങിനെയാണ് ഒരു നേതാവിന് കഴിയുക?കൊളംബിയയില്‍ പോയി രാഹുല്‍ ഗാന്ധി ഒരു സംഗീതഗ്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന വീഡിയോ വരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.

What is this congress 🤣🤣.
Explain to our engineers please 🤣🤣 pic.twitter.com/iKsPKgq8zI

— manjunath v (ಮಂಜುನಾಥ) (@manjunath_61) October 4, 2025

എന്തായാലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയ്‌ക്കെതിരെ ആഗോളശക്തികളെ കൂട്ടാനുമാണ് രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ പോകുന്നത്. അതിന്റെ ഭാഗം തന്നെയായിരുന്നു കൊളംബിയയിലെ സന്ദര്‍ശനവും. അതിനപ്പുറം മയക്കമരുന്ന് ലോബിയുമായി ഇടപാടുകള്‍ ഉണ്ടോ എന്നും ആരോപണവും ഉയരുന്നുണ്ട്. എല്ലാ വിദേശയാത്രയിലും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള സാം പിത്രോദ എന്ന ഗാന്ധി കുടുംബത്തിലെ വിശ്വസ്തനെ ഇവിടെയും കാണാം.

കൊളംബിയയിലെ ഒരു ശക്തനായ ഡ്രഗ് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് കേന്ദ്രമായ ന്യൂസ് പേപ്പര്‍ ബ്ലിറ്റ്സ് പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വെറോനിക്ക കാര്‍ട്ടെലി എന്നാണ് ഈ യുവതിയുടെ പേരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ ഈ കൊളംബിയ യാത്രയില്‍ ഇവരെ കണ്ടുവോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടകളില്ല. അതേ സമയം കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കാണാം. അതില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ജനാധിപത്യത്തിനെതിരെ ഹോള്‍സെയില്‍ ആക്രമണം നടക്കുന്ന സ്ഥലമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നതും കാണാം. വിവിധ രാജ്യങ്ങളിലെ ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അട്ടിമറിച്ച് റബ്ബര്‍ സ്റ്റാമ്പുകാരായവരെ ഭരണാധികാരികളാക്കുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണ് രാഹുല്‍ഗാന്ധിയെന്നും അവരുടെ അജണ്ട അനുസരിച്ചാണ് വിദേശയാത്രകള്‍ പോകുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടര്‍. വിദേശത്ത് ചെന്ന് ഇന്ത്യയെ ഇങ്ങിനെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്? അപ്പനപ്പൂപ്പന്മാര്‍ ഭരിച്ച ഇന്ത്യ സ്വന്തം രാജ്യമാണെന്ന കൂടുംബവാഴ്ചയുടെ ധിക്കാരമാണോ ഇതിന് പിന്നില്‍? രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ ഇറക്കുന്ന രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയല്ലേ എന്ന ചോദ്യവും ഉയരുന്നു.

രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഡ്രഗ് മാഫിയ തലവന്റെ മകളുമായുള്ള ബന്ധം വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ച രേഖകളില്‍ ഉണ്ടെന്നും പറയപ്പെടുന്നു. കൊളംബിയയില്‍ നിന്നാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ എന്ന അപകടകാരിയായ മയക്കമരുന്ന് ഒഴുകുന്നത്. ഒരു കിലോ കൊക്കെയ്ന് 27000 ഡോളര്‍ ആണ് വില. കൊളംബിയ കൊക്കെയ്ന്‍ വഴി അമേരിക്കയില്‍ നിന്നും വര്‍ഷം തോറും 3700 കോടി ഡോളര്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങിനെയുള്ള കൊളംബിയയിലേക്ക് ഇന്ത്യയിലെ ജനാധിപത്യമില്ലായ്‌മയെക്കുറിച്ച് പ്രസംഗിക്കാനാണ് രാഹുല്‍ ഗാന്ധി പോയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.

 

Tags: Deep State agendaRahul GandhiDemocracywikileaksColombia visitcocaine capitalEIA UniversityVeronica Cartelli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.