ഭോപ്പാൽ ; സനാതനധർമ്മം സ്വീകരിച്ച് എഞ്ചിനീയറായ മുസ്ലീം യുവാവ് . മധ്യപ്രദേശിലെ സാഗറിൽ നിന്നുള്ള 26 കാരൻ ആസാദ് ഖാനാണ് കാശിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സനാതന ധർമ്മത്തിലേക്ക് മടങ്ങിയത്.
ഗംഗാ നദിയിൽ 21 ബ്രാഹ്മണർ ചേർന്നാണ് ശുദ്ധീകരണ ചടങ്ങുകളും വേദാരാധനയും നടത്തിയത് . ചടങ്ങിൽ പഞ്ചഗവ്യ സ്നാനം, മുടി മുണ്ഡനം, ഗണേശ പൂജ, ഹനുമാൻ ചാലിസ പാരായണം, ഹവനം എന്നിവ ഉൾപ്പെട്ടിരുന്നു. മതം മാറിയ ആസാദ് അഥർവ് ത്യാഗി എന്ന ഹിന്ദു നാമവും സ്വീകരിച്ചു.
“ ഞാൻ ബജ്രംഗ് ബലിയുടെ ഭക്തനാണ് . കുട്ടിക്കാലം മുതൽ, ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ആരാധന നടത്തുന്നതും ഇഷ്ടമായിരുന്നു . ഒരിക്കൽ എന്റെ സുഹൃത്തുക്കളോടൊപ്പം മഹാകാൽ ക്ഷേത്രത്തിൽ പോയപ്പോൾ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. ഞാൻ ക്ഷേത്രത്തിൽ പോകുന്നതിനെ എന്റെ മതത്തിലുള്ളവർ എതിർക്കുകയും , ഭീഷണിപ്പെടുത്തുകയും ചെയ്തു . അതോടെ ഹിന്ദുമതം സ്വീകരിച്ച് ഹിന്ദുവായി ജീവിക്കാൻ ഞാൻ തീരുമാനിച്ചു .പൂർണ്ണ വിശ്വാസത്തോടെയാണ് ഞാൻ ഹിന്ദുമതം സ്വീകരിച്ചത് . “ ആസാദ് പറഞ്ഞു.
















