Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരുവനന്തപുരത്തിന്റെ സുവര്‍ണ്ണാവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:39 am IST
in Editorial

നാലരപ്പതിറ്റാണ്ട് കാലത്തെ സിപിഎമ്മിന്റെ അധികാരക്കുത്തക അവസാനിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണത്തില്‍ എത്തിയതിനെ അഭിനന്ദിച്ച് മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാ നാഥും ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയത് ഒരു വഴിത്തിരിവിനെ കുറിക്കുന്നു. തിരുവനന്തപുരത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി വികസിത തിരുവനന്തപുരം കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ കാഴ്ചപ്പാടിന് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നഗരവികസനത്തിനായുള്ള ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയിരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരു ചൂണ്ടുപലകയാണ്.

സിപിഎമ്മിന്റെ ഭരണം തിരുവനന്തപുരം കോര്‍പ്പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശതകോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിന്റെ തെളിവുകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തു വിട്ടിരുന്നു. വികസനത്തിനു വേണ്ടിയല്ല, ഇത്തരം അഴിമതികള്‍ തുടരാനാണ് സിപിഎം ജനവിധി തേടിയത്. എന്നാല്‍ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സിപിഎമ്മിനെ ഇരുത്തേണ്ടിടത്ത് ഇരുത്തി. നഗരസഭയുടെ മരാമത്ത് പണികളില്‍ നാല്പതു ശതമാനവും ഉദ്യോഗസ്ഥരും സിപിഎമ്മും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. ഇങ്ങനെയൊരു പകല്‍ക്കൊള്ളക്ക് കഴിയുന്ന വിധത്തില്‍ കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കാരെ ജീവനക്കാരായി കുത്തി നിറയ്‌ക്കുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭയെ പാര്‍ട്ടി സങ്കേതമാക്കി മാറ്റുകയാണ് സിപിഎം ചെയ്തത്. വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും ഇക്കൂട്ടരുടെ പരിഗണനാ വിഷയം പോലും ആയിരുന്നില്ല. നഗരസഭാ ജീവനക്കാരില്‍ വലിയൊരു വിഭാഗം രാവിലെ ഓഫീസിലെത്തി ഒപ്പിട്ട ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകുന്ന സ്ഥിതിയായിരുന്നു. മാലിന്യനിര്‍മാര്‍ജനവും നഗരശുചീകരണവും പേരിനു മാത്രമായി. കാലാകാലങ്ങളില്‍ നടക്കേണ്ട നഗരവികസനം മുടങ്ങി. നല്ലൊരു മഴപെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിവന്നു. അധികാരത്തിന്റെ ഹുങ്കില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും നഗരസഭ ഭരിച്ചവര്‍ തയ്യാറായില്ല.

അഴിമതി ലക്ഷ്യമാക്കി ഭരിച്ചതുകൊണ്ടാണ് നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിയാതെ പോയത്.

ജനങ്ങളുടെ ആവശ്യങ്ങളല്ല, പാര്‍ട്ടിയെ നയിക്കുന്നവരുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് ചെയ്തത്. ഇതിന് അന്ത്യം കുറിക്കുകയെന്ന ദൗത്യമാണ് തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ ബിജെപിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

തീര്‍ച്ചയായും ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അഴിമതി നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം നഗരസഭയ്‌ക്ക് ഇതുവരെ അന്യമായിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്. നഗരവികസനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ശരിയായി വിനിയോഗിച്ചാല്‍ത്തന്നെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പക്ഷേ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതിയെ സ്വസ്ഥമായി ഭരിക്കാന്‍ സിപിഎം അനുവദിച്ചെന്നു വരില്ല. എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. യഥാര്‍ത്ഥ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ ജനങ്ങള്‍ തങ്ങളെ വീണ്ടും പാഠം പഠിപ്പിക്കുമെന്ന് അവര്‍ക്ക് അറിയാം. ഇത്തരം വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട് വിജയം വരിക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിയണം. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പൂര്‍ണ പിന്തുണ ഇതിന് ഉണ്ടാവുകയും ചെയ്യും.

Tags: Thiruvananthapuram CorporationMayor VV RajeshCPM's monopoly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു
Kerala

ആറ്റുകാല്‍ പൊങ്കാല നഗര ശുചീകരണം: ഒറ്റരാത്രികൊണ്ട് മാറ്റിയത് 811 ടണ്‍ മാലിന്യം

Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

Kerala

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ ടാങ്കറുകളില്‍ വന്ന് ഷോ വേണ്ടെന്ന വെല്ലുവിളിയുമായി മന്ത്രി ശിവന്‍കുട്ടി

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടന്ന മഹാശുചീകരണത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം മേയറും ഡെപ്യൂട്ടി മേയറും ശുചീകരണത്തില്‍ പങ്കാളികളായി
Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: നഗരത്തില്‍ 100 കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.