Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 04:45 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സിറ്റി സർക്കുലർ സർവീസ് ഗതാഗത മന്ത്രി ഇല്ലാതാക്കി എന്ന് മാധ്യമ പ്രവർത്തകൻ. ഇടതു പക്ഷ സഹയാത്രികനും മാധ്യമ പ്രവർത്തകനുമായ ടി സി രാജേഷ് ആണ് കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് നഗരത്തിലെ ഇട റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ ബസുകൾ ഗണേഷ് കുമാർ ആട്ടി മറിച്ചതിനെക്കുറിച്ച് ദീർഘമായ വിവരണം തന്നെ രാജേഷ് നൽകുന്നുണ്ട്.

“കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി” . ടി സി രാജേഷ് പറയുന്നു.

ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാൻ താമസിക്കുന്ന ഊന്നാന്‍പാറയില്‍നിന്ന് (പേരൂർക്കട- കുടപ്പനക്കുന്ന് റൂട്ട്) തമ്പാനൂർ വരെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ തീരുമാനിച്ചാൽ ചില സമയത്ത് എനിക്ക് രണ്ടോ മൂന്നോ ബസുകൾ മാറിക്കയറേണ്ടിവരും. 30 മുതൽ 50 രൂപ വരെ ചെലവും ഒരുമണിക്കൂറോളം സമയവും ആവശ്യമാണ്. സ്വന്തം വാഹനത്തിലാണെങ്കിൽ 20 മിനിട്ട് മതി. ഓട്ടോ പിടിച്ചാൽ ഏതാണ്ട് 100-150 രൂപ ചെലവാകും.

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്, കമ്മീഷണർ ഓഫീസ്, കലാഭവൻ തിയേറ്റർ, വിമൻസ് കോളജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടേക്ക് അത്യപൂർവ്വമായി മാത്രമാണ് പേരൂർക്കടയിൽ നിന്ന് ബസുള്ളത്. അതുപോലെ തന്നെ പട്ടം, മെഡിക്കൽ കോളജ്, ശംഖുമുഖം തുടങ്ങിയ സ്ഥലത്തേക്കൊക്കെ പോകണമെങ്കിൽ പല ബസ് മാറിക്കയറണം. സമയം കൂടുതൽ, ചെലവും കൂടുതൽ. സ്വാഭാവികമായും നമ്മൾ പൊതുഗതാഗതത്തെ അവഗണിക്കേണ്ടിവരും. മരുതംകുഴിയിൽ നിന്ന് കിള്ളിപ്പാലം വരെ നീളുന്ന കൊച്ചാർ റോഡ്, മുക്കോലയ്‌ക്കലിൽ തുടങ്ങി വയലിക്കട- കുറവൻകോണം- നന്ദൻകോട് വഴി പാളയം, പട്ടം- കുറവൻകോണം- കവടിയാർ, ശാസ്തമംഗലം- പൈപ്പിൻമൂട്- പേരൂർക്കട തുടങ്ങി ബസ് സർവ്വീസ് ഇല്ലാത്തതും എന്നാൽ ആളുകൾ ധാരാളമായി സഞ്ചരിക്കുന്നതുമായ ഒട്ടേറെ റോഡുകൾ തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് ഈ റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായിരുന്നു സിറ്റി സർക്കുലർ ബസുകൾ. പത്തു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. പത്തോ പതിനഞ്ചോ മിനിട്ട് കാത്തുനിന്നാൽ മേൽപ്പറഞ്ഞ ഏതു റൂട്ടിൽ നിന്ന് മിക്കവാറും സ്ഥലത്തേക്ക് ബസ് കിട്ടും. വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽനിന്ന് കവടിയാർ വഴിയോ ഇടപ്പഴഞ്ഞി- ശാസ്തമംഗംലം വഴിയോ എനിക്ക് പേരൂർക്കടയ്‌ക്ക് ബസ് കിട്ടുമായിരുന്നു. ഇല്ലെങ്കില്‍ കൃത്യമായ കണക്ഷന്‍ ബസ് ഉണ്ടാകും. ആദ്യമൊക്കെ പത്തുരൂപയ്‌ക്ക് ഒരു ദിവസം ഒന്നിലേറെ കണക്ഷന്‍ ബസുകളില്‍ സഞ്ചരിക്കാമായിരുന്നു. ഗൂഗിൾ മാപ്പിൽ ബസുകളുടെ റൂട്ടും സമയവും സഹിതം ലൂപ് ചെയ്തതോടെ എവിടെ നിന്ന് എവിടേക്ക് എപ്പോൾ ഏതു റൂട്ടിൽ ബസുകിട്ടുമെന്നും അറിയാൻ സാധിക്കുമായിരുന്നു. ഏറെ ജനോപകാരപ്രദമായ നടപടിയായിരുന്നു അത്. സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായിരുന്നുവെന്നതു മറക്കുന്നില്ല.

ആദ്യമൊക്കെ പഴയ ബസുകളാണ് ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചിരുന്നത്. റോഡുകൾ ചെറുതായതിനാൽ വലിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. പിന്നീട് സ്മാർട് സിറ്റി പദ്ധതിയിൽപെടുത്തി നഗരസഭ വലുപ്പം കുറഞ്ഞ ഇലക്ട്രിക് ബസുകൾ വാങ്ങിനൽകിയതോടെ മിക്കവാറും സർവ്വീസുകൾ അതിലേക്കു മാറ്റി. ആ സമയത്ത് പലപ്പോഴും ബൈക്കും കാറുമൊന്നും എടുക്കാതെ നഗരത്തിലേക്കിറങ്ങാൻ ഈ ബസുകൾ ഏറെ സഹായകമായിരുന്നു. ചില സമയത്ത് ബസിൽ തിരക്ക് നന്നേ കുറവാണെങ്കിൽ മറ്റു ചിലപ്പോൾ നിൽക്കാൻപോലും ഇടയില്ലാത്ത സ്ഥിതിയായിരിക്കും.

കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി. മേൽപ്പറഞ്ഞ റൂട്ടുകളിൽ പലതിലും പേരിനുമാത്രമായി ബസ് സർവ്വീസ്. പുതിയ സംവിധാനവുമായി മെല്ലെ ആളുകള്‍ യോജിച്ചു വന്നുതുടങ്ങിയപ്പോഴേക്കും പഴയ സ്ഥിതി തിരിച്ചെത്തി.

ഒട്ടേറെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നതും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുന്നതുമായ സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയതെന്ന് ദുഃഖത്തോടെയല്ലാതെ പറയാനാകില്ല.

Tags: Minister KB Ganesh KumarThiruvananthapuram CorporationMayor VV RajeshKSRTC Bus Service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

സ്ഥിരം സമിതിയെ മറികടന്ന് കരാർ ഇഷ്ടക്കാർക്ക് നൽകി; മുൻ മേയ‍ർ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആരംഭിച്ചു

പൂര്‍ണം സെമിനാറിന്റെ സമാപനസഭയില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സംസാരിക്കുന്നു
Kerala

ഭാരതീയ വിചാരകേന്ദ്രത്തില്‍ പൂര്‍ണം ശില്‍പശാല സമാപിച്ചു

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വിജയ് സർക്കാര്‍ വൈകാതെ നിലംപൊത്തുമോ? എഐഎഡിഎംകെയെ കൂട്ടിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.