Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 04:45 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സിറ്റി സർക്കുലർ സർവീസ് ഗതാഗത മന്ത്രി ഇല്ലാതാക്കി എന്ന് മാധ്യമ പ്രവർത്തകൻ. ഇടതു പക്ഷ സഹയാത്രികനും മാധ്യമ പ്രവർത്തകനുമായ ടി സി രാജേഷ് ആണ് കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് നഗരത്തിലെ ഇട റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ ബസുകൾ ഗണേഷ് കുമാർ ആട്ടി മറിച്ചതിനെക്കുറിച്ച് ദീർഘമായ വിവരണം തന്നെ രാജേഷ് നൽകുന്നുണ്ട്.

“കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി” . ടി സി രാജേഷ് പറയുന്നു.

ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാൻ താമസിക്കുന്ന ഊന്നാന്‍പാറയില്‍നിന്ന് (പേരൂർക്കട- കുടപ്പനക്കുന്ന് റൂട്ട്) തമ്പാനൂർ വരെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ തീരുമാനിച്ചാൽ ചില സമയത്ത് എനിക്ക് രണ്ടോ മൂന്നോ ബസുകൾ മാറിക്കയറേണ്ടിവരും. 30 മുതൽ 50 രൂപ വരെ ചെലവും ഒരുമണിക്കൂറോളം സമയവും ആവശ്യമാണ്. സ്വന്തം വാഹനത്തിലാണെങ്കിൽ 20 മിനിട്ട് മതി. ഓട്ടോ പിടിച്ചാൽ ഏതാണ്ട് 100-150 രൂപ ചെലവാകും.

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്, കമ്മീഷണർ ഓഫീസ്, കലാഭവൻ തിയേറ്റർ, വിമൻസ് കോളജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടേക്ക് അത്യപൂർവ്വമായി മാത്രമാണ് പേരൂർക്കടയിൽ നിന്ന് ബസുള്ളത്. അതുപോലെ തന്നെ പട്ടം, മെഡിക്കൽ കോളജ്, ശംഖുമുഖം തുടങ്ങിയ സ്ഥലത്തേക്കൊക്കെ പോകണമെങ്കിൽ പല ബസ് മാറിക്കയറണം. സമയം കൂടുതൽ, ചെലവും കൂടുതൽ. സ്വാഭാവികമായും നമ്മൾ പൊതുഗതാഗതത്തെ അവഗണിക്കേണ്ടിവരും. മരുതംകുഴിയിൽ നിന്ന് കിള്ളിപ്പാലം വരെ നീളുന്ന കൊച്ചാർ റോഡ്, മുക്കോലയ്‌ക്കലിൽ തുടങ്ങി വയലിക്കട- കുറവൻകോണം- നന്ദൻകോട് വഴി പാളയം, പട്ടം- കുറവൻകോണം- കവടിയാർ, ശാസ്തമംഗലം- പൈപ്പിൻമൂട്- പേരൂർക്കട തുടങ്ങി ബസ് സർവ്വീസ് ഇല്ലാത്തതും എന്നാൽ ആളുകൾ ധാരാളമായി സഞ്ചരിക്കുന്നതുമായ ഒട്ടേറെ റോഡുകൾ തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് ഈ റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായിരുന്നു സിറ്റി സർക്കുലർ ബസുകൾ. പത്തു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. പത്തോ പതിനഞ്ചോ മിനിട്ട് കാത്തുനിന്നാൽ മേൽപ്പറഞ്ഞ ഏതു റൂട്ടിൽ നിന്ന് മിക്കവാറും സ്ഥലത്തേക്ക് ബസ് കിട്ടും. വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽനിന്ന് കവടിയാർ വഴിയോ ഇടപ്പഴഞ്ഞി- ശാസ്തമംഗംലം വഴിയോ എനിക്ക് പേരൂർക്കടയ്‌ക്ക് ബസ് കിട്ടുമായിരുന്നു. ഇല്ലെങ്കില്‍ കൃത്യമായ കണക്ഷന്‍ ബസ് ഉണ്ടാകും. ആദ്യമൊക്കെ പത്തുരൂപയ്‌ക്ക് ഒരു ദിവസം ഒന്നിലേറെ കണക്ഷന്‍ ബസുകളില്‍ സഞ്ചരിക്കാമായിരുന്നു. ഗൂഗിൾ മാപ്പിൽ ബസുകളുടെ റൂട്ടും സമയവും സഹിതം ലൂപ് ചെയ്തതോടെ എവിടെ നിന്ന് എവിടേക്ക് എപ്പോൾ ഏതു റൂട്ടിൽ ബസുകിട്ടുമെന്നും അറിയാൻ സാധിക്കുമായിരുന്നു. ഏറെ ജനോപകാരപ്രദമായ നടപടിയായിരുന്നു അത്. സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായിരുന്നുവെന്നതു മറക്കുന്നില്ല.

ആദ്യമൊക്കെ പഴയ ബസുകളാണ് ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചിരുന്നത്. റോഡുകൾ ചെറുതായതിനാൽ വലിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. പിന്നീട് സ്മാർട് സിറ്റി പദ്ധതിയിൽപെടുത്തി നഗരസഭ വലുപ്പം കുറഞ്ഞ ഇലക്ട്രിക് ബസുകൾ വാങ്ങിനൽകിയതോടെ മിക്കവാറും സർവ്വീസുകൾ അതിലേക്കു മാറ്റി. ആ സമയത്ത് പലപ്പോഴും ബൈക്കും കാറുമൊന്നും എടുക്കാതെ നഗരത്തിലേക്കിറങ്ങാൻ ഈ ബസുകൾ ഏറെ സഹായകമായിരുന്നു. ചില സമയത്ത് ബസിൽ തിരക്ക് നന്നേ കുറവാണെങ്കിൽ മറ്റു ചിലപ്പോൾ നിൽക്കാൻപോലും ഇടയില്ലാത്ത സ്ഥിതിയായിരിക്കും.

കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി. മേൽപ്പറഞ്ഞ റൂട്ടുകളിൽ പലതിലും പേരിനുമാത്രമായി ബസ് സർവ്വീസ്. പുതിയ സംവിധാനവുമായി മെല്ലെ ആളുകള്‍ യോജിച്ചു വന്നുതുടങ്ങിയപ്പോഴേക്കും പഴയ സ്ഥിതി തിരിച്ചെത്തി.

ഒട്ടേറെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നതും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുന്നതുമായ സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയതെന്ന് ദുഃഖത്തോടെയല്ലാതെ പറയാനാകില്ല.

Tags: KSRTC Bus ServiceMinister KB Ganesh KumarThiruvananthapuram CorporationMayor VV Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു
Kerala

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.