Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമ്പത് വര്‍ഷത്തെ സുരക്ഷ ഉറപ്പ് നല്‍കണം; സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സെലന്‍സ്‌കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:22 am IST
in World

വാഷിങ്ടണ്‍ ഡിസി: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി. ഇന്നലെ ആരംഭിച്ച സമാധാന ചര്‍ച്ചയില്‍ 20 പ്രധാന നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഇതില്‍ ഭൂരിഭാഗത്തിലും ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അറിയിച്ചതായും സെലന്‍സ്‌കി പറഞ്ഞു. സമാധാന ചര്‍ച്ചയ്‌ക്കുവേണ്ടി മുന്നോട്ടുവെച്ച ആശയങ്ങളില്‍ 90 ശതമാനത്തിലും ധാരണയായിട്ടുണ്ടെന്നും സെലന്‍സ്‌കി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സമാധാന ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ ട്രംപുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ദീര്‍ഘകാലത്തേക്ക് ഉക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണം, കുറഞ്ഞത് 50 വര്‍ഷത്തേക്ക് എങ്കിലും സുരക്ഷ വാഗ്ദാനം ചെയ്യണമെന്നാണ് സെലന്‍സ്‌കി യോഗത്തില്‍ ആവശ്യപ്പെടുന്നത്. ട്രംപിനൊപ്പം യൂറോപ്യന്‍ നേതാക്കളും സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ട്രംപും സെലന്‍സ്‌കിയും പറയുമ്പോഴും പ്രധാന തര്‍ക്കവിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടിക്കാഴ്ചയില്‍ സാധിച്ചിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഏതാനും സങ്കീര്‍ണമായ വിഷയങ്ങളുണ്ടെന്നും പരിഹരിക്കുന്നത് വളരെ കഠിനമാണെന്നും സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. ഡോണ്‍ബാസില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതാണ് ഇതില്‍ ഒന്ന്. മറ്റൊന്ന് ഭൂപ്രദേശം സംബന്ധിച്ചാണ്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്നും അത് നിരീക്ഷിക്കുന്നതിനും ഉക്രൈനിന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സെലന്‍സ്‌കി ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

അതേസമയം സമാധാന കരാറില്‍ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം സമീപഭാവിയില്‍ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ്
അറിയിച്ചു. സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പുടിനുമായി രണ്ടുമണിക്കൂര്‍ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ചര്‍ച്ചയില്‍ അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം പുടിനുമായി വീണ്ടും സംസാരിക്കും, ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags: Donald TrumpRussia-Ukraine conflictVolodimir Zelensky
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

World

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.