Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡി. മണിക്ക് വിഗ്രഹ കടത്തിനൊപ്പം ഇറിഡിയം തട്ടിപ്പും; തിരുവനന്തപുരത്ത് പല തവണ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 09:49 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംശയത്തിന്റെ നിഴലിലുള്ള ഡി. മണി തിരുവനന്തപുരത്ത് നിരവധി തവണ എത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങി വിഗ്രഹ കടത്തുകാരനായി മാറിയ ഡി. മണി കേരളത്തില്‍ ഇറിഡിയം തട്ടിപ്പും നടത്തിയെന്ന് സൂചന.

മണിയുടെ ദിണ്ടിഗലിലെ ചില സുഹൃത്തുക്കളില്‍ നിന്നാണ് ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചത്. കേരളത്തില്‍ ശബരിമലയില്‍ മാത്രമേ ദര്‍ശനം നടത്തിയിട്ടുള്ളു എന്നാണ് ഇയാള്‍ മാധ്യമങ്ങളോടു പറഞ്ഞതെങ്കിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇറിഡിയം തട്ടിപ്പിലൂടെ മാത്രം 25 കോടിയിലധികം രൂപ നേടിയെന്നാണ് അറിവ്. ഇതിനു റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ രേഖ സൃഷ്ടിച്ചതിനു കേസുണ്ടെന്നാണ് വിവരം. മനുഷ്യക്കടത്തിലും ആരോപണ വിധേയനാണ് മണി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇറിഡിയം തട്ടിപ്പുകള്‍ക്കു പിന്നില്‍ തമിഴ്‌നാട് സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ഇറിഡിയം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയില്‍ നിന്നും 75.6 ലക്ഷം രൂപാ തട്ടിയതിന് കഴിഞ്ഞ 20 ന് തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് 10 കോടി വിലമതിക്കുന്ന ഇറിഡിയം നല്‍കാമെന്ന് തങ്ങളെ അറിയിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി പലരില്‍ നിന്നും ഇവര്‍ പത്തു കോടിയോളം രൂപാ വാങ്ങിയതായാണ് അറിവ്. ഇതിന് പിന്നില്‍ ഡി. മണിയുടെ സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കാനാണ് തീരുമാനം.

തിരുവനന്തപുരത്ത് മണി പലകുറി വന്നുവെന്ന് ഉറപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടി. ബാലമുരുകന്റേത് അടക്കം മൂന്നു പേരുടെ സിം കാര്‍ഡുകളാണ് മണി ഉപയോഗിക്കുന്നത്. നേരായ മാര്‍ഗത്തിലുള്ള ബിസിനസ് അല്ല ഇയാളുടേത് എന്നതിനാലാണ് വ്യാജ നമ്പരുകള്‍ ഉപയോഗിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 2020 ഒക്ടോബര്‍ 26ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും ഡി. മണിയും വിഗ്രഹ കൈമാറ്റത്തിന് ഒത്തുകൂടിയ തിരുവനന്തപുരത്തെ ഹോട്ടല്‍ കണ്ടെത്താനും എസ്‌ഐടി ശ്രമം ആരംഭിച്ചുണ്ട്. ഇതിനായി എസ്‌ഐടിക്ക് രഹസ്യ വിവരം കൈമാറിയ പന്തളത്തെ പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ദിണ്ടിഗലിലെ ഓഫീസില്‍ തിരുപ്പതി വെങ്കിടേശ്വരന്റേത് ഉള്‍പ്പെടെ നിരവധി ഹൈന്ദവ ദേവീദേവന്മാരുടെ ചിത്രം ഉണ്ടെങ്കിലും ഇയാള്‍ പെന്തകോസ്തുകാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായ അമ്പതോളം പേര്‍ ഇയാള്‍ക്കു സഹായത്തിനുണ്ട്. ഇവരില്‍ പലര്‍ക്കും ചില അധോലേക, ക്വട്ടേഷന്‍ ബന്ധങ്ങളും ഉണ്ടെന്നാണ് സൂചന.

 

Tags: Thiruvananthapuramശബരിമല സ്വര്‍ണക്കൊള്ളഡി. ​മ​ണിD. Mani's idol smugglingiridium fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Thiruvananthapuram

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

പുതിയ വാര്‍ത്തകള്‍

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.