Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എ-10 മോട്ടോര്‍വേ: വണ്ടി ഓടുമ്പോള്‍ വൈദ്യുതി നല്‍കുന്ന വഴികള്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 28, 2025, 11:41 am IST
in World, Varadyam

ശാസ്ത്രലോകത്തെ ആ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചത് ഫ്രാന്‍സ് എന്ന രാജ്യം പ്രായോഗിക തലത്തിലുള്ള ആദ്യത്തെ വൈദ്യുത ഹൈവേ വഴിയിലൂടെ ഓടിച്ചുപോവുന്ന ഇലക്ട്രിക് കാറുകള്‍ക്കും ലോറികള്‍ക്കും ഇരുചെവിയറിയാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലോകത്തെ ആദ്യ വൈദ്യുത ഹൈവേ. വയര്‍ലസ് സാങ്കേതിക വിദ്യയാണ് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുക. പാരീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ എ-10 മോട്ടോര്‍വേയിലാണ് കൃത്യം ഒന്നരകിലോമീറ്റര്‍ മാത്രം നീളത്തിലുള്ള ഈ ‘ചാര്‍ജിങ് റോഡ്.’

ഇതൊരു പൈലറ്റ് പദ്ധതിയാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗുസ്താവ് എഫല്‍ യൂണിവേഴ്‌സിറ്റി പറയുന്നു. പക്ഷേ സംഗതി ഗംഭീര വിജയം. സാധാരണ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ ‘ടെസ്‌ല’ ചാര്‍ജു ചെയ്യുന്നതിന്റെ നാലിരട്ടിയിലേറെ ചാര്‍ജ് കയറും. ഏതാണ്ട് 300 കിലോ വാട്ട് വരെ. ചാര്‍ജ് ആസ് യു ഡ്രൈവ് (ഓടുമ്പോള്‍ ചാര്‍ജ് ചെയ്യുക) എന്ന് പേരിട്ട പദ്ധതിയുടെ പിന്നില്‍ ‘ഡൈനമിക് വയര്‍ലസ് ഇന്‍ഡക്ഷന്‍’ എന്ന സാങ്കേതിക വിദ്യയാണത്രെ പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തികമായും സാങ്കേതികമായും പരിസ്ഥിതി സംബന്ധമായും ഈ വൈദ്യുത വഴികള്‍ വലിയൊരു കുതിച്ചുചാട്ടമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന മലിനവാതകങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഈ പദ്ധതിക്ക് കഴിയും. അതുമൂലം കാലാവസ്ഥാ മാറ്റത്തെയും ആഗോള താപനത്തെയും നിയന്ത്രിക്കാനും ഫ്രാന്‍സിന്റെ മൊത്തം മലിനവാതകത്തിന്റെ 16 ശതമാനം ഉത്‌സര്‍ജനവും വാഹനങ്ങളില്‍ നിന്നാണ്. ദൂരയാത്രക്കുള്ള ട്രക്കുകളുടെ ബാറ്ററിയുടെ വലിപ്പവും ഭാരവും കുറയ്‌ക്കാന്‍ വയര്‍ലസ് ചാര്‍ജിങ് സഹായിക്കും. ഇടക്കിടെ ചാര്‍ജ് ചെയ്യാന്‍ വേണ്ടി നിര്‍ത്തിയിടേണ്ടി വരുന്ന മിനക്കേടും സമയനഷ്ടവും ഇല്ലാതാവുകയും ചെയ്യും. ഇതൊക്കെ സംഭവിക്കണമെങ്കില്‍ ഈ പദ്ധതി ദേശവ്യാപകമായി നടപ്പില്‍ വരണമെന്നു മാത്രം.

ടാര്‍ ചെയ്ത അസ്ഫാള്‍ട്ട് പാളിയുടെ അടിയില്‍ സ്ഥാപിച്ച ചെമ്പു ചുരുളുകളാണ് വൈദ്യുതി സന്നിവേശിപ്പിക്കുന്നതിന്റെ മുഖ്യ ഘടകം. അവയെ വഴിയോരത്തെ പവര്‍-മാനേജ്‌മെന്റ് യൂണിറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം കടന്നുവരുമ്പോള്‍ കണ്ടറിയുന്ന വൈദ്യുത വഴിയിലെ വൈദ്യുത പ്രവാഹം കാന്തിമണ്ഡലത്തിലൂടെ വാഹനത്തിലെ ബാറ്ററിയിലേക്ക് വയര്‍ലസ് മാര്‍ഗത്തിലൂടെ പ്രവഹിക്കും. അത് ബാറ്ററിയെ ടോപ്പ് അപ്പ് ചെയ്യും. 2035 ഓടെ ചുരുങ്ങിയത് പതിനായിരം കിലോമീറ്റര്‍ റോഡുകളെങ്കിലും ശരിപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിലൂടെ വലിയൊരളവ് കാര്‍ബണ്‍ മാലിന്യത്തെ പിടിച്ചുനിര്‍ത്താനാവുമെന്നും.

വിന്‍സി ഓട്ടോ റൂട്ട്‌സ്, ഇലക്ട്രിയോണ്‍, ഗുസ്താവ് എഫല്‍ സര്‍വകലാശാല എന്നിവരുടെ സംയുക്ത സംരംഭമാണ് ഈ ‘ചാര്‍ജിങ് റോഡ്’ പദ്ധതി മഴയും വെയിലും ചൂടും തണുപ്പും ഈ പദ്ധതിയെ ബാധിക്കില്ല. ”വൈദ്യുത വഴിയുടെ വികസനത്തില്‍ ഒരു സുപ്രധാന മുഹൂര്‍ത്തമാണിത്. ഈ വിജയം ഫ്രാന്‍സില്‍ ആയിരക്കണക്കിന് വൈദ്യുത വഴികളുടെ ജനനത്തിന് വഴിയൊരുക്കും. തുടര്‍ന്ന് യൂറോപ്പിലാകമാനം വ്യാപിക്കും.” പ്രോജക്ടിന്റെ മുഖ്യ സൂത്രധാരിത്വം വഹിക്കുന്ന ഇലക്ട്രിയോണിന്റെ സിഇഒ ഓറന്‍ ഈസര്‍ പറയുന്നു. അതുകൊണ്ടാവണം ജര്‍മ്മനി, ഇറ്റലി, ബവേറിയ, യുഎസ്എ, ചൈന, ദക്ഷിണ കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ രംഗത്ത് ഗൗരവമായ ഗവേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പക്ഷേ പറയുന്നത്ര എളുപ്പമല്ല, ചാര്‍ജ് ചെയ്യുന്ന വൈദ്യുത വഴികളുടെ നിര്‍മാണം. അവയുടെ സ്ഥാപനം, പ്രകടനം, അറ്റകുറ്റപ്പണി, ജീവിതകാലം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഗൗരവമായി അപഗ്രഥിക്കേണ്ട വിഷയങ്ങളാണ്. ഇതിന്റെയൊക്കെ ചെലവ് ആര് വഹിക്കണമെന്നതും ആയത് വാഹനങ്ങളില്‍ നിന്ന് എപ്രകാരം ഈടാക്കണമെന്നതും ഒക്കെ രാജ്യങ്ങള്‍ വിലയിരുത്തി വരുന്നു.

കടലിലെ കാര്‍ബണ്‍ കരയിലെ പ്ലാസ്റ്റിക്

ഭൂമിയിലെ ഏറ്റവും വലിയ കാര്‍ബണ്‍ പത്തായം ഏതാണെന്ന ചോദ്യത്തിന് കടല്‍ എന്ന ഒരേയൊരുത്തരം മാത്രമേയുള്ളൂ. അന്തരീക്ഷത്തിന് കഴിയുന്നതിനെക്കാളും 140 ഇരട്ടിയിലധികം കാര്‍ബണ്‍ കടല്‍ എന്ന കാര്‍ബണ്‍ പത്തായ (കാര്‍ബണ്‍ സിങ്ക്) മാണ് ഉള്‍ക്കൊള്ളുന്നത്. പക്ഷേ കാര്‍ബണിനെ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവും കുറഞ്ഞുവരുകയാണത്രേ. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വര്‍ധിക്കുന്നതിനനുസരിച്ച് കടലിന് അംമ്ല സ്വഭാവം കൈവരുന്നു. അത് ജലജീവികളില്‍ പലതിന്റെയും ജീവിതത്തിന് ഭീഷണിയാവുന്നു. കടലിലെ ഭക്ഷ്യ വ്യവസ്ഥക്കുതന്നെ അതൊരു ഭീഷണിയായിമാറുന്നു.

അതുകൊണ്ടാണ് കടലിലെ കാര്‍ബണിനെ പുറത്തെടുത്ത് നിര്‍വീര്യമാക്കുന്നതിനെക്കുറിച്ച് ഒരുപറ്റം ശാസ്ത്രജ്ഞര്‍ ആഴത്തില്‍ ചിന്തിക്കുന്നത് കടലിലെ കാര്‍ബണെ വലിച്ചെടുത്ത് ജൈവവിഘടനത്തിന് വിധേയമായ പ്ലാസ്റ്റിക്കിനെ നിര്‍മ്മിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് പറ്റിയ ഒരു യന്ത്രം തത്വത്തില്‍ അവര്‍ രൂപപ്പെടുത്തുകയും ചെയ്തു. ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോണിക് സയന്‍സസ് ആന്റ് ടെക്‌നോളജി, ഷാന്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളാണ് ഈ യന്ത്രസംവിധാനം രൂപപ്പെടുത്തിയത്.

യന്ത്രത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്- ഒരു ഇലക്‌ട്രോ കെമിക്കല്‍ റിയാക്ടറിന്റെ സഹായത്തോടെ കടല്‍വെള്ളത്തില്‍ ലയിച്ചിരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുക, അതിനെ ബിസ്മിത്ത് അടിസ്ഥാനമായുള്ള ഒരു രാസതത്വത്തിന്റെ സഹായത്തോടെ ഫോര്‍മിക് ആസിഡാക്കി മാറ്റുക; കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ഒരു ബാക്ടീരിയത്തെ ഉപയോഗിച്ച് ഫോര്‍മിക് ആസിഡിനെ പുൡപ്പിച്ച് സക്‌സിനിക് ആസിഡ് ആക്കി മാറ്റുക… പൊളിബ്യൂട്ടിലിന്‍ സക്‌സിനേറ്റ് അടക്കമുള്ള ജൈവവിഘടനം നടക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മാണത്തിലെ അടിസ്ഥാന ഘടകമാണ് സക്‌സിനിക് ആസിഡ്. കടലിന്റെ അമ്ലവത്കരണം തടയുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ നിയന്ത്രിക്കുന്നതിനും ഈ യന്ത്ര സംവിധാനം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രത്യാശ.

യന്ത്രം 22 ദിവസം പ്രവര്‍ത്തിപ്പിച്ച് 177 ലിറ്റര്‍ കടല്‍വെള്ളത്തില്‍നിന്ന് 65 കിലോ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉല്‍പാദിപ്പിച്ചുവത്രെ. ഒരു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പാദിപ്പിക്കുന്നതിന് കേവലം മൂന്ന് കിലോവാട്ട് വൈദ്യുതി മാത്രമാണ് വേണ്ടിവന്നതെന്ന് ചൈനക്കാരായ ഗവേഷകര്‍ പറയുന്നു. പറയുന്നത് ചൈനക്കാരാണെങ്കിലും പദ്ധതി പ്രായോഗികമായി വിജയിച്ചാല്‍ കാലാവസ്ഥാമാറ്റത്തിനെതിരെ പോരാടുന്ന ലോകരാഷ്‌ട്രങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുമെന്നതിന് സംശയമില്ല.

Tags: ParisA-10 motorwayThe world's first electric highwayGustave Eiffel University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രഞ്ച് മാർക്കറ്റിൽ ജിഹാദിയുടെ കത്തി ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതി അൾജീരിയൻ സ്വദേശി

World

പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു ; പരസ്യത്തിൽ പുലിവാല് പിടിച്ച് പാകിസ്ഥാൻ എയർലൈൻസ് : 9/11 ദുരന്തത്തെക്കുറിച്ച് വിവരമില്ലാത്ത കമ്പനിയെന്ന് വിമർശനം

World

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മൂന്നാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറി : പലസ്തീനും പാകിസ്ഥാനും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്

India

പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സിലെ ഇന്ത്യൻ ടീമംഗങ്ങൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി ; 140 കോടി ഇന്ത്യക്കാര്‍ പ്രാർത്ഥനയിലെന്ന് മോദി

Sports

പാരാലിമ്പിക്‌സിന് കൊടിയേറി; ഭാരതത്തില്‍ നിന്ന് 84 അംഗ സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.