Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂന്തക്കുളം പക്ഷിസങ്കേതം; ജൈവവൈവിധ്യത്തിന്റെ സ്വര്‍ഗം

രാജേഷ് വടക്കുംകര by രാജേഷ് വടക്കുംകര
Dec 26, 2025, 09:42 am IST
in Kerala

നാഗര്‍കോവില്‍: ചിറകുകളാല്‍ നിറഞ്ഞ ജൈവവൈവിധ്യത്തിന്റെ സ്വര്‍ഗ്ഗമാണ് കൂന്തക്കുളം പക്ഷി സങ്കേതം. തമിഴ്‌നാട്ടിലെ നാടന്‍ ഗ്രാമവും ദേശാടന പക്ഷികളും ഒരുമിക്കുന്ന അപൂര്‍വ ആവാസവ്യവസ്ഥയുള്ള ദേശമാണ് തിരുനെല്‍വേലി ജില്ലയിലാണ് കൂന്തക്കുളം പക്ഷി സങ്കേതം. ദക്ഷിണേന്ത്യയിലെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നായി ് കൂന്തക്കുളം മാറിയിരിക്കുകയാണ്. മനുഷ്യനും പ്രകൃതിയും സഹവസിക്കുന്ന മാതൃകയായി കൂന്തക്കുളം ഇന്ന് രാജ്യാന്തര ശ്രദ്ധ നേടുന്നു. ആയിരക്കണക്കിനു ദേശാടന പക്ഷികള്‍ ഓരോ വര്‍ഷവും എത്തുന്ന ഈ ഗ്രാമം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ജീവനുള്ള ഉദാഹരണമാണ്.

കൂന്തക്കുളം പരമ്പരാഗത വന്യമേഖലയോ സംരക്ഷിത വനമേഖലയോ അല്ല. മറിച്ച്, മനുഷ്യവാസത്തിനിടയില്‍ തന്നെ പക്ഷികള്‍ സുരക്ഷിതമായി താമസിക്കുന്ന അപൂര്‍വ ഗ്രാമമാണ് ഇത്. നൂറ്റാണ്ടുകളായി ഗ്രാമവാസികള്‍ പക്ഷികളെ ദൈവദൂതന്മാരായി കണക്കാക്കി സംരക്ഷിച്ചുവരുന്നു. വീടുകളുടെയും കുളങ്ങളുടെയും ചുറ്റും വലിയ മരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നത് ഇവിടെ സാധാരണ കാഴ്ചയാണ്.

ദേശാടന പക്ഷികളുടെ ഒരു പ്രധാന പ്രജനനകേന്ദ്രം കൂടിയാണ് ഇവിടം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സൈബീരിയ, മദ്ധ്യേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികള്‍ കൂന്തക്കുളത്തെ തേടിയെത്തുന്നു. പെയിന്റഡ് സ്‌റ്റോര്‍ക്ക്, സ്പൂണ്‍ബില്‍, പെലിക്കന്‍, ഐബിസ്, ഹെറോണ്‍ തുടങ്ങിയ നിരവധി അപൂര്‍വ പക്ഷിവര്‍ഗങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. ആയിരക്കണക്കിനു പക്ഷികള്‍ ഒരേസമയം പറന്നുയരുന്ന കാഴ്ച പ്രകൃതിപ്രേമികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയായി പക്ഷികളെ സംരക്ഷിക്കുന്നത് ഗ്രാമവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്. മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ഗ്രാമസഭ തന്നെ കാവല്‍ നില്‍ക്കുന്നു. പക്ഷികള്‍ക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ കൂട്ടായ്‌മയാണ് കൂന്തക്കുളത്തെ വിജയകരമായ പക്ഷി സങ്കേതമാക്കി മാറ്റിയത്.

2008ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൂന്തക്കുളത്തെ ഔദ്യോഗികമായി പക്ഷി സങ്കേതമായി പ്രഖ്യാപിച്ചതോടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയായി. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലും ഇവിടെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നു. ഇതോടെ കൂന്തക്കുളം ഒരു പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പ്രകൃതി സ്‌നേഹികള്‍ തുടങ്ങിയവര്‍ നിരന്തരം സന്ദര്‍ശിക്കുന്ന സ്ഥലമായി മാറി കൂന്തക്കുളം. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം, പരിസര മലിനീകരണം, ജലക്ഷാമം എന്നിവ ഭാവിയില്‍ ഭീഷണിയാകാമെന്ന ആശങ്കയും തദ്ദേശ വാസികള്‍ പങ്കുവയ്‌ക്കുന്നു.

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്ത ടൂറിസമാണ് കൂന്തക്കുളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടുന്നു. കൂന്തക്കുളം പക്ഷി സങ്കേതം വെറും പക്ഷികളുടെ ആവാസകേന്ദ്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സൗഹൃദത്തിന്റെ ജീവിക്കുന്ന തെളിവാണ്. വികസനവും സംരക്ഷണവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന സന്ദേശമാണ് ഈ ചെറിയ ഗ്രാമം ലോകത്തോടു പങ്കുവയ്‌ക്കുന്നത്.

 

Tags: Koonthankulam Bird SanctuaryPicture of Koonthankulam Bird SanctuaryBiodiversityKoonthakulam Bird Sanctuaryകൂന്തക്കുളം പക്ഷി സങ്കേതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

Editorial

ജലപാത്രമാണു തണ്ണീര്‍ത്തടം, നശിപ്പിച്ചു കളയല്ലേ

India

ജൈവവൈവിധ്യ നഷ്ടം, മരുവല്‍ക്കരണം, വരൾച്ച, ഭൂമിയുടെ നശീകരണം, മലിനീകരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ജലക്ഷാമം നേരിടാന്‍ ജി20യില്‍ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.