ഒരാളുടെ നോട്ടത്തിലൂടെയോ വാക്കിലൂടെയോ മറ്റൊരാള്‍ക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടി ദോഷം. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകും ദൃഷ്ടിദോഷം അഥവാ കണ്ണേറ് .
നമ്മുടെ ദൃഷ്ടിക്ക് എത്രമാത്രം ഊര്‍ജമുണ്ടെന്ന് അറിയാമോ. ഒരാളെ നമ്മള്‍ രൂക്ഷമായി നോക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മിനുട്ടിനുള്ളില്‍ അയാള്‍ തിരിച്ചു നോക്കുന്നത് ശ്രദ്ധയില്‍ പെടുകയോ അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടോ. നമ്മുടെ ദൃഷ്ടിക്ക് അത്രത്തോളം ശക്തിയുണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലുും ഈ അനുഭവം ഉണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.
ചില നക്ഷത്രക്കാരായ ആളുകൾക്ക് പെട്ടെന്ന് ദൃഷ്ടിദോഷം പതിക്കുമെന്നാണ് വിശ്വാസം.അത്തം. ചിത്തിര,അശ്വതി, രോഹിണി എന്നിവ ഈ ഗണത്തിൽപ്പെട്ട നക്ഷത്രങ്ങളാണ്. ദൃഷ്ടിദോഷം കൊണ്ട് ശാരീരികമായും കുടുബപരമായും സാമ്പത്തികമായും നിരവധി പ്രശ്നങ്ങളുണ്ടാകും. ഇവ പരിഹരിക്കുന്നതിന് പല വഴികളുമുണ്ട്. കുട്ടികള്‍ , ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ സുന്ദരീ- സുന്ദരന്മാര്‍ എന്നിവര്‍ക്ക് പെട്ടെന്ന് കണ്ണേറ് പറ്റും എന്നാണ് വിശ്വാസം
പുറത്തുപോയി വരുമ്പോഴും അപരിചിതര്‍ കുഞ്ഞിനെ കാണാന്‍ വരുമ്പോഴും കണ്ണേറ് പറ്റാതിരിക്കാന്‍ പണ്ടുള്ളവര്‍ ചെയ്യുന്നതാണ് കടുകും മുളകും ഉഴിഞ്ഞിടല്‍. കടുക് കൈവെള്ളയില്‍ നിന്ന് തൂവാതെ ഉപ്പും മുളകും കടുകും കൈയ്യിലെടുത്ത് “ഓം നമശ്ശിവായ” എന്ന പഞ്ചാക്ഷരി ചൊല്ലി ഉഴിഞ്ഞ് അടുപ്പിലേക്കിടണം.
മുളക് കത്തുന്ന രൂക്ഷ ഗന്ധം വന്നാല്‍ കണ്ണേറ് ഇല്ലാതായെന്നും ഗന്ധം വന്നില്ലെങ്കില്‍ വീണ്ടും ഉഴിഞ്ഞിടണമെന്നുമാണ് വിശ്വാസം. കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ ചെവിയുടെ പുറകിലേോ കാല്‍വെള്ളയിലോ കറുത്ത പൊട്ടിടുക, കരിവളകളണിയുക എന്നീ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും എളുപ്പത്തില്‍ കണ്ണേറ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ 28 കെട്ടല്‍ ചടങ്ങില്‍ ചരട് കെട്ടുമ്പോള്‍ പഞ്ചലോഹങ്ങളും ഉള്‍പ്പെടുത്താറുണ്ട്. വീട്ടില്‍ കണ്ണേറ് തട്ടാതിരിക്കാന്‍ പലതരത്തിലുള്ള ബൊമ്മകളും ചക്രങ്ങളും സ്ഥാപിക്കാറുണ്ട്.കണ്ണേറ് മാറുന്നതിനായി ഉണക്കമുളക്, നെയ്യ് ചന്ദനത്തിരി, കര്‍പ്പൂരം ഇവ വൈക്കോലുമായി ചേര്‍ത്ത് കത്തിച്ചു കിട്ടുന്ന ചാരം മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ച് ഓം മഹാലക്ഷ്മി നമഃ” എന്ന മന്ത്രം 108 തവണ ജപിക്കണമെന്ന് ചില ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ചിലയിടങ്ങളില്‍ കുരുമുളക് ഉഴിഞ്ഞ് അടുപ്പിലിടുന്ന രീതിയുമുണ്ട്.
ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ കണ്ണ് തട്ടാതിരിക്കാന്‍ ഒരു ഇരുമ്പ് കഷണമോ പാണനിലയോ കരുതാന്‍ പഴമക്കാര്‍ പറയാറുണ്ട്















