Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 മിനിറ്റില്‍ കറാച്ചിയില്‍ എത്തും; ബ്രഹ്മോസിന്റെ മുന്നിരട്ടി വേഗത്തില്‍ കുതിയ്‌ക്കും ഇന്ത്യയുടെ പുതിയ കില്ലര്‍ മിസൈല്‍ റെഡി

പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Dec 22, 2025, 09:10 pm IST
in India, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ബ്രഹ്മോസിന്റെ മൂന്നിരട്ടി വേഗതയുള്ള ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാന്റെ മാത്രമല്ല, ചൈനയുടെയും തുര്‍ക്കിയുടെയും വരെ ഉറക്കം കെടുത്തുന്നു.

പ്രൊജക്ട് വിഷ്ണു എന്നായിരുന്നു ഈ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തിന്റെ പേര്. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇടി എല്‍ഡിഎച്ച് സിഎം എന്നാണ് ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ പേര്. എന്താണ് ഇടി-എല്‍ഡിഎച്ച് സിഎം? എക്സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍(Extended Trajectory- Long Duration Hypersonic Curise Missile) എന്നാണ് ഈ ചുരുക്കപ്പേരിന്റെ അര്‍ത്ഥം. .

ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കുതിക്കുന്ന, 1500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വന്‍വിജയമായത്. പാകിസ്ഥാനെയും ചൈനയെയും ഞെട്ടിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ മൂന്നിരട്ടി വേഗതയില്‍ കുതിക്കുന്ന മിസൈലാണ് ഇടി-എല്‍ഡിഎച്ച് സിഎം. ഇതോടെ ബ്രഹ്മോസിനെ പേടിച്ച് വിറച്ചിരിക്കുന്ന പാകിസ്ഥാന് ഈ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നു.

1000 മുതല്‍ 2000 കിലോവരെ സ്ഫോടകവസ്തുക്കളുള്ള പോര്‍മുന
ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ കുതിപ്പിന് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച സ്ക്രാം ജെറ്റാണ് ഉപയോഗിക്കുക. അന്തരീക്ഷവായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതുപയോഗിച്ച് ഇന്ധനം കത്തിച്ച് പ്രവര്‍ത്തിക്കുന്നതാണ് സ്ക്രാം ജെറ്റ്. ഈ സ്ക്രാം ജെറ്റ് വരുന്നതോടെയാണ് വേഗത കൂടുന്നത്. ഇതിന്റെ പോര്‍മുനയ്‌ക്ക് ആയിരം മുതല്‍ രണ്ടായിരം കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാനാകും. വേണമെങ്കില്‍ ആണവായുധവും വഹിക്കാനാകും. ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്നതിനാല്‍ റഡാറുകള്‍ക്ക് രേഖപ്പെടുത്താനാവില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലുകളുടെ മെച്ചം.

കരയില്‍ നിന്നും ആകാശത്ത് നിന്നും കടലില്‍ നിന്നും ഈ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുക്കാന്‍ കഴിയും. 2000 ഡിഗ്രി ഊഷ്മാവ് വരെയുള്ള ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിയ്‌ക്കും. ഒരു സാധാരണ യാത്രാകാര്‍ തന്നെ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും സാധാരണക്കാരായ നമ്മള്‍ അമ്പരന്നുപോകാറുണ്ട്. അപ്പോള്‍ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത സങ്കല്‍പിച്ചുനോക്കൂ.കണ്ണടച്ച് തുറക്കുമ്പോഴേക്കും ശത്രുലക്ഷ്യത്തില്‍ പതിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ ഈ ഹൈപ്പര്‍സോണിക് മിസൈലിന് സാധിക്കും. മാക് എട്ട് വേഗത എന്നതിനര്‍ത്ഥം ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയും എന്നതാണ്.

ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത; അഞ്ചിരട്ടി ദൂരപരിധി
ബ്രഹ്മോസിന് പോലും മണിക്കൂറില്‍ 3400 മുതല്‍ 3675കിലോമീറ്റര്‍ വരെ വേഗതയേ ഉള്ളൂ. അതിനാല്‍ ബ്രഹ്മോസിനെ ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നേ വിളിക്കാനാവൂ. പക്ഷെ പ്രകാശത്തേക്കാള്‍ അഞ്ചരിട്ടിയിലധികം വേഗതയുള്ളതിനാലാണ് ഈ പുതിയ മിസൈലിനെ ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന് വിളിക്കുന്നത്.

ഇഎല്‍ എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണികിനാകട്ടെ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം. ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ ഇഡി-എല്‍ഡിഎച്ച്സിഎം ഹൈപ്പര്‍സോണികിന്റെ കാര്യം പറയേണ്ടല്ലോ.

സാധാരണ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ അകലെ വരെയേ സഞ്ചരിക്കാന്‍ കഴിയൂ എങ്കില്‍ ബ്രഹ്മോസിന്റെ പുതുതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എക്സ്റ്റെന്‍ഡഡ് പതിപ്പിന് 800 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് വരെ കുതിക്കാന്‍ കഴിയും. ഇടി-എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണിക്കിന്റെ ദൂരപരിധി 1500 കിലോമീറ്ററാണ്.അതായത് സാധാരണ ബ്രഹ്മോസിനേക്കാള്‍ അഞ്ചിരട്ടിയാണ് ദൂരപരിധി. പാകിസ്ഥാനെയും ചൈനയെയും അടിക്കാന്‍ ഈ ദൂരം ധാരാളം.

 

Tags: Operation Sindoor 2Hypersonic missileIndia Pak warET-LDHCMHypersonic cruise missileDRDOTurkeyBrahmosErdogan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.