Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥികലാപം, ഇടപെടാതെ ബംഗ്ലാദേശ് സൈന്യം; ലക്ഷ്യം മുഹമ്മദ് യൂനസിനെ അട്ടിമറിക്കലോ?

ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 09:02 pm IST
in World
ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ധാക്ക: ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ബംഗ്ലാദേശിലെ പ്രമുഖ സര്‍വ്വകലാശാലയായ ധാക്ക സര്‍വ്വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകളാണ് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കി അക്രമം നടത്തുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സര്‍വ്വകലാശാലയാണ് ധാക്ക സര്‍വ്വകലാശാല. ജാതീയ ഛാത്ര ശക്തിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. വിലാപയാത്രയും ഇവര്‍ നടത്തി. ധാക്കയിലെ ഷാബാദിലേക്കുംവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യംമാണ് വിദ്യാര്‍ത്ഥികള്‍ മുഴക്കിയത്. ജഹാംഗീര്‍ ആലം ചൗധരി രാജിവെച്ചില്ലെങ്കില്‍ മുഹമ്മദ് യൂനസിന്റെ വീടിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്നും ജാതീയ ഛാത്ര ശക്തി ഭീഷണി മുഴക്കിയിട്ടുണ്ട്. ധാക്കയിലെ ഷാബാഗില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജാതീയ ഛാത്ര ശക്തി നേതാവ് സഹീദ് ഹാസന്‍ ഈ ഭീഷണി മുഴക്കിയത്.

ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരെ കലാപം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉയരുന്നത്. സ്വസ്ഥയമായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഇയാളെ രാജിവെയ്‌പ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് യൂനസിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ക്രമസമാധാനം പാലിക്കുന്നതില്‍ ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍. ഉസ്മാന്‍ ഹാദിയ്‌ക്കെതിരെ നിറയൊഴിച്ച അക്രമികളെ ഇതുവരെയും പിടികൂടാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് സാധിച്ചില്ല. പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ കോലം കത്തിച്ചു.

ഇവര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സൈന്യം കയ്യുംകെട്ടി നില്‍ക്കുകയാണ്. ഇതോടെ സൈന്യത്തിന്റെയും ജാതീയ ഛാത്ര ഉള്‍പ്പെടെയുള്ള മുഹമ്മദ് യൂനസ് വിരുദ്ധ വിദ്യാര്‍ത്ഥിസംഘടനകളുടെയും ലക്ഷ്യം യൂനസിനെ അധികാരത്തില്‍ നിന്നും അട്ടിമറിക്കലാണോ എന്നും സംശയം ഉയരുന്നുണ്ട്.

അതേ സമയം, മറ്റൊരു ഭാഗത്ത് ഇന്ത്യയ്‌ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെ ഉള്ള വിദ്യാര്‍ത്ഥിസംഘടനകളുടെ കലാപം ശക്തിപ്പെടുകയാണ്.  ഈങ്ക്വിലാബ് മഞ്ച, നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.  ഹാദിയെ കൊലപ്പെടുത്തിയ അക്രമികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യം മുഴക്കുന്നു. എൻസിപി നേതാവ് സർജിസ് ആലം ​​സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരിക, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചിടണമെന്നും എൻസിപി നേതാവായ സർജിസ് ആലം ​​ആവശ്യപ്പെടുന്നു.

വെടിയേറ്റ് ചികിത്സയിലായിരുന്ന ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറായ ഷെറീഫ് ഉസ്മാന്‍ ഹാദി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുറിച്ചെടുത്ത് ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുമെന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ നേതാവ് കൂടിയായിരുന്നു ഷെറീഫ് ഉസ്മാന്‍ ഹാദി. തലയ്‌ക്ക് വെടിയേറ്റ ഹാദിയെ ചികിത്സയ്‌ക്ക് സിംഗപ്പൂരിലേക്ക് മാറ്റി, അവിടെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിലുടനീളം വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഭാരത വിരുദ്ധ, ഷെയ്ഖ് ഹസീന വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായിരുന്നു ഹാദി.

Tags: Jahangir Alam Chaudhury resignationDhaka UniversityBangladeshSheikh HasinaBangladesh violenceMuhammed YunusJathiya Chatra ShakitSherif Osman HadiInquilab Mancha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.