Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊളള: ഹൈക്കോടതിയുടെ വിമര്‍ശനം അതീവ ഗൗരവകരമെന്ന് കുമ്മനം

ഉന്നതതലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് നിലവിലുള്ള രേഖകളില്‍ നിന്ന് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നത് ഹൈക്കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 07:50 pm IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളും സ്വര്‍ണപ്പാളികളും കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി. ശങ്കര്‍ ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ എന്തുകൊണ്ട് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ ഗൗരവകരമെന്ന് കുമ്മനം രാജശേഖരന്‍.അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനൊപ്പം മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും ക്രിമിനല്‍ ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി നിരീക്ഷണം.2019-ലെ വിവാദപരമായ ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ ഇവരും ഒപ്പിട്ടിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ കുമ്മനം ഉയര്‍ത്തിക്കാട്ടി.

സ്വര്‍ണക്കൊളളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകളെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങള്‍ വെറും ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ഈ തിരിമറി നടന്നതെന്ന് കോടതി വിലയിരുത്തിയതും കുമ്മനം ഉയര്‍ത്തിക്കാട്ടുന്നു.

ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ‘വമ്പന്‍ സ്രാവുകളെ’ കണ്ടെത്തണം. തട്ടിപ്പില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം വെറും പ്രഹസനമാകരുതെന്നും ഹൈക്കോടതി പറഞ്ഞു.ഒരു ഔദ്യോഗിക പദവിയും ഇല്ലാതിരുന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ അമിത സ്വാതന്ത്ര്യം ലഭിച്ചത് ഉന്നതരുടെ സഹായമില്ലാതെ സാധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകളെ കുറിച്ച് ഹൈക്കോടതി പറഞ്ഞത്.

ഭഗവാന്റെയും ഭക്തരുടെയും സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് മോഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് അത്യന്തം ഗൗരവകരമാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും നീതിപൂര്‍വമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഉന്നതതലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് നിലവിലുള്ള രേഖകളില്‍ നിന്ന് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നത് ഹൈക്കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും, അന്വേഷണം വെറും പ്രഹസനമാകരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഉന്നതരുടെയോ ഇടപെടലുകള്‍ അന്വേഷണത്തെ ബാധിക്കരുതെന്ന പരോക്ഷമായ സൂചനയും കോടതിയുടെ നിരീക്ഷണങ്ങളിലുണ്ടെന്ന് കുമ്മനം പറഞ്ഞു.

 

Tags: Kummanam RajasekharangoldHighcourtSABARIMALASITThertCorruprion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.