Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുറമ്പോക്ക് ആക്കി ഭൂമിക്കൊള്ള; ഹെക്ടര്‍ കണക്കിന് ദേവസ്വം ഭൂമി കൊള്ളയടിച്ച് പിണറായി സര്‍ക്കാര്‍

അനീഷ് അയിലംbyഅനീഷ് അയിലം
Dec 17, 2025, 06:56 am IST
inKerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ പിണറായി സര്‍ക്കാര്‍ നടത്തിയ ഭൂമിക്കൊള്ളയും പുറത്ത്. റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തത് വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി. കൊള്ളയടിച്ചത് റീസര്‍വേയുടെ മറവില്‍. കള്ളിപുറത്തായത് ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തതോടെ. ദേശീയപാതാ വികസനത്തിന് കൊടുത്ത ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വം കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.

ദേവസ്വം ഭൂമി റവന്യൂ രജിസ്റ്ററില്‍ ദേവസ്വം വക പണ്ടാരഭൂമിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ റീസര്‍വേയില്‍ ഇത് പുറമ്പോക്കെന്ന് രേഖപ്പെടുത്തി. ഇതോടെ ക്ഷേത്രം ഭൂമി റവന്യൂ വകുപ്പിന്റേതായി. ഇത്തരത്തില്‍ വിവിധ റീസര്‍വേകളില്‍ പാറശ്ശാല മുതല്‍ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവനം വരെയുള്ള അനവധി ദേവസ്വം ഭൂമിയുടെ റവന്യൂരേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തി റവന്യൂ വകുപ്പിലേക്ക് തട്ടിയെടുത്തു. ദേശീയ പാതയ്‌ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തിയതോടെ നഷ്ടപരിഹാരം കുരുക്കിലായി. സര്‍ക്കാര്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്കാനാകില്ല. ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ റവന്യൂ വകുപ്പുമായി തര്‍ക്കത്തിലായതോടെയാണ് കൊള്ളയുടെ വ്യാപ്തി പുറത്തായത്.

തര്‍ക്കം പരിഹരിക്കാന്‍ 2023 ജൂലൈ 26ന് യോഗം ചേര്‍ന്നു. ദേവസ്വം ഭൂമി തട്ടിയെടുത്തത് മറയ്‌ക്കാന്‍ 2023 ആഗസ്ത് ഒന്‍പതിന് പുതിയ ഉത്തരവിറക്കി. ദേവസ്വം ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു ഉത്തരവ്. ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി മഹാരാജാവിന്റെ കാലത്തോ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരോ കവനന്റ് പ്രകാരം സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഭൂമിയാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക ധനവകുപ്പ് അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിറക്കി. ഇതോടെ ഹൈവേ ഭൂമി ഏറ്റെടുക്കലിന്റെ കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ തട്ടിയെടുത്തു. ഈ തെറ്റ് ദേവസ്വം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്കി. ദേവസ്വം ഭൂമി കവനന്റ് പ്രകാരം ബോര്‍ഡിന് കൈമാറിയതാണെന്നും ഉടമസ്ഥാവകാശം ദേവതയ്‌ക്കാണെന്നും കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഹൈവേ അതോറിറ്റി നല്കുന്ന നഷ്ടപരിഹാരത്തുക ധനവകുപ്പിന്റെ പ്രത്യേക അക്കൗണ്ടില്‍ നല്കുമെന്നും അത് റവന്യൂ ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ് വഴി കൈമാറാമെന്നും ഉത്തരവിറക്കി. ഉത്തരവിലും ദേവസ്വം ഭൂമി സര്‍ക്കാരിന്റേതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്മിനട ദേവസ്വം വക 41.45 സെന്റ്, പുല്ലമല സബ് ഗ്രൂപ്പിലെ ദേവസ്വം ഭൂമി, അറുകാലിക്കല്‍ ദേവസ്വത്തില്‍ 31 സെന്റ് തുടങ്ങിയവ വില്ലേജ് രേഖകളില്‍ പുറമ്പോക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഭൂമിക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Tags: ദേവസ്വം ഭൂമിloots hectares of Devaswom landPinarayi GovernmentLand grabbingശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.