Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി വാസവനു സര്‍ക്കാര്‍ കവചം; പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Dec 17, 2025, 06:50 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019-20ലെ ദേവസ്വം ഭരണ സമിതിക്കൊപ്പം കഴിഞ്ഞ ഭരണ സമിതിക്കും പങ്കുള്ളതായി വ്യക്തമായതോടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളെ തുടര്‍ന്നാണ് പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പി.എസ്. പ്രശാന്ത് നിര്‍ബന്ധിച്ചതിനാലാണ് ദ്വാരപാലക പാളികള്‍ അഴിച്ചെടുക്കാന്‍ അനുജ്ഞ നല്കിയതെന്ന തന്ത്രിയുടെ മൊഴിയും എസ്‌ഐടി പരിഗണിച്ചു. പ്രശാന്തിനെ ചോദ്യം ചെയ്യുമെന്നുറപ്പായതോടെ കഴിഞ്ഞ ഭരണ സമിതിയിലേക്ക് അന്വേഷണമെത്താതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദം പാഴാകുകയാണ്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയാന്‍ കാരണം സ്വര്‍ണക്കൊള്ളയാണെന്നു വ്യക്തമായ സാഹചര്യത്തില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും അതു പ്രതികൂലമായി ബാധിക്കാമെന്നു ഭയന്നാണ് പ്രശാന്തിലേക്കുള്ള അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശാന്തിലൂടെ അന്വേഷണം ദേവസ്വം മന്ത്രി വി.എന്‍. വാസവനിലേക്കെത്തുമെന്ന ആശങ്കയും ഇതിനു കാരണമായി.

2019ല്‍ നടന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് ദേവസ്വം ഭരണ സമിതിക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നെങ്കില്‍ 2025ല്‍ കൊള്ള മറയ്‌ക്കാന്‍ നടത്തിയ നീക്കത്തിനു പിന്നില്‍ കഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനാണ് മുഖ്യപങ്കെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. 2023ല്‍ അധികാരമേറ്റപ്പോള്‍ മുതല്‍, നിറം മങ്ങി ചെമ്പുതെളിഞ്ഞ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാനുള്ള നീക്കം പി.എസ്. പ്രശാന്ത് ആരംഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2024 മണ്ഡല കാലം ആരംഭിക്കും മുമ്പ് സ്വര്‍ണം പൂശി പാളികള്‍ തിരികെ സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ നടന്നില്ല.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാന്‍ വൈദഗ്ധ്യമില്ലെന്നു കാട്ടി ദേവസ്വം കമ്മിഷണര്‍ പ്രസിഡന്റിന് കത്തു നല്കിയതാണ്. എന്നാല്‍ വൈകാതെ ഇത് തിരുത്തേണ്ടി വന്നു. ആരുടെ നിര്‍ദേശ പ്രകാരമാണ് തിരുത്തിയതെന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ആഗസ്ത് ഏഴിന് ഓണപ്പൂജകള്‍ക്ക് ശേഷം നടയടച്ചുകഴിഞ്ഞ് ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണറെപ്പോലും അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ച് പോറ്റി വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതും പി.എസ്. പ്രശാന്താണ്.

പ്രശാന്തും പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ഒപ്പം മന്ത്രി വാസവനുമായും പോറ്റിക്ക് ബന്ധമുണ്ടായിരുന്നെന്നു ദേവസ്വം ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. 2019ലെ ദേവസ്വം ഭരണ സമിതിക്ക് ഇപ്പോഴത്തെ സമിതിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്നത് ഉറപ്പായ സ്ഥിതിക്ക് ആരുടെ നിര്‍ദേശ പ്രകാരമാണ് പ്രശാന്ത് വഴിവിട്ട ഈ നീക്കത്തിന് തയാറായതെന്നതും സംശയമുയര്‍ത്തുന്നു. ഒപ്പം ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ തയാറാക്കിയ നോട്ടില്‍ ശ്രീകോവില്‍ ചോരുന്നതായി എഴുതിച്ചേര്‍ത്തതും ദുരൂഹമാണ്.

ശ്രീകോവില്‍ മേല്‍ക്കൂരയില്‍ പതിപ്പിച്ച 20 കിലോയിലധികമുള്ള സ്വര്‍ണപ്പാളികള്‍ അഴിച്ചുമാറ്റാതെ ചോര്‍ച്ചയടയ്‌ക്കാനാകില്ല. ഇതിന്റെ മറവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളിയും കടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നൊയെന്ന സംശയവുമുയരുന്നു.
2019ല്‍ സ്വര്‍ണം പൂശിയത് 40 വര്‍ഷത്തെ ഗാരന്റിയോടെയായിരുന്നെന്നും അത് പോറ്റിയുടെ പേരിലായതിനാലാണ് അയാള്‍ വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കുതന്നെ പാളികള്‍ കൊടുത്തുവിട്ടതെന്നുമാണ് പ്രശാന്ത് പറയുന്നത്. ദേവസ്വം ബോര്‍ഡുമായുള്ള കരാറില്‍ പോറ്റിയുടെ പേരില്‍ എങ്ങനെ ഗാരന്റി പേപ്പര്‍ വന്നെന്ന ചോദ്യമാണ് തുടക്കം മുതലുയരുന്നത്.

കൂടാതെ പോറ്റിയുടെ കൈവശമുള്ള ഗാരന്റി പേപ്പറിന്റെ കാര്യം പ്രശാന്ത് എങ്ങനെയറിഞ്ഞുവെന്നതും സംശയാസ്പദമാണ്. എന്നാല്‍ ഇങ്ങനെയൊരു ഗാരന്റിയില്ലെന്നും സംഭവം വിവാദമായതിനെ തുടര്‍ന്ന് വ്യാജമായി സൃഷ്ടിച്ചതാണ് ഗാരന്റിയെന്ന ആക്ഷേപവും ശക്തമാണ്.

Tags: P.S. PrasanthVN Vasavanശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.