Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രേയ്‌സര്‍ സ്‌കോട്ട് കേരളത്തിലെത്തും; ജീവിക്കുന്നതിനുള്ള അവകാശത്തിനായി സിപിഎമ്മിനോട് പോരാടിയ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍

കെ. സതീശന്‍ by കെ. സതീശന്‍
Dec 12, 2025, 11:19 am IST
in Kerala, Entertainment

കണ്ണൂര്‍: നിത്യജീവിതത്തിന് വേണ്ടി സിപിഎമ്മിനോട് പോരാടിയ ദളിത് ഓട്ടോ ഡ്രൈവര്‍ കണ്ണൂരിലെ ചിത്രലേഖയുടെ ജീവിത കഥ അഭ്രപാളിയിലെത്തിക്കാന്‍ ഇംഗ്ലീഷ് തിരക്കഥാകൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫ്രേയ്‌സര്‍ സ്‌കോട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തും. ഫൂലന്‍ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994 ല്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ ഉള്‍പ്പടെ ലോക ശ്രദ്ധപിടിച്ച് പറ്റിയ നിരവധി സിനിമകള്‍ ചെയ്ത ശേഖര്‍ കപൂറാണ് ചിത്രലേഖയുടെ ജീവിതകഥയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്രേയ്‌സര്‍ സ്‌കോട്ട് 2018 ലും 2020 ലും കണ്ണൂരിലെത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചിനിടെയാണ് ചിത്രലേഖയുടെ പോരാട്ടം ഫ്രേയ്‌സര്‍ സ്‌കോട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സിനിമാ നിര്‍മാണത്തിന് ഏകദേശം മൂന്ന് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തുമ്പോള്‍ പ്രധാനമായും ആവശ്യമായ തുക കണ്ടെത്തുക കൂടിയാണ് ഫ്രേയ്‌സര്‍ സ്‌കോട്ട് ലക്ഷ്യമിടുന്നത്. ശേഖര്‍ കപൂറുമായി നിരന്തരമായ ആശയവിനിമയത്തിന് ശേഷമാണ് സ്‌കോട്ട് കണ്ണൂരിലെത്തി ചിത്രലേഖയുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കിയത്. സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ നിരന്തരമായി പോരാടി ശ്രദ്ധനേടിയ ചിത്രലേഖ 2024 ഒക്‌ടോബര്‍ അഞ്ചിന് കാന്‍സര്‍ ബാധിതയായി മരണപ്പെട്ടു. ചിത്രലേഖയുടെ ജീവിതം ബാന്‍ഡിറ്റ് ക്വീനിനെപോലെ തന്നെ ധൈര്യമുള്ളതാണെന്നാണ് ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനുള്ള അവകാശത്തിനായി 122 ദിവസം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലും 48 ദിവസം സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയാണ് ചിത്രലേഖയും കുടുംബവും ശ്രദ്ധനേടിയത്. പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയുടെ മുത്തശ്ശി എരമംഗലത്ത് നാരായണിക്ക് കുടികിടപ്പായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു താമസം. എടാട്ട് ടൗണില്‍ ഓട്ടോ ഡ്രൈവറായി ചിത്രലേഖയെത്തിയതോടെയാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായത്. ദളിത് സ്ത്രീയായ ചിത്രലേഖ ഓട്ടോ ഡ്രൈവറായെത്തിയതില്‍ അസഹിഷ്ണുത പൂണ്ട പ്രാദേശിക സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായെത്തി. അതിനെ ചെറുത്തുനിന്നതോടെ ജീവിക്കാന്‍ സാധിക്കാതെ ചിത്രലേഖയ്‌ക്കും കുടുംബത്തിനും ഒടുവില്‍ സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് വീടുവെച്ച് താമസം മാറി.

2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച സംഭവം പോലുമുണ്ടായി. 2024 ല്‍ കാന്‍സര്‍ ബാധിച്ച് രോഗത്തോട് പോരാടി മരണം വരിക്കുന്നതുവരെ സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ അവര്‍ നിരന്തരമായി പോരാടി. സിനിമ പുറത്തിറങ്ങുന്നതോടെ ദളിത് സ്ത്രീയായതിന്റെ പേരില്‍ ചിത്രലേഖ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും അതിജീവനവും ലോകശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് ശ്രീഷ്‌കാന്ത്.

Tags: cpmkannurThiruvananthapuramInternational Film FestivalWriterHuman rightsauto driverChitralekhaFraser Scott
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.