Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രേയ്‌സര്‍ സ്‌കോട്ട് കേരളത്തിലെത്തും; ജീവിക്കുന്നതിനുള്ള അവകാശത്തിനായി സിപിഎമ്മിനോട് പോരാടിയ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍

കെ. സതീശന്‍ by കെ. സതീശന്‍
Dec 12, 2025, 11:19 am IST
in Kerala, Entertainment

കണ്ണൂര്‍: നിത്യജീവിതത്തിന് വേണ്ടി സിപിഎമ്മിനോട് പോരാടിയ ദളിത് ഓട്ടോ ഡ്രൈവര്‍ കണ്ണൂരിലെ ചിത്രലേഖയുടെ ജീവിത കഥ അഭ്രപാളിയിലെത്തിക്കാന്‍ ഇംഗ്ലീഷ് തിരക്കഥാകൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫ്രേയ്‌സര്‍ സ്‌കോട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തും. ഫൂലന്‍ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994 ല്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ ഉള്‍പ്പടെ ലോക ശ്രദ്ധപിടിച്ച് പറ്റിയ നിരവധി സിനിമകള്‍ ചെയ്ത ശേഖര്‍ കപൂറാണ് ചിത്രലേഖയുടെ ജീവിതകഥയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്രേയ്‌സര്‍ സ്‌കോട്ട് 2018 ലും 2020 ലും കണ്ണൂരിലെത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചിനിടെയാണ് ചിത്രലേഖയുടെ പോരാട്ടം ഫ്രേയ്‌സര്‍ സ്‌കോട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സിനിമാ നിര്‍മാണത്തിന് ഏകദേശം മൂന്ന് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തുമ്പോള്‍ പ്രധാനമായും ആവശ്യമായ തുക കണ്ടെത്തുക കൂടിയാണ് ഫ്രേയ്‌സര്‍ സ്‌കോട്ട് ലക്ഷ്യമിടുന്നത്. ശേഖര്‍ കപൂറുമായി നിരന്തരമായ ആശയവിനിമയത്തിന് ശേഷമാണ് സ്‌കോട്ട് കണ്ണൂരിലെത്തി ചിത്രലേഖയുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കിയത്. സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ നിരന്തരമായി പോരാടി ശ്രദ്ധനേടിയ ചിത്രലേഖ 2024 ഒക്‌ടോബര്‍ അഞ്ചിന് കാന്‍സര്‍ ബാധിതയായി മരണപ്പെട്ടു. ചിത്രലേഖയുടെ ജീവിതം ബാന്‍ഡിറ്റ് ക്വീനിനെപോലെ തന്നെ ധൈര്യമുള്ളതാണെന്നാണ് ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനുള്ള അവകാശത്തിനായി 122 ദിവസം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലും 48 ദിവസം സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയാണ് ചിത്രലേഖയും കുടുംബവും ശ്രദ്ധനേടിയത്. പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയുടെ മുത്തശ്ശി എരമംഗലത്ത് നാരായണിക്ക് കുടികിടപ്പായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു താമസം. എടാട്ട് ടൗണില്‍ ഓട്ടോ ഡ്രൈവറായി ചിത്രലേഖയെത്തിയതോടെയാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായത്. ദളിത് സ്ത്രീയായ ചിത്രലേഖ ഓട്ടോ ഡ്രൈവറായെത്തിയതില്‍ അസഹിഷ്ണുത പൂണ്ട പ്രാദേശിക സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായെത്തി. അതിനെ ചെറുത്തുനിന്നതോടെ ജീവിക്കാന്‍ സാധിക്കാതെ ചിത്രലേഖയ്‌ക്കും കുടുംബത്തിനും ഒടുവില്‍ സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് വീടുവെച്ച് താമസം മാറി.

2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച സംഭവം പോലുമുണ്ടായി. 2024 ല്‍ കാന്‍സര്‍ ബാധിച്ച് രോഗത്തോട് പോരാടി മരണം വരിക്കുന്നതുവരെ സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ അവര്‍ നിരന്തരമായി പോരാടി. സിനിമ പുറത്തിറങ്ങുന്നതോടെ ദളിത് സ്ത്രീയായതിന്റെ പേരില്‍ ചിത്രലേഖ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും അതിജീവനവും ലോകശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് ശ്രീഷ്‌കാന്ത്.

Tags: kannurThiruvananthapuramInternational Film FestivalWriterHuman rightsauto driverChitralekhaFraser Scottcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.