Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന അപ്പാച്ചെ; യുദ്ധംപൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ അപാചെ തീപടര്‍ത്തും

പാകിസ്ഥാന്റെ കരയിലൂടെയുള്ള ആക്രമണത്തില്‍ മുന്‍നിരയില്‍ ഉണ്ടാകുന്ന ടാങ്കുകളെ തകര്‍ക്കുന്ന മിസൈലുകള്‍ പായിക്കാന്‍ കഴിവുള്ള അപ്പാച്ചെ എഎച്ച് -64 ഇ ഇന്ത്യയുടെ യുദ്ധമൂര്‍ച്ച കൂട്ടും. 2020ല്‍ യുഎസിന് നല‍്കിയ ആറ് അപ്പാചെ യുദ്ധഹെലികോപ്റ്ററുകളുടെ ഓര്‍ഡറില്‍ മൂന്നെണ്ണമേ ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. അവശേഷിക്കുന്ന മൂന്ന് അപ്പാച്ചെകള്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മു‍ന്‍പ് എത്തിച്ചേരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 12:14 am IST
in India, Defence

ന്യൂദല്‍ഹി: പാകിസ്ഥാന്റെ കരയിലൂടെയുള്ള ആക്രമണത്തില്‍ മുന്‍നിരയില്‍ ഉണ്ടാകുന്ന ടാങ്കുകളെ തകര്‍ക്കുന്ന മിസൈലുകള്‍ പായിക്കാന്‍ കഴിവുള്ള അപ്പാച്ചെ എഎച്ച് -64 ഇ ഇന്ത്യയുടെ യുദ്ധമൂര്‍ച്ച കൂട്ടും. 2020ല്‍ യുഎസിന് നല‍്കിയ ആറ് അപ്പാചെ യുദ്ധഹെലികോപ്റ്ററുകളുടെ ഓര്‍ഡറില്‍ മൂന്നെണ്ണമേ ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. അവശേഷിക്കുന്ന മൂന്ന് അപ്പാച്ചെകള്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മു‍ന്‍പ് എത്തിച്ചേരും.

പറക്കും ടാങ്ക് എന്ന് അറിയപ്പെടുന്ന യുദ്ധഹെലികോപ്റ്ററാണ് അമേരിക്കയുടെ എഎച്ച്-64ഇ. ഇതില്‍ ഘടപ്പിച്ചിട്ടുള്ള ഹെല്‍ഫയര്‍, എജിഎം-114 റോമിയോ എന്നീ മിസൈലുകള്‍ക്ക് പാഞ്ഞുചെന്ന് പാകിസ്ഥാന്റെ ടാങ്കുകളെ തകര്‍ക്കാന്‍ സാധിക്കും. അതായത് പാക് കരയുദ്ധത്തിന്റെ മുന്‍നിരയെ ഞൊടിയിടയില്‍ ഇല്ലാതാക്കന്‍ കഴിയൂം. അപ്പാച്ചെയുടെ പവര്‍ തുര്‍ക്കിക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ടാണ് ഈ അപ്പാച്ചെ കൊണ്ടുവരാന്‍ അമേരിക്കയ്‌ക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചത്. ഇന്ത്യയ്‌ക്ക് നല്‍കാനുള്ള ബാക്കി മൂന്ന് അപ്പാച്ചെകളും കൊണ്ട് അമേരിക്കയുടെ കാര്‍ഗോ വിമാനം യാത്ര പുറപ്പെട്ടെങ്കിലും പൊടുന്നനെ തുര്‍ക്കി അവരുടെ വ്യോമപാത നിഷേധിക്കുകയായിരുന്നു.

ഇന്ത്യയുമായി മുഷിച്ചില്‍ ഉള്ളതിനാല്‍ ഇന്ത്യയ്‌ക്കുള്ള യുദ്ധ ഹെലികോപ്റ്റര്‍ തുര്‍ക്കിയിലൂടെ കൊണ്ടുപോകേണ്ട എന്ന് വിധിക്കുകയായിരുന്നു തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍. ഇതോടെ ഈ മൂന്ന് അപ്പാച്ചെയുമായി കാര്‍ഗോ വിമാനം യുഎസിലേക്ക് മടങ്ങിപ്പോയി. ഇനി മറ്റൊരു റൂട്ട് തീരുമാനിച്ച് ഈ ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പേ ഇന്ത്യയില്‍ ഇത് എത്തിക്കാനാണ് അമേരിക്കയുടെ പദ്ധതി.

ഇവ ആറും കിട്ടിക്കഴിഞ്ഞാല്‍ ഈ യുദ്ധഹെലികോപ്റ്ററുകളെയെല്ലാം ജോധ്പൂരില്‍ വിന്യസിക്കാനാണ് പദ്ധതി. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഈ അപ്പാച്ചെകള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിത്തിയിലാക്ക് വിന്യസിക്കുക. അപ്പാച്ചെ ഗാര്‍ഡിയന്‍ (അപ്പാച്ചെ രക്ഷകന്‍) എന്ന് കൂടി വിളിക്കപ്പെടുന്ന എഎച്ച് -64ഇ ആകാശയുദ്ധത്തില്‍ ആധുനികമായ ഒരു യുദ്ധഹെലികോപ്റ്ററാണ്. യുദ്ധക്കരുത്തിനെ ആധുനികമാക്കാനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമത്തില്‍ വലിയൊരു നാഴികക്കല്ലായി മാറും അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ഈ വരവ്.

ബുള്ളറ്റുകള്‍ക്ക് മുറിപ്പെടുത്താന്‍ സാധിക്കാത്ത അപ്പാച്ചെ
ചെറിയ വെടിയുണ്ടകള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും അപ്പാച്ചെയെ വീഴ്‌ത്താന്‍ കഴിയില്ല. വെടികൊണ്ടാലും പ്രശ്നമില്ലാതെ പറക്കാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുണ്ടാക്കുന്ന ബോറോണ്‍ കാര്‍ബൈഡ് വസ്തുകൊണ്ടാണ് അപ്പാച്ചെയുടെ ബോഡി എന്നതിനാല്‍ ബുള്ളറ്റുകള്‍ക്ക് തുളയ്‌ക്കാന്‍ പാടാണ്. കൃത്യതയോടെ ശത്രുപാളയത്തില്‍ പതിക്കുന്നതിന് വഴികാട്ടുന്ന സംവിധാനങ്ങളോടുകൂടിയ ആകാശത്ത് നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍ വഹിക്കാനും അപ്പാച്ചെയ്‌ക്ക് സാധിയ്‌ക്കും.
സാഹചര്യം മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങളുള്ളതിനാല്‍ പൈലറ്റിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോംഗ് ബോ റഡാര്‍ സംവിധാനങ്ങളും ശത്രുപക്ഷത്തെ നീക്കങ്ങള്‍ പൈലറ്റിനെ അപ്പപ്പോള്‍ അറിയിക്കും.

ഡ്രോണുകളുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അപ്പാച്ചെ
ആളില്ലാതെ പറക്കുന്ന ആകാശ വാഹനങ്ങളായ ഡ്രോണുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുനുള്ള കഴിവും ആധുനികയുദ്ധതന്ത്രം മെനയുന്നതില്‍ അപ്പാച്ചെയെ വിലമതിക്കാനാകാത്ത ആയുധമാക്കി മാറ്റുന്നു. അതിനാല്‍ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കരുത്തേകാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. വാര്‍ത്താവിനിമയത്തിനുള്ള അപ്പാച്ചെയുടെ കഴിവ് ആരെയും അതിശയിപ്പിക്കും. ഭൂമിയില്‍ നിലകൊള്ളുന്ന കരസൈനികരുമായും മറ്റ് യുദ്ധകേന്ദ്രങ്ങളുമായി ഇടമുറിയാതെ വിവരങ്ങള്‍ കൈമാറാന്‍ അപ്പാച്ചെയ്‌ക്ക് കഴിയുമെന്നത് എല്ലാവരേയും സംയോജിപ്പിച്ച് ശത്രുവിനെതിരെ മുന്നേറ്റം നടത്താന്‍ സഹായകരമാകും.

1200 റൗണ്ട് വെടിയുതിര്‍ക്കുന്ന ചെയിന്‍ ഗണ്‍, ഹെല്‍ഫയര്‍ മിസൈലുകള്‍
അപ്പാച്ചെയില്‍ മൂന്ന്തരം ആയുധങ്ങള്‍ ഘടിപ്പിക്കാം. 30എംഎം എം230 ചെയിന്‍ ഗണ്‍, 70 എംഎം റോക്കറ്റുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ. ചെയിന്‍ ഗണ്ണിന് 1200 റൗണ്ട് വെടിവെയ്‌ക്കാന്‍ സാധിക്കും. വേഗതയാണ് അപ്പാച്ചെ യുദ്ധയുദ്ധഹെലികോപ്റ്ററുകളുടെ മറ്റൊരു ആകര്‍ഷകത്വം. മണിക്കൂറില്‍ 248 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ ശത്രുആയുധങ്ങളെ വെട്ടിച്ചുപറക്കാനും പൊടുന്നനെ കുതിച്ചുചെന്ന് ശത്രുലക്ഷ്യങ്ങളെ ചാമ്പലാക്കാനും അപ്പാച്ചെയ്‌ക്ക് സാധിക്കും.

ആറ് അപ്പാച്ചെകള്‍ വാങ്ങാന്‍  5150 കോടി

ശത്രുവിന് നേരെ ശക്തമായി വെടിയുതിര്‍ക്കുന്നതിലും ശത്രുവില്‍ നിന്നുള്ള ആക്രമണത്തെ അതിജീവിക്കുന്നതിലും സംയോജിത ശൃംഖലാ ആക്രമണദൗത്യങ്ങളിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന യുദ്ധവിമാനമാണ് അപ്പാച്ചെ ഗാര്‍ഡിയന്‍. ആധുനിക സെന്‍സറുകള്‍, സോഫ്റ്റ് വെയറുകള്‍, ആധുനിക ആയുധസംവിധാനം എന്നിവ ഒരു ബഹുതല ആക്രമണത്തിന് പറ്റിയ യുദ്ധവിമാനമാക്കി അപ്പാച്ചെ ഗാര്‍ഡിയനെ മാറ്റുന്നു.

 

Tags: ErdoganOperation SindoorAH64E Apachehellfire missileAnti tank missilesusTurkeyUnited StatesApache
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

World

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

പുതിയ വാര്‍ത്തകള്‍

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.