ന്യൂദൽഹി: ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റണാവത്ത് പാർലമെന്റിൽ ബ്രസീലിയൻ മോഡൽ ലാരിസ നേരിയോട് ക്ഷമാപണം നടത്തി. ഒരു തെളിവോ അവരുടെ അനുമതിയോ ഇല്ലാതെ ലാരിസയുടെ ഫോട്ടോ ഇവിടെ പ്രചരിപ്പിച്ചു. ഒന്നാമതായി ഈ സഭയ്‌ക്ക് വേണ്ടി ഞാൻ അവരോട് ക്ഷമ ചോദിക്കുന്നുവെന്ന് കങ്കണ പറഞ്ഞു. വ്യക്തിത്വ അവകാശ ലംഘനം ഇക്കാലത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതൊക്കെയാണെങ്കിലും, അവരുടെ ഫോട്ടോ പാർലമെന്റിൽ ഉപയോഗിച്ചുവെന്നും കങ്കണ തുറന്നടിച്ചു.
ഇതിനു പുറമെ
ബ്രസീലിയൻ മോഡലിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കങ്കണ റണാവത്ത് കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷത്തിന്റെ മനോഭാവം വളരെ നിരാശാജനകമായിരുന്നു. ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത ഒരു വിദേശ മോഡലിന്റെ ഫോട്ടോ പാർലമെന്റിൽ എടുത്ത് കാട്ടി. വോട്ട് മോഷണം ആരോപിച്ച് അനുവാദമില്ലാതെ അവരുടെ ഫോട്ടോ ഉപയോഗിച്ചു. കോൺഗ്രസ് ഒരിക്കലും ക്രമസമാധാനത്തെയോ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.
നേരത്തെ പത്രസമ്മേളനത്തിനിടെ രാഹുൽ ഗാന്ധി വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ച ചിത്രം ബ്രസീലിയൻ മോഡലായ ലാരിസയുടെതായിരുന്നു. അതിൽ രാഹുൽ എസ്‌ഐആറിനെ രൂക്ഷമായി വിമർശിച്ചു. ഈ ബ്രസീലിയൻ മോഡലിന്റെ പേരിൽ 22 വ്യാജ വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് രാഹുൽ അന്ന് അവകാശപ്പെട്ടിരുന്നു. കൂടാതെ പാർലമെന്റിൽ എസ്‌ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ മോഡലിന്റെ ഫോട്ടോയും മറ്റ് പ്രതിപക്ഷ എംപിമാർ വീശിയിരുന്നു.
















