Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകള്‍ക്ക് എന്തു പറ്റി? ഇത്രയേറെ തൊഴില്‍ പരിരക്ഷ നല്‍കുന്ന നിയമത്തെയോ എതിര്‍ക്കുന്നത്?

ഏത് വിഷയത്തിലാണ് എതിര്‍പ്പ്, എന്താണതിന് കാരണം, ഒന്നായി പ്രശ്‌നം പരിഹരിക്കാന്‍ വഴി തേടാമെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തവരാണ് ഇടതു പക്ഷ യൂണിയനുകളും നേതാക്കളുമെന്ന് ഉണ്ണിത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 05:50 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ 93 ശതമാനം തൊഴിലാളികള്‍ക്ക് കൂടി കിട്ടാന്‍ പോകുന്ന വേതന ആനുകൂല്യം തടയാനാണ് ലേബര്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് അംഗവും ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ലേബര്‍ കോഡുകള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. നാല് ലേബര്‍ കോഡില്‍ ഏറ്റവും പ്രധാനം തൊഴില്‍ കോഡാണ്.തൊഴിലാളികള്‍ക്ക് അനുകൂലമായ പുതിയ അഞ്ച് വ്യവസ്ഥകള്‍ ലേബര്‍ കോഡിലെ വേജ് കോഡിലുണ്ട്.

ഒന്ന്: എല്ലാ നിയമനത്തിനും ഉത്തരവു വേണം. വാക്കാല്‍ പറഞ്ഞ് ജോലിക്ക് നിയോഗിക്കാനാവില്ല. രണ്ട്: വേതനം മാസത്തിലെ ആദ്യ ഏഴു ദിവസത്തിനുള്ളില്‍ കൊടുക്കണം. മൂന്ന്: ബാങ്കുവഴി അക്കൗണ്ടില്‍ത്തന്നെ കൊടുക്കണം. നാലാമത്തേത് ഏറെ നിര്‍ണായകമായ തീരുമാനമാണ്: കരാര്‍ തൊഴിലാളിക്ക് ബോണസ് ആര് നല്‍കും എന്ന തര്‍ക്കം ഇനിയില്ല. തൊഴിലിന് നിയോഗിച്ചവര്‍ നല്‍കിയില്ലെങ്കില്‍ തൊഴിലെടുക്കുന്നതാര്‍ക്കുവേണ്ടിയോ അവര്‍ നല്‍കണം.അഞ്ചാമതായി, ബോണസ് കിട്ടിയിട്ടില്ല എന്ന് തൊഴിലാളി തെളിയിക്കുന്നതാണ് ഇന്നത്തെ രീതി, പകരം, ബോണസ് കൊടുത്തു എന്ന് തെളിയിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥരാകുന്നതാണ് പുതിയ വ്യവസ്ഥ. ആറാമത്: അടിസ്ഥാന വേതനം കുറച്ച് ആനുകൂല്യങ്ങള്‍ നല്‍കി വന്‍ തുക പ്രതിഫലം നല്‍കുന്നുവെന്ന പ്രതീതി വരുത്തുന്നത് ഇനി നടക്കില്ല, ആകെ വേതനത്തിന്റെ 50% അടിസ്ഥാന ശമ്പളമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്രമാത്രം തൊഴില്‍ പരിരക്ഷ നല്‍കുന്ന നിയമത്തെയാണ് തൊഴിലാളികള്‍ക്കുവേണ്ടിയെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നത്.

എന്നാല്‍, ഏത് വിഷയത്തിലാണ് എതിര്‍പ്പ്, എന്താണതിന് കാരണം, ഒന്നായി പ്രശ്‌നം പരിഹരിക്കാന്‍ വഴി തേടാമെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തവരാണ് ഇടതു പക്ഷ യൂണിയനുകളും നേതാക്കളുമെന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തി.ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയാതീതമായ തൊഴിലാളി സംഘടനയായ ബി എം എസ് ദേശീയ നിര്‍വാഹക സമിതിയംഗം, മുന്‍ അധ്യക്ഷന്‍, കേരള സ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ എന്നീ പദവികള്‍ക്കു പുറമേ, ലേബര്‍ കോഡ് സംബന്ധിച്ച സുപ്രധാന കൂടിയാലോചനകളിലെല്ലാം പങ്കെടുത്തിട്ടുള്ളയാള്‍കൂടിയാണ് ഇദ്ദേഹം. ജന്മഭൂമി ഓണ്‍ലൈന്‍- യു ട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ലേബര്‍കോഡ് വിശദീകരിച്ചത്.

ഓണ്‍ലൈന്‍ – മൊബൈല്‍ ആപ് സംവിധാനത്തിലൂടെ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കുള്‍പ്പെടെ എല്ലാ ‘മൊബൈല്‍ ആപ്’ അടിസ്ഥാന ജോലിക്കാര്‍ക്കും സാമൂഹ്യ സുരക്ഷ ഏര്‍പ്പാടാക്കുന്നതാണ് ലേബര്‍ കോഡ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എല്ലാ സ്ഥാപനങ്ങളും, അധികവും വിദേശ കമ്പനികളാണ്. അവരുടെ വിറ്റുവരവിന്റെ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം തുക ഗവണ്‍മെന്റില്‍ കെട്ടിവയ്‌ക്കണം. അത് ജീവനക്കാരുടെ സാമുഹ്യ സുരക്ഷയ്‌ക്ക് ഉപയോഗിക്കാനാണ്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ആധാര്‍ അടിസ്ഥാനമായ ഐഡി നമ്പര്‍ കൊടുക്കും. അതിലൂടെയാകണം വേതന വിതരണം. ഇവര്‍ക്ക് ഇ എസ്‌ഐ, പി എഫ്, ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പുറമേ, നാളെ ഗ്രാറ്റുവിറ്റിയും കിട്ടിക്കൂടായ്‌കയില്ല. അഞ്ചു പൈസ തൊഴിലാളി അടയ്‌ക്കേണ്ടതില്ല. ഇത് വിപ്ലവകരമായ തീരുമാനമല്ലേ?, ഉണ്ണിത്താന്‍ വിശദീകരിക്കുന്നു.

കുറഞ്ഞ വേതനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. അതില്‍ കുറച്ച് ആര് ആര്‍ക്ക് കൊടുത്താലും ശിക്ഷാ നടപടിക്ക് നിയമം വരും, മോദി സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ് രാജ്യത്ത് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നത് ആതാണ്. സംഘടിതമേഖലയെന്നോ അസംഘടിതമേഖലയെന്നോ വ്യത്യാസമുണ്ടാകില്ല. 50 കോടി തൊഴിലാളികള്‍ക്കാണ് ഇതിന്റെ നേട്ടമുണ്ടാക്കുക.

ദേശീയ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് രാജ്യത്തെ കുറഞ്ഞ വേതനം തീരുമാനിക്കും. സംസ്ഥാനങ്ങളിലും ബോര്‍ഡ് ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെന്ന പോലെ സാധാരണ തൊഴിലാളിക്കും വര്‍ഷത്തില്‍ രണ്ടു തവണ വേരിയബിള്‍ ഡിഎ കൊടുക്കണം. ഇത് അടിസ്ഥാന വേതനത്തോടൊപ്പം ചേര്‍ക്കണം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വേതനം പുതുക്കണം. കേരളത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ കേന്ദ്രം നിശ്ചയിക്കുന്നത് ‘തറ വേതന ‘മല്ല, അടിസ്ഥാന വേതനമാണ്. ഒരു സംസ്ഥാനത്തും നിലവിലുള്ള വേതനത്തില്‍ കുറവു വരില്ല, ഉണ്ണിത്താന്‍ വിശദീകരിച്ചു.അഭിമുഖത്തിന്റെ ആദ്യഭാഗം പൂര്‍ണമായി ജന്മഭൂമി യു ട്യൂബ് ചാനലില്‍ കാണാം.

Tags: BMSC. Unnikrishnan UnnithanLabour Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

India

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.