Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 08:30 pm IST
inIndia

ബംഗളുരു: ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ്.ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തേ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഹിന്ദു ജാഗരണ്‍ വേദികെ മുദാല ദര്‍ഗവ ഹനുമാന്‍ മാലധാരികളുടെ സങ്കീര്‍ത്തന യാത്രയിലാണ് ലോഹിത് രാജ് ഉര്‍സ് ഇക്കാര്യം പറഞ്ഞത്. യാത്ര ജാമിയ മസ്ജിദിന് സമീപം സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എത്തിയപ്പോള്‍ യാത്രയില്‍ പങ്കെടുത്ത ഭക്തര്‍ നാളികേരം ഉടയ്‌ക്കുകയും കര്‍പ്പൂരം കത്തിക്കുകയും പൂജ നടത്തുകയും ചെയ്തു.തുടര്‍ന്ന് റോഡിലിരുന്ന് ഹനുമാനെയും ശ്രീരാമനെയും സ്തുതിച്ച് ഭജന നടത്തി.

ഗഞ്ജമിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂദലബഗിലു ആഞ്ജനേയസ്വാമി ക്ഷേത്രത്തിലേക്കാണ് സങ്കീര്‍ത്തന യാത്ര നടത്തിയത്. യാത്ര കടന്നു പോയ വഴികളില്‍ ഭക്തര്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ മുഴക്കി.

ജ്യോതിഷി വി. ഭാനുപ്രകാശ് ശര്‍മ്മയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്, ശക്തമായ സുരക്ഷയിലാണ് പ്രധാന വഴികളിലൂടെ സങ്കീര്‍ത്തന യാത്ര നീങ്ങിയത്. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ഹിന്ദു സമൂഹത്തിന് നേരിടേണ്ടിവന്ന ചരിത്രപരമായ അനീതിയെ ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.’ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഞങ്ങള്‍ ആ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ഹനുമാനെ വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്യും,’ ഉര്‍സ് പ്രഖ്യാപിച്ചു.

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്. 1786-ല്‍, മൈസൂര്‍ പ്രദേശങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. അധികാരം ഏറ്റെടുത്ത് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, ടിപ്പു സുല്‍ത്താന്‍ ഹനുമാന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ജാമിയ മസ്ജിദ് നിര്‍മ്മിച്ചു.1935-ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്,ചെറുപ്പകാലത്ത് ഒരു ഫക്കീറിന്റെ സ്വാധീനത്തില്‍ ടിപ്പു, ഹനുമാന്‍ ക്ഷേത്രം നീക്കം ചെയ്യുകയും അവിടെ മസ്ജിദ് പണിയുകയും ചെയ്തു എന്നാണ്.

ചെറുതായിരുന്നെങ്കിലും ഹനുമാന്‍ ക്ഷേത്രത്തിന് പ്രാദേശികമായി വലിയ പ്രാധാന്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ഹൈന്ദവരോടുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രം നിലനിന്നയിടത്ത് നിര്‍മ്മിച്ച ജാമിയ മസ്ജിദ് പിന്നീട് ചരിത്ര സ്മാരകമായി മാറി. 1799-ല്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തിയതിനുശേഷം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണത്തില്‍ സംരക്ഷിച്ച രണ്ട് നിര്‍മ്മിതികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് അദ്ദേഹത്തിന്റെ വേനല്‍ക്കാല കൊട്ടാരമായ ഡാരിയ ദൗലത്ത് ബാഗ് ആയിരുന്നു. വാസ്തുവിദ്യാ പ്രാധാന്യമുണ്ടെങ്കിലും മതപരമായ അസഹിഷ്ണുതയുടെയും ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെയും ഉദാഹരണമാണ് ഈ പള്ളി .

 

Tags: TemplemuslimHanumanTippu sultanHindu Jagaran VedikaiSankeertana yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.