Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അവരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ മുട്ടുശാന്തി മാത്രമാണ് കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ എന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 10:42 pm IST
inIndia

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അവരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ മുട്ടുശാന്തി മാത്രമാണ് കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ എന്ന് വിലയിരുത്തല്‍. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പ്രാതല്‍ കഴിച്ച് സൗഹൃദപൂര്‍വ്വം പിരിഞ്ഞുവെന്ന് വരുത്തിതീര്‍ത്ത് തല്‍ക്കാലം മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ തന്ത്രം മാത്രമാണിത്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ കടുത്ത അന്ത്യശാസനം പാലിച്ചാണ് ഇരുവരും പ്രാതല്‍ മേശയില്‍ കൂടിക്കാഴ്ച നടത്തിയത്. നേതാക്കള്‍ പ്രാതല്‍ പങ്കിടുമ്പോഴും ഇരുപക്ഷത്തേയും എംഎല്‍എമാര്‍ സമാന്തരമായി യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

സിദ്ധരാമയ്യ നല്‍കിയ പ്രാതല്‍ ശിവകുമാര്‍ കഴിച്ചതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് യുദ്ധം തീര്‍ന്നുവെന്നാണ് കെ.സി. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം. പക്ഷെ കാര്യങ്ങള്‍ കെ.സി.വേണുഗോപാല്‍ കരുതുന്നതുപോലെ എളുപ്പത്തില്‍ പരിഹൃതമാകുന്ന ഒന്നല്ല. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കസേര ശിവകുമാറിന് നല്‍കുമെന്ന് സിദ്ധരാമയ്യ വാഗ്ദാനം നല്‍കിയിരുന്നതാണ്. ആ സമയം നവമ്പര്‍ 20ന് തീര്‍ന്നിട്ടും മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറല്ലാത്തതാണ് അടിസ്ഥാന പ്രശ്നം.

തന്റെ നേതൃത്വത്തിനെതിരായ പ്രശ്നമല്ല ഇതെന്നും ചില എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും അതിനാണ് അവര്‍ ദല്‍ഹിയില്‍ പോയതെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന രാഷ്‌ട്രീയസംഭവവികാസങ്ങളെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ വിശദീകരണം. പക്ഷെ കാര്യങ്ങള്‍ സിദ്ധരാമയ്യ വിശദീകരിക്കുന്ന പോലെ അത്ര ലളിതമല്ല.

പ്രാതലിന് ശേഷം ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസ മ്മേളനവും കൃത്രിമമായ കെട്ടിയുയര്‍ത്തിയ ഐക്യപ്രഖ്യാപനം മാത്രമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കാന്‍റിന് നേരെ ഉയരുന്ന ചോദ്യശരങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു സമാധാനം ഉണ്ടാക്കുക എന്നതായിരുന്നു ഈ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം. ബിജെപിയും ജെഡിഎസും ചേര്‍ന്നാണ് പ്രശ്നങ്ങള്‍സൃഷ്ടിക്കുന്നതെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ശീതകാല നിയമസഭാ സമ്മേളനത്തില്‍ ബിജെപി അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ തോല്‍പിക്കുമെന്നും സിദ്ധരാമയ്യയും ശിവകുമാറും പ്രഖ്യാപിച്ചതും പുറമേയ്‌ക്കുള്ള ഒരു അഭിനയം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.

2004ല്‍ പ്രധാനമന്ത്രിയാകാമായിരുന്നിട്ടും സോണിയാഗാന്ധി അധികാരം ത്യജിച്ചതിന് ഡി.കെ. ശിവകുമാര്‍ സോണിയയെ കഴിഞ്ഞ ദിവസം പുകഴ്‌ത്തിയിരുന്നു. പകരം മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് വലിയ സംഭവമാണെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് ശിവകുമാറും കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിക്കസേര ത്യജിക്കും എന്നതിന്റെ സൂചനയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. കാരണം ശിവകുമാറിന്റെ പക്ഷത്തുള്ള എംഎല്‍എമാര്‍ ഒരു നിലയ്‌ക്കും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. ശിവകുമാറിന് മുഖ്യമന്ത്രിക്കസേര നല്‍കുന്ന എന്നതില്‍ കുറഞ്ഞ ഒരു പരിഹാരത്തിനും അവര്‍ ഒരുക്കമല്ല.കഴിഞ്ഞ ദിവസം രാത്രിയില്‍ ഡി.കെ. ശിവകുമാറിനൊപ്പം നില്‍ക്കുന്ന പത്ത് എംഎല്‍എമാര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റിസോര്‍ട്ടില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. മാഗഡിയിലെ ബാലകൃഷ്ണ, കുനിഗലിലെ രംഗനാഥന്‍, നരാ ഭരത് റെഡ്ഡി, മഹേന്ദ്ര തമ്മന്നവര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഇവര്‍ ഭാവിയില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങളാണ് മെനഞ്ഞതെന്ന് പറയുന്നു.

ഡിസംബര്‍ 1 തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നടത്താന്‍ പോകുന്ന പ്രഖ്യാപനമാണ് പ്രധാനം. അതില്‍ നേതൃമാറ്റം എന്ന അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശിവകുമാര്‍ പക്ഷം പുറത്തുപോയേക്കാമെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Tags: dk shivakumarSiddaramaiahKarnataka CongressCongress HighcommandCongress infight in KarnatakaKarntaka Congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.