ന്യൂദൽഹി ; ആർഎസ്‌എസ് പ്രവർത്തകൻ നവീൻ അറോറ വധക്കേസിലെ മുഖ്യപ്രതി ബാദലിനെ പഞ്ചാബ് പൊലീസ് വെടിവച്ച് കൊന്നു . ഫസിൽക്കയിലെ ശ്മശാനത്തിൽ നടന്ന ഏറ്റുമുട്ടലിനെയാണ് ബാദലിന് വെടിയേറ്റത് .
സിഐഎ വിഭാഗം, ഡിഎസ്പി സിറ്റി, ഡിഎസ്പി ഡിറ്റക്ടീവ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക പോലീസ് സംഘം അറോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയുധങ്ങൾ വീണ്ടെടുക്കുന്നതിനായി ബാദലിനെ മാമു ജോയ ഗ്രാമത്തിലേക്ക് കൊണ്ടുപോയിരുന്നു . ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംഘം ഗ്രാമത്തിലെ ശ്മശാനത്തിലേയ്‌ക്ക് പോകുന്നതിനിടെ ഒളിവിലിരുന്ന് ബാദലിന്റെ കൂട്ടാളികൾ പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു. ബാദലും ഒപ്പം ചേർന്നിരുന്നു.
ഹെഡ് കോൺസ്റ്റബിൾ ബലൂർ സിങ്ങിന് വെടി ഏൽക്കുകയും അദ്ദേഹത്തിന്റെ കൈയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ബാദലിന് പരിക്കേറ്റത് . ഉടൻ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.
നവംബർ 15 ന് വൈകുന്നേരം 7 മണിയോടെയാണ് മുതിർന്ന ആർഎസ്‌എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറ ബാബ നൂർ ഷാ വാലി ദർഗയ്‌ക്ക് സമീപത്ത് വച്ച് വെടിയേറ്റ് മരിച്ചത്.











