Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

ധര്‍മ്മസ്ഥല വീണ്ടും ശുദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂട്ടക്കൊലപാതകങ്ങളുടെ കേന്ദ്രമാക്കി ധര്‍മ്മസ്ഥലഎന്ന വിശുദ്ധക്ഷേത്രത്തെ മാറ്റാനുള്ള ഒരു സംഘം ഗൂഢാലോചനക്കാരുടെ വാദങ്ങള്‍ അടപടലം പൊളിഞ്ഞുവീണു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 12:34 am IST
in India
ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു:: ധര്‍മ്മസ്ഥല വീണ്ടും ശുദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂട്ടക്കൊലപാതകങ്ങളുടെ കേന്ദ്രമാക്കി ധര്‍മ്മസ്ഥലഎന്ന വിശുദ്ധക്ഷേത്രത്തെ മാറ്റാനുള്ള ഒരു സംഘം ഗൂഢാലോചനക്കാരുടെ വാദങ്ങള്‍ അടപടലം പൊളിഞ്ഞുവീണു. ധര്‍മ്മദൈവങ്ങള്‍ നേരിട്ട് വന്ന് അനുഗ്രഹിച്ച സ്ഥലത്ത് നിലകൊള്ളുന്ന കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലുള്ള ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. 3900 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ വിരല്‍ ചൂണ്ടിയ സാക്ഷിയായ മഹേഷ് ഷെട്ടി തിമ്മരോടി, ഗിരീഷ് മട്ടാന്നവര്‍, ടി. ജയന്ത്, വിത്തല്‍ ഗൗഡ, സുജാത ഭട്ട് എന്നിവരെയാണ് പ്രതികളായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. 3900 പേജുള്ള അന്വേഷണറിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടാണ്. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ടും കൂടി കിട്ടാനുണ്ട്. പക്ഷെ അതിന് ഇനി ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപരമായി മാറ്റിമറിക്കാനാവില്ല.

ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്ന ആളുടെ മൊഴിയില്‍ നിന്നാണ് കേസിന്റെ തുടക്കം. പിന്നീട് യൂട്യൂബറായ സമീര്‍ എന്ന യുവാവ് എഐസഹായത്തോടെ ധര്‍മ്മസ്ഥയില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൂഴിച്ചിടുന്നതായി ഒരു വീഡിയോ ചെയ്തു. 10 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടതോടെയാണ് ധര്‍മ്മസ്ഥലയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകം എന്ന ആരോപണം വിവാദമായത്. ധര്‍മ്മസ്ഥലയില്‍ താന്‍ സത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ടെന്ന ചിന്നയ്യ എന്ന ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയുടെ മൊഴി കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഇയാള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തെത്തിയതോടെ കേസ് ചൂടുപിടിച്ചു. നിവൃത്തിയില്ലാതെ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണച്ചുമതല ഏല്‍പിച്ചു. പിന്നീട് ചിന്നയ്യ പറഞ്ഞയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം ബുള്‍ഡോസറും മറ്റു ഉപയോഗിച്ച് കിളച്ച് മറിച്ചുനോക്കി. പത്തുപേരുടെ പോലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല..

ഈ പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി  ധര്‍മ്മസ്ഥല ക്ഷേത്രാധികാരികള്‍ക്കെതിരെ വലിയ സമരം അഴിച്ചുവിട്ടു. അതിനിടെ തങ്ങളുടെ ഭൂമികള്‍ ക്ഷേത്രാധികാരികള്‍ അനധികൃതമായി പിടിച്ചെടുത്തെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നു. ഇവര്‍ മതപരിവര്‍ത്തനലോബികളുടെ ഏജന്‍റുമാരായിരുന്നു. ക്ഷേത്രം ധര്‍മ്മാധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ  സംശയത്തിന്റെ മുള്‍മുനയില്‍ മാസങ്ങളോളം നിന്നു. സാമൂഹ്യ സേവനത്തിന് പത്മവിഭൂഷണ്‍ വരെ നേടിയ വ്യക്തിയാണ് ഇദ്ദേഹം എന്നോര്‍ക്കണം. എന്നാല്‍ ന്യൂസ് മിനിറ്റ് പോലുള്ള സനാതനധര്‍മ്മത്തെയും ആര്‍എസ്എസിനെയും നശിപ്പിച്ചേ അടങ്ങൂ എന്ന പ്രതിജ്ഞയെടുത്ത മാധ്യമങ്ങള്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയെ വരെ വെറുതെ വിട്ടില്ല. ധര്‍മ്മസ്ഥലയെ ഒരു ഭയാനകസ്ഥലമായി ചിത്രീകരിക്കുന്ന നൂറില്‍പ്പരം വീഡിയോകളാണ് ദ ന്യൂസ് മിനിറ്റ് ചെയ്തത്. .

ദി ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വന്‍തോതില്‍ ധര്‍മ്മസ്ഥല്ക്കെതിരെ ആഞ്ഞടിച്ചു. ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡെയെ വരെ ഇവര്‍ കരിവാരിത്തേച്ചു. കേരളത്തിലെ ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള‍് പുറത്തെത്തിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങളെ കൂട്ടത്തോടെ ധര്‍മ്മസ്ഥലയില്‍ എത്തിച്ചത് മനാഫ് എന്ന ലോറി ഉടമയാണ്. ഇയാള്‍ മീഡിയ കോ്ര്‍ഡിനേറ്ററായി ചമഞ്ഞ് എല്ലാ മാധ്യമങ്ങളെയും ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. അവര്‍ക്കെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് ധര്‍മ്മസ്ഥയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് വിവരണം നല്കി. സ്വന്തം യൂട്യൂബിലൂടെയും ഇയാള്‍ നുണക്കഥകള്‍ പരത്തി.

3900 പേജുള്ള റിപ്പോര്ട്ട് വലിയൊരു ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവന്നത്. ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങിനെ ധര്‍മ്മദേവതകള്‍ വിരുന്ന വന്ന ഈ ഇടം വീണ്ടും വിശുദ്ധിയുടെ ഇടമായി മാറിയിരിക്കുന്നു.

Tags: TempleThe news minuteDharmasthalaVeerendra HeggadeLorry udama ManafMaskmanYouTuber SameerChinnayyaSujatha bhat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

India

കാട് വെട്ടിത്തളിക്കുന്നതിനിടെ 800 വർഷം പഴക്കമുള്ള ക്ഷേത്രം പുറത്ത് ; പൊളിച്ചുമാറ്റി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ; സംഘടിച്ചെത്തി നാട്ടുകാർ

Kerala

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.