ന്യൂദൽഹി : ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിട്ടുനിന്നത് വിമർശനത്തിന് കാരണമായി. ഒരു പ്രധാന ദേശീയ ചടങ്ങിനിടെ പ്രതിപക്ഷ നേതാവിനെ “വീണ്ടും കാണുന്നില്ല” എന്ന് പറഞ്ഞ് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് വിവരൻ എക്സിൽ പങ്ക് വച്ചത് . കർണാടകയിൽ നിലവിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിയുമായാണ് അദ്ദേഹം ഈ അസാന്നിധ്യത്തെ ബന്ധിപ്പിച്ചത്.
രാഹുൽ ഗാന്ധിയുമായി കൂടിയാലോചനകൾക്കായി കാത്തിരിക്കുന്നതിനാൽ കോൺഗ്രസ് ഹൈക്കമാൻഡ് “സ്തംഭിച്ചുപോയി” എന്നും മാളവ്യ പരിഹസിച്ചു.
ജസ്റ്റിസ് സൂര്യകാന്തിന്റെ സ്ഥാനക്കയറ്റം ഇന്ത്യയ്‌ക്കും പ്രത്യേകിച്ച് പുതിയ ചീഫ് ജസ്റ്റിസിന്റെ ജന്മനാടായ ഹരിയാനയ്‌ക്കും “അഭിമാനകരമായ നിമിഷം” ആണെന്നും , തോറ്റ ക്ഷീണം മാറ്റാൻ രാഹുൽ ബാബ ഒരു “ജംഗിൾ സഫാരി”യിലോ “വിദേശ യാത്ര”യിലോ ആയിരിക്കാമെന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞത് .
റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിന പരിപാടികളും ഉൾപ്പെടുന്ന മുൻകാല സംഭവങ്ങൾ ഉദ്ധരിച്ച് ദേശീയ ചടങ്ങുകൾ അവഗണിക്കുന്ന ഒരു ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും പൂനവല്ല ആരോപിച്ചു.
















