Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാല്‍തൊടാന്‍ ശ്രമിച്ച് നിതീഷ്, കൈപിടിച്ച് തടഞ്ഞ് മോദി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 24, 2025, 11:56 am IST
in Article

ബിഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ആദരസൂചകമായി തന്റെ കാല്‍ തൊടാന്‍ തുനിഞ്ഞ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തടഞ്ഞു. പട്‌ന വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നു. ജെഡിയു തലവന്റെ ഇരുകൈകളിലും പിടിച്ച പ്രധാനമന്ത്രി, വിമാനത്തിന്റെ പടവുകള്‍ കയറുന്നതിന് മുമ്പായി കാതിലെന്തോ മന്ത്രിക്കുന്നതും കാണാം.

പ്രധാനമന്ത്രിയേക്കാള്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായം കുറഞ്ഞ നിതീഷ്‌കുമാര്‍, കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിലും സമാനമായി പെരുമാറിയത് നിരവധി സോഷ്യല്‍ മീഡിയാ ഉപയോഗ്താക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരെല്ലാം പങ്കെടുത്തു. മുഖ്യമന്ത്രിയായി ഏറെക്കാലം വിലസിയിട്ടുണ്ട് ജ്യോതിബസു. എന്നാല്‍ പശ്ചിമബംഗാളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സ്ഥാനം വട്ടപ്പൂജ്യമാണ്. രണ്ടാം സ്ഥാനത്തായിരുന്ന മണിക്ക് സര്‍ക്കാരിന്റെ ത്രിപുരയിലും സ്ഥിതി മറിച്ചല്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിയായിരുന്ന ജെഡിയു അധ്യക്ഷന്‍് ഇത് പത്താം തവണയാണ് വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു. തന്റെ പാര്‍ട്ടിയേക്കാള്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നിതീഷ് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

ഭരണമുന്നണിയുടെ വിജയത്തിനുകാരണം, എഴുപതുകളിലെത്തിയ ഈ രണ്ട് നേതാക്കളുടെ വ്യക്തിപ്രഭാവമാണെന്നാണ് പൊതുവെ കരുതുന്നത്. ഭരണരംഗത്ത്, പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളുടെ കാര്യത്തില്‍, ഇരുവരും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ സ്ത്രീകളെത്തി വോട്ട് ചെയ്തത് ഇതിന് തെളിവായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വോട്ട് ചോരി മുദ്രാവാക്യമുയര്‍ത്തി ഇലക്ഷന്‍ കമ്മിഷനേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഠിനാദ്ധ്വാനം നടത്തിയ രാഹുലിനെ കാണാനേ കഴിഞ്ഞില്ല. വോട്ടെടുപ്പിന് മുന്‍പേ രാജ്യംവിട്ട് മുങ്ങിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് പിന്നീട് പൊങ്ങിയിട്ടേയില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറില്‍ മാത്രമാണ് ജയിച്ചത്. 243 സീറ്റുള്ള ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗം കൊഴുപ്പിച്ച ലാലുവിന്റെ പുത്രന് കഷ്ടിച്ച് ജയിച്ചു പ്രതിപക്ഷനേതാവാകാന്‍ കഴിഞ്ഞു. അതിന് പിറകെ സഹോദരനും സഹോദരിയും പാര്‍ട്ടിയെ തള്ളിപ്പറയുകയും ചെയ്തു. ബീഹാറില്‍ അട്ടിമറി വിജയം തന്നെയാണ് ബിജെപിക്ക് നേടാനായത്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് അടുത്ത് നടക്കാന്‍ പോകുന്നത്. ബീഹാറിലെ ജനവിധി കേരളത്തിലും അലയടിക്കാനിടയുണ്ട്.

ബീഹാറിനെ കടത്തിവെട്ടുന്ന വിജയമാണ് ഗുജറാത്തില്‍ നേടിയത്. ഇന്ദിരയുടെ കാലത്ത് നേട്ടം കൊയ്ത പല സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്ന ഒറീസയില്‍ ഇപ്പോള്‍ വട്ടപൂജ്യമാണ് സീറ്റ്. 11 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹിയിലും സീറ്റിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചല്ല. മിസോറാമില്‍ ഒരു സീറ്റ് പിടിച്ച് പേരുനിലനിര്‍ത്തി. തമിഴ്നാട്ടില്‍ ഒരു സീറ്റു കിട്ടാന്‍ ഡിഎംകെയുടെ കാലുതിരുമ്മേണ്ടിവരും. കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ച്, കാമരാജ് മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനമാണെന്നോര്‍ക്കണം.
കേരളം ഭരിക്കുമെന്നാണ് ഊറ്റം കൊള്ളുന്നത്. ഇവിടെ വോട്ടുചോരി ഇല്ലാഞ്ഞിട്ടാണോ? ഉത്തര കേരളത്തിലെ ലിസ്റ്റ് പരിശോധന തീരുമ്പോഴറിയാം എത്രവോട്ട് ചോര്‍ന്നുവെന്ന്. ആ ചോര്‍ന്ന വോട്ട് എവിടെ പോയി എന്നറിയാന്‍ മരിച്ചവരുടെ കണക്കറിയാണം.

രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ എം.പിമാരുള്ള പാര്‍ട്ടിയായി ബിജെപി വളര്‍ന്നിരിക്കുന്നു. 340 പേര്‍. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയും മറ്റൊന്നല്ല.

1984 ല്‍ പാര്‍ട്ടിയുടെ എംപിമാര്‍ രണ്ടേ രണ്ടുപേര്‍ മാത്രമായിരുന്നു. അന്ന് എല്ലാവരും എഴുതുത്തള്ളിയതാണ്, ബിജെപി തീര്‍ന്നുവെന്ന്. അതിനുശേഷം പക്ഷേ വച്ചടി, വച്ചടി കയറ്റമായിരുന്നു. എം.പിമാര്‍ മാത്രമല്ല, എംഎല്‍എമാരും. ഇന്ന് എംഎല്‍എമാര്‍ 1656 പേരായി. ബിജെപി ജയിക്കുമ്പോള്‍ ആദ്യം വോട്ടിംഗ് യന്ത്രത്തിനായിരുന്നു കുറ്റം. ഇന്നത് മാറി വോട്ടര്‍ പട്ടികയ്‌ക്കും ഇലക്ഷന്‍ കമ്മിഷനുമാണ് കുറ്റം. ഭാരതത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം ഇന്ദിരയെന്നാണ് രാഹുല്‍ ഇപ്പോള്‍ പറയുന്നത്. രാജ്യത്തിനായി ശബ്ദിക്കാനും ചിന്തിക്കാനുമെല്ലാം പ്രചോദനം അതാണെങ്കില്‍ രാഹുല്‍ എപ്പോഴാണാവോ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നത്. ഇന്ദിരയെ ഇന്ത്യയുടെ ദുര്‍ഗയോടുപമിച്ച വാജ്‌പേയിയുടെ കാല്‍തൊട്ടുവന്ദിക്കാന്‍ ശ്രമിച്ച ഇന്ദിരയുടെ കൊച്ചുമകനാണല്ലോ രാഹുല്‍ ! പാര്‍ലമെന്റില്‍ ചെന്ന് മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്‌ക്കാന്‍ കാണിച്ച ആര്‍ജ്ജവം കാല്‍തൊട്ടുവന്ദിക്കാനും കാണിക്കുമോ?

 

Tags: Nitish KumarNarendra ModiK KunhikannanK Kunjikannan#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

Main Article

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.