Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാങ്കം മുഖാമുഖം: മാറുക തന്നെ ചെയ്യും

ബിജെപിയുടെ പ്രവര്‍ത്തനങ്ങളും നയങ്ങളും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:10 am IST
in Kerala, BJP

ഈ തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതു ശതമാനം വോട്ട് നേടിയ പാര്‍ട്ടിയാണ് ബിജെപി. ഈ തെരഞ്ഞെടുപ്പില്‍ അത് 25 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിക്കുന്ന ബിജെപി പ്രതിനിധികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന ഉണ്ടാകും. പലയിടത്തും ബിജെപി ഭരണത്തിലെത്തും. വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ആദ്യ ചവിട്ടുപടിയാണിത്. വികസനത്തിന്റെ വഴികള്‍ എങ്ങനെയാണ് സൃഷ്ടിക്കുകയെന്ന് അവതരിപ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ വോട്ട് തേടുന്നത്.

ബിജെപി ഒന്നും വെറുതെ പറയുന്ന പാര്‍ട്ടിയല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പ്രസ്ഥാനമാണ്. ചെയ്യാന്‍ കഴിയുന്നതേ ഞങ്ങള്‍ പറയാറുള്ളു. പറയുന്ന കാര്യങ്ങള്‍ ചെയ്യും. അക്കാര്യം ജനങ്ങള്‍ക്കറിയാം. ഇത്രയും കാലം അവര്‍ രണ്ടു മുന്നണികളെ പരീക്ഷിച്ചു. അവര്‍ നല്‍കിയതെല്ലാം വാഗ്ദാനങ്ങളായിരുന്നു. ഇനി പ്രതീക്ഷ ബിജെപിയിലാണ്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ മാതൃകയായി മുന്നിലുണ്ട്. കേന്ദ്രത്തിലെ മോദി ഭരണത്തിലെ വികസന മുന്നേറ്റവും ജനങ്ങള്‍ക്ക് മുന്നിലുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണവുമായി അവര്‍ താരതമ്യം ചെയ്യട്ടെ. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

രാഷ്‌ട്രീയമാറ്റം ഉറപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമായിട്ടാണ്. വികസിത കേരളം, വികസിത കോര്‍പ്പറേഷന്‍, വികസിത മുന്‍സിപ്പാലിറ്റി, വികസിത പഞ്ചായത്ത് എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണിത്. എത്രയോ കാലം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്, അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ബിജെപി-എന്‍ഡിഎ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് വികസിത കേരളമാണ്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ആരോഗ്യം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരവസരം തന്നാല്‍ മതി. അഴിമതിരഹിത ഭരണം തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ജനസേവനം ചെയ്യാനാണ് ഞങ്ങള്‍ ഈ രംഗത്തേക്ക് വന്നിരിക്കുന്നത്. എന്‍ഡിഎയാണ് ഇതിന് കഴിവുള്ള മുന്നണി. 24 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും, വര്‍ഷത്തില്‍ 365 ദിവസവും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാകും. ഈ ഉറപ്പ് നല്‍കിയാണ് പ്രചാരണത്തിനിറങ്ങുന്നത്.

വികസിത പ്ലാന്‍ അവതരിപ്പിക്കും

തിരുവനന്തപുരം അടക്കമുള്ള നഗരസഭകളിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തിനുള്ളില്‍ അഞ്ചു വര്‍ഷത്തെ വികസിത പ്ലാന്‍ അവതരിപ്പിക്കും. ഓരോ വര്‍ഷവും വാര്‍ഡ് തല പദ്ധതി റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കും. അധികാരം ലഭിച്ചാല്‍ ആദ്യ ഒരു വര്‍ഷം കൊണ്ട് തന്നെ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള തെരുവ്‌നായ പ്രശ്‌നം, വെള്ളക്കെട്ട്, മാലിന്യ പ്രശ്‌നം എന്നിവ പരിഹരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാനും നഗരവാസികളെ ബോദ്ധ്യപ്പെടുത്താനും ബിജെപിക്കായിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും നടപടികളുമുണ്ടാകും. അഴിമതി രഹിത ഭരണവും സമഗ്രവികസനവുമാണ് ബിജെപിയുടെ വാഗ്ദാനം.

മാറാത്തത് ഇനി മാറും

കേരളവും മാറ്റത്തിന്റെ പാതയിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനനുസരിച്ച് മാറി. കേരളത്തിനും മാറാതിരിക്കാനാവില്ല. നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് രാഷ്‌ട്രീയമായും സങ്കുചിതമായുമുള്ള താല്പര്യങ്ങളുടെ പേരില്‍ കേരളം നിരാകരിച്ചു. പിഎം ശ്രീ പദ്ധതിയും ആയുഷ്മാന്‍ ഭാരതുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. അതിന്റെ എല്ലാം ഗുണഭോക്താക്കളാകേണ്ടത് കേരളത്തിലെ ജനങ്ങളാണ്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണി നേതാക്കളുടെ സങ്കുചിത താല്പര്യങ്ങളും വരട്ടു രാഷ്‌ട്രീയനിലപാടുകളും സംരക്ഷിക്കാന്‍ ജനങ്ങളെ ബലിയാടുകളാക്കുകയായിരുന്നു. അവര്‍ക്ക് സൗകര്യങ്ങളെല്ലാം നിഷേധിച്ചു. എന്നാല്‍ ഇനിയതു നടക്കില്ല. അണികള്‍ തന്നെ അവര്‍ക്കെതിരെ തിരിയുകയാണ്. ജനങ്ങള്‍ക്ക് സൗകര്യങ്ങളാണ് വേണ്ടത്. തൊഴിലാണ് വേണ്ടത്. വിദ്യാഭ്യാസത്തിന് നല്ല കോളജുകളും ചികിത്സയ്‌ക്ക് ആശുപത്രികളും മികച്ച അടിസ്ഥാന സൗകര്യങ്ങളും വേണം. അതിന് കേന്ദ്രത്തിലെ മോദി ഭരണത്തിനു സമാനമായ ഭരണ സംവിധാനം കേരളത്തിലും ഉണ്ടാകണം. അതു മനസ്സിലാക്കുന്ന ജനം ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുക തന്നെ ചെയ്യും. മാറാത്തത് മാറും.

ബീഹാര്‍ മാതൃകയാകും

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മാതൃകയാകും. ബീഹാറിലെ ജനങ്ങള്‍ വികസനത്തെയാണ് സ്വീകരിച്ചത്. 2014 ദേശീയ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്‌ട്രീയത്തിലും മാറ്റത്തിന് തുടക്കമിടും. ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളര്‍ച്ചയും അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. ബിജെപിയും എന്‍ഡിഎയും മുന്നോട്ടു വയ്‌ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്‌ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കുകയായിരുന്നു ബിഹാറിലെ ജനങ്ങള്‍. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ജംഗിള്‍ രാജ് രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞു. കേരളത്തിലെ ജനങ്ങളും ആ വഴിയെ തന്നെയാകും തീരുമാനമെടുക്കുക. വികസിത കേരളം സാധ്യമാകുക തന്നെ ചെയ്യും.

തയാറാക്കിയത്: ആര്‍. പ്രദീപ്‌

Tags: Bjp Keralakerala local body election 2025BJP state president Rajiv ChandrasekharBJP's activities and policies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.