Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെലവഴിച്ചത് കോടികള്‍: ദേവസ്വം ബോര്‍ഡില്‍ കമ്പ്യൂട്ടര്‍വത്കരണം അട്ടിമറിച്ചത് മൂന്നു തവണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 09:15 am IST
inKerala

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഓഫീസുകളിലും കോടികള്‍ ചെലവഴിച്ച് കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാന്‍ നടത്തിയ ശ്രമം മൂന്നാംതവണയും ഇടത് ഉദ്യോഗസ്ഥവൃന്ദം പരാജയപ്പെടുത്തി.

കഴിഞ്ഞദിവസം സ്ഥാനം ഒഴിഞ്ഞ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും കമ്പ്യൂട്ടര്‍വത്കരണത്തിന്റെ പേരില്‍ കോടികളാണ് കളഞ്ഞു കുളിച്ചത്. പേപ്പര്‍ രസീതുകളിലൂടെ നടത്തുന്ന കോടികളുടെ അഴിമതിക്ക്, കമ്പ്യൂട്ടര്‍വത്കരണം തടയിടുമെന്ന തിരിച്ചറിവാണ് ഇടത് യൂണിയന്‍ ഇടപെട്ട് പദ്ധതി അട്ടിമറിച്ചത്. 2005ലാണ് ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാന്‍ ആദ്യം ശ്രമം നടന്നത്. ഇതിനായി പ്രമുഖ ഏജന്‍സിയുടെ സഹായത്തോടെ രാജ്യത്തെ വന്‍കിട കമ്പ്യൂട്ടര്‍ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ ചെലവാക്കി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനായി ഇടനിലക്കാരായ ഏജന്‍സിയെ തന്നെ ചുമതലപ്പെടുത്തി.

വിവിധ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്നു മാസക്കാലം ഏജന്‍സി സ്റ്റാഫുകള്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിട്ടും ഫലം കണ്ടില്ല. അതിനാല്‍ മൂന്നു മാസം കൂടി അധികസമയം അനുവദിച്ചു. എന്നാല്‍ കമ്പ്യൂട്ടര്‍ ഓണാക്കാന്‍ പോലും അറിയാത്ത ജീവനക്കാരോട് പരാജിതരായി ഏജന്‍സി സ്റ്റാഫുകള്‍ മടങ്ങി. ഇവരുടെ ശമ്പളം ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമായത് ഒരു കോടിയിലേറെ രൂപയാണ്.

രാജഗോപാലന്‍ നായര്‍ ദേവസ്വം പ്രസിഡന്റായ കാലത്താണ് രണ്ടാമതും കമ്പ്യൂട്ടര്‍വത്കരണത്തിന് ശ്രമം നടന്നത്. കെല്‍ട്രോണില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തി കുപ്രസിദ്ധയായ നന്ദിനി എന്ന വൃക്തിയെ വന്‍തുക ഓണറേറിയം നല്‍കി സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. പഴയ കമ്പ്യൂട്ടറുകളുടെ സാധ്യത പരിശോധിക്കുക പോലും ചെയ്യാതെ നന്ദിനിയുടെ നേതൃത്വത്തില്‍ പുതിയ സിസ്റ്റങ്ങള്‍ വാങ്ങി ജീവനക്കാരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പ്രാപ്തമാക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒരു തവണ കൂടി ദേവസ്വം പ്രസിഡന്റാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് പി.എസ്. പ്രശാന്ത് മൂന്നാമതും കമ്പ്യൂട്ടര്‍വത്കരണത്തിന് പാഴ്ശ്രമം നടത്തിയത്. ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ ഡിജിറ്റൈസേഷന്‍ നടപ്പാക്കാനായി ഒരു ഐടി വിദഗ്ധനെ നിയമിച്ചു. രണ്ടു തവണയായി വാങ്ങിയ കമ്പ്യൂട്ടറുകള്‍ പൊടിപിടിച്ചു കിടക്കുമ്പോള്‍, ലക്ഷങ്ങള്‍ കളഞ്ഞ് ലാപ്‌ടോപ്പുകളും അനുബന്ധ സംവിധാനങ്ങളും വീണ്ടും വാങ്ങി. പക്ഷേ പദ്ധതിക്ക് തുടക്കമിടാന്‍ പോലും കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ഓഫീസ് വിളിപ്പാടകലെ ഉണ്ടായിട്ടും അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ക്ക് കോടികളാണ് ദേവസ്വം ഉന്നതര്‍ ചെലവഴിച്ചത്.

കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി 15 വര്‍ഷത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളുടെ അവസ്ഥയെപ്പറ്റി ഇതുവരെ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തിയിട്ടില്ല. വാങ്ങിയ കമ്പ്യൂട്ടറുകള്‍ എത്രയെന്നതിനെപ്പറ്റി ആര്‍ക്കുമറിയില്ല. ഇതിനോടകം എത്ര കമ്പ്യൂട്ടറുകള്‍ ക്ഷേത്ര മതില്‍പ്പുറം കടന്ന് പോയിട്ടുണ്ടെന്നും വ്യക്തമല്ല. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള കൊടിയ അഴിമതിക്ക് കളമൊരുക്കിയത് ബോര്‍ഡില്‍ ഡിജിറ്റൈസേഷന്‍ നടപ്പാക്കാനുണ്ടായ കാലതാമസമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: SannidhanamDevaswom Board sabotagedDewasom Board Computerization
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.