ന്യൂഡൽഹി: മലയാളികളുടെ അഭിമാന ചിഹ്നമായിരുന്ന കൊണാട്ട് പ്ലേസിലെ കേരള ക്ലബ് — ഇന്ന് അതിന്റെ സ്വഭാവം മുഴുവൻ മാറ്റി അർബൻ നക്സൽ–ജിഹാദി കൂട്ടായ്‌മകളുടെ പുതിയ ഉറവിടമായി മാറുന്നുവെന്ന ഗൗരവമായ മുന്നറിയിപ്പുകളാണ് ഡൽഹിയിൽ ഉയരുന്നത്.
കേരളം രൂപംകൊള്ളുന്നതിന് മുമ്പ് തന്നെ മലയാളികളുടെ ബൗദ്ധിക, സാംസ്കാരിക വേദിയായി 1939-ൽ വി.പി. മേനോൻ സ്ഥാപിച്ച ഈ ക്ലബ്, ഡൽഹിയിലെ മലയാളികളുടെ ആത്മാഭിമാനത്തിന്റെ കേന്ദ്രമായിരുന്നു. ഒരുകാലത്ത് ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, മുകുന്ദൻ തുടങ്ങി മലയാളത്തിലെ മുൻനിര എഴുത്തുകാര്‍ നേരിട്ട് പങ്കെടുത്തിരുന്ന ഈ വേദി — ഇന്ന് പൂർണ്ണമായും താഴ്‌ച്ചയിലേക്കാണ് തള്ളപ്പെടുന്നത്.
ശബരിമല യുവതീപ്രവേശനത്തിന്റെ മുഖച്ഛായയായ ബിന്ദു അമ്മിണിയുടെയും ജാമിയ മിലിയയിലെ തീവ്രവാദ ചിന്തകളോടു ചേർന്നിരിക്കുന്ന ചില സംഘങ്ങളുടെയും സ്ഥിരസാന്നിധ്യമാണ് ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുഖച്ഛായ.
കേരള ക്ലബ് തകർച്ചയുടെ വക്കിൽ എന്നത് സുതാര്യമായ വസ്തുതയാണ് . 200-ൽ താഴെ അംഗങ്ങൾ; പകുതി പേർ ഡൽഹിയിൽ തന്നെ ഇല്ല. രണ്ട് വർഷമായി പുതിയ അംഗത്വം നിർത്തി. സമ്പന്നമായിരുന്ന ലൈബ്രറി പൂട്ടി പൊടിയേറ്റ് നശിക്കുന്നു.
മാനേജ്മെന്റും പരാജയത്തിന്റെ ഭരണശൂന്യത ഉപയോഗപ്പെടുത്തിയാണ് പുതിയ ‘ബൗദ്ധിക ആക്രമണം’ . ഇത് പെട്ടെന്നുള്ള മാറ്റമല്ല; ആസൂത്രിതവും ദിശാബദ്ധവുമായ ആശയ അധിനിവേശം എന്നാണ് വിലയിരുത്തൽ.
രാജ്യവിരുദ്ധ ആശയങ്ങൾ സിവിൽ സൊസൈറ്റിയുടെ വാതിലുകളിൽ കൂടി കയറുന്ന വൈറ്റ് കോളർ ടെററിസത്തിന്റെ കാലത്ത്, ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ ഇത്തരമൊരു കേന്ദ്രം അശ്രദ്ധയായി വിട്ടുകിട്ടുന്നത് ദേശസുരക്ഷയുടെ ലംഘനശേഷിയുള്ള ഗുരുതര വീഴ്ച തന്നെയാണ്. ഇന്ത്യാ പ്രസ് ക്ലബ്ബ് അർബൻ നക്സലുകളുടെ കേന്ദ്രമായി മാറുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം.











