ന്യൂദൽഹി: ബീഹാർ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന കൂറ്റൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷത്തോട്, കോൺഗ്രസിനോടും ആർജെഡിയോടും മോദി പറഞ്ഞു: ‘നിങ്ങൾ തിരിച്ചുവരില്ല. ബീഹാർ ജനതയ്‌ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവർക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണ്.’

– ബീഹർ ജനത വികസിത ബീഹാറിന് വോട്ടുചെയ്തു, സമൃദ്ധിയുള്ള ബീഹാറിന് വോട്ടുചെയ്തു.
എല്ലാ ചരിത്രവും ഭേദിച്ചു. എൻഡിഎക്ക് പ്രചണ്ഡ വിജയം ചോദിച്ചു. ബീഹാർ ജനത ആ ആഗ്രഹം സാധിച്ചു. 210 സീറ്റ് നൽകി. ഏറ്റവും വലിയ വിജയം. എൻഡിഎയുടെ സകല കക്ഷികൾക്കും വേണ്ടി ബീഹാറിയെ മഹാജനതയ്‌ക്കുമുന്നിൽ നമസ്‌കരിക്കുന്നു. ലോക് നായക് ജയപ്രകാശ് നാരായൺജിക്കും ഭാരത് രത്‌ന കർപ്പൂരി ഠാക്കൂറിനും മുന്നിൽ നമിക്കുന്നു.
– ബീഹാറിൽ ചിലർ ‘മൈ’എന്ന ഫോർമുലയിലാണ് ഭരിച്ചത്. അത് അവർക്ക് ‘സ്വന്തം കാര്യം’ എന്ന അർത്ഥത്തിലായിരുന്നു. ഞങ്ങൾ അതേ ‘മൈ’ യുടെ അർത്ഥവും സങ്കൽപ്പവും മാറ്റി. ഇംഗ്ലീഷിലെ ‘മൈ’യുടെ ‘എം’ മഹിള എന്നും ‘വൈ’ യുവജനങ്ങൾ എന്നും ആക്കി മാറ്റി.
– ഈ വിജയം എൻഡിഎയുടേതല്ല. ഭാരത ജനതയുടെ വിജയമാണ്. കുറച്ചുകാലമായി തെരഞ്ഞെടുപ്പിലെ വൻ ജനപങ്കാളിത്തം തെരഞ്ഞെടുപ്പുകമ്മീഷന്റെ വിജയംകൂടിയാണ്.
– നക്‌സൽ ബാധിതമായ കാലത്ത് രാജ്യത്ത് ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് ബീഹാറിൽ വൈകിട്ട് മൂന്നു മണി കഴിഞ്ഞാൽ വോട്ടുചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോൾ ഒരു തടസവുമില്ലാതെ ബീഹാറിൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു രേഖപ്പെടുത്തൽ നടത്തി. റീ പോളിങ് പോലും ഉണ്ടായില്ല. ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. 1990 ൽ 1500 സ്ഥലത്താണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. ഇത്തവണ ഒരിടത്തും തെരഞ്ഞെടുപ്പുണ്ടായില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ, ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനയ്‌ക്കും ജനങ്ങൾക്കും നന്ദി പറയുന്നു.
(പധാനമന്ത്രിയുടെ പ്രസഗം തുടരുന്നു..)
















