ന്യൂദൽഹി: ബിഹാറിൽ എൻഡിഎയുടെ വിജയത്തെ അംഗീകരിക്കാതെ കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഈ വിജയം ബിജെപി-ജെഡിയു സഖ്യത്തിന്റേതാണെന്ന് ഞാൻ പറയില്ല; ഇത് എസ് ഐ ആറിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിജയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വോട്ടർ പട്ടിക പരിഷ്ക്കരിച്ച ശേഷം, ലക്ഷക്കണക്കിന് പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒന്നിന് പോലും മറുപടി നൽകിയില്ല. 89 ലക്ഷം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും ആരും പരാതി ഉന്നയിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. അവർ ഇത്രയും വഞ്ചനയുടെ തലത്തിലേക്ക് താഴുമ്പോൾ, നമുക്ക് എന്ത് പറയാൻ കഴിയുമെന്നാണ് ഉദിത് രാജിന്റെ നിലപാട്.
ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പ്രതിപക്ഷ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുകയും ഡിജിറ്റൽ സ്ലിപ്പുകൾ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു. പല സ്ഥലങ്ങളിലും ബിജെപി നേതാക്കളെ ആളുകൾ ഓടിച്ചു. അപ്പോൾ, അവർ എങ്ങനെ വിജയിക്കും? ഇത് SIR-ന്റെ വിജയമാണെന്ന് എനിക്ക് തോന്നുന്നു – ഉദിത് രാജ് പറഞ്ഞു.
















