ഹൈദരാബാദ് : വാഗ്ദാനങ്ങൾ പാലിക്കാതെ വീണ്ടും ഹൈദരാബാദിലേക്ക് വന്നാൽ രാഹുൽ ഗാന്ധിയെ തടയുമെന്ന് ഹൈദരാബാദിലെ ഓട്ടോറിക്ഷ ഡ്രൈവർ. മുതിർന്ന ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ ടി ഹരീഷ് റാവുവാണ് ഇക്കാര്യം മുന്നറിയിപ്പായി രാഹുലിനെ അറിയിച്ചത്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തതുപോലെ, ഓരോ ഡ്രൈവർക്കും നൽകേണ്ട 24,000 രൂപ സംസ്ഥാന സർക്കാർ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട്, സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി രാഹുൽ ഗാന്ധി ഓട്ടോകളിൽ കയറി, അധികാരത്തിലെത്തിയ ശേഷം അവ ഉപേക്ഷിച്ചു. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ സംസാരം കേൾക്കണ്ട . അദ്ദേഹം വീണ്ടും ഹൈദരാബാദിലേക്ക് വന്നാൽ, ഷംഷാബാദിൽ ഞങ്ങളുടെ ഓട്ടോ ഡ്രൈവർമാർ അദ്ദേഹത്തെ തടയും,” ഹരീഷ് റാവു പറഞ്ഞു.“12,000 രൂപയുടെ വാർഷിക സഹായം, ഓട്ടോ നഗർ, ഓട്ടോ വെൽഫെയർ ബോർഡ് എന്നിവയുടെ വാഗ്ദാനങ്ങൾ പൊള്ളയായ മുദ്രാവാക്യങ്ങളായി ചുരുങ്ങി. രണ്ട് വർഷത്തിനുള്ളിൽ ഒരു രൂപ പോലും ഡ്രൈവർമാർക്ക് എത്തിയിട്ടില്ല “ അദ്ദേഹം പറഞ്ഞു.
ഓട്ടോ ഡ്രൈവർമാർക്കായി ക്ഷേമനിധി ബോർഡ് ഉടൻ രൂപീകരിക്കണമെന്നും കെടിആർ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ഹൈദരാബാദിലുടനീളം ബിആർഎസ് പ്രതീകാത്മക പ്രതിഷേധം നടത്തി, ഡ്രൈവർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നേതാക്കൾ ഓട്ടോകളിൽ യാത്ര ചെയ്തു.
















