ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി. ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് ആണ് മീനാക്ഷിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. പലപ്പോഴും സോഷ്യൽ മീഡിയയിൽ മീനാക്ഷി സിനിമകൾക്ക് അവാർഡുകൾ നൽകുന്ന പ്രക്രിയയിൽ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് തമിഴ് നടൻ വിശാൽ. വിശാൽ ഫിലിം ഫാക്ടറി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിൽ അവൻ ഇവൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരത്തിന് അര്ഹനാകാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിശാൽ
അവൻ ഇവൻ, എന്ന ചിത്രത്തിലുടനീളം കോങ്കണ്ണ് വെച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാൻ അഭിനയിച്ചത്. അതിനു സംവിധായകൻ ബാല സാർ എന്ന അഭിനന്ദിച്ചതാണ് വലിയ ബഹുമതിയായി കരുതുന്നത്. അവാർഡ് കിട്ടിയില്ലെന്ന വിഷമവൊന്നും ഇല്ല, കാരണം എനിക്കതിൽ വിശ്വാസമില്ല. 7 കോടി ജനങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല” വിശാൽ പറഞ്ഞു
ഈ വിയോജിപ്പ് കാരണം താൻ അവാർഡ് നിശകളിലും പങ്കെടുക്കാറില്ലയെന്നും, വീട്ടിൽ ആകെയുള്ളത് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമകൾ 100 ദിവസം ഓടുന്നതിനു കിട്ടുന്ന പ്രത്യേക ഷീൽഡ് ആണെങ്കിൽ അതിലൊരു അർത്ഥമുണ്ട്, എന്നാൽ പുരസ്‌കാരങ്ങൾക്ക് ആ വിശ്വസനീയതയില്ല.
“എനിക്ക് അവാർഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഞാൻ പറയാറുണ്ട് തരുന്ന അവാർഡ് ഞാൻ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും,, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും എന്ന്. എന്നേക്കാൾ അർഹനായ മറ്റാർക്കെങ്കിലും കൊടുക്കട്ടെ, ചിലപ്പോൾ അവർക്ക് അതിൽ മൂല്യം ഉണ്ടാവാം “വിശാൽ പറഞ്ഞു.
















