Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

OCD രോഗിയായ യുവാവിനെ ആർഎസ്എസിനെതിരെ തിരിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടി വേണം- അനന്തുവിന്റെ ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 08:24 am IST
in Kerala

അനന്തു അജിയുടെ ആത്മഹത്യയും തുടർന്ന് വന്ന വീഡിയോയും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. വസ്തുതകൾക്ക് നിരക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് ആരുടെയോ പ്രേരണയാൽ യുവാവ് പറഞ്ഞതെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. യുവാവ് പറഞ്ഞ പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് യുവാവിന്റെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ആർഎസ്എസ് പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു എന്ന് കരുതുന്ന അനന്തു അജിയുടെ അതു സംബന്ധിച്ച വീഡിയോ ഇന്നലെ പുറത്തുവന്നു. ഗുരുതരമായ ആരോപണങ്ങളാണ് അതിൽ ആർഎസ്എസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് നോക്കാം.
മരണപ്പെട്ട അനന്തു എന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ്.

വളരെ മുൻപ് ഞാൻ ആ പ്രദേശത്ത് സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ആളുമാണ്. എനിക്ക് ഇപ്പോൾ ആർഎസ്എസിലോ ബിജെപിയിലോ മറ്റു സംഘപരിവാർ സംഘടനകളിലോ ഉത്തരവാദിത്തപ്പെട്ട യാതൊരു ചുമതലയുമില്ല. ഈ സംഘടനകളുടെ പ്രവർത്തകരിൽ ഇപ്പോൾ കണ്ടുവരുന്ന തെറ്റായ പ്രവണതകളെ വിമർശിക്കുന്ന ആളുമാണ്. എന്റെ മുൻകാല പോസ്റ്റുകൾ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും അത് മനസ്സിലാക്കാവുന്നതാണ്. എന്റെ നിരീക്ഷണത്തിൽ എനിക്ക് സത്യമെന്ന് തോന്നിയ കാര്യങ്ങളാണ് ചുവടെ എഴുതിയിട്ടുള്ളത്.

ഇനി കാര്യത്തിലേക്ക് കടക്കാം.
എന്റെ മുൻ പോസ്റ്റിൽ പറഞ്ഞതുപോലെ ആർഎസ്എസ് ന് എതിരെയുള്ള ലൈംഗിക ആരോപണം തികച്ചും വസ്തുതാ വിരുദ്ധമായതാണെന്ന് ഇവിടെയും ഞാൻ ആവർത്തിക്കുന്നു.
ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടി സത്യമാണെന്ന് വിശ്വസിച്ച് നിത്യ രോഗിയെ പോലെ ജീവിക്കുന്ന അവസ്ഥയാണ് OCD എന്ന രോഗം. സ്വന്തമായി ചിന്തിച്ചോ ആരെങ്കിലും പലതവണ പറഞ്ഞു കൊടുത്തോ അങ്ങനെ ഒരു വിശ്വാസം അവന്റെ മനസ്സിൽ കടന്നു കൂടിയിരിക്കും. ചികിത്സിക്കുന്ന ഡോക്ടറോട് തീർച്ചയായും അവൻ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവും. ആ വഴിക്ക് അന്വേഷിച്ചാൽ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതാണ്.
OCD രോഗിയായ ഒരു യുവാവിനെ ഇല്ലാ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച് ആർഎസ്എസിനെതിരെ തിരിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തത് ആരാണെങ്കിലും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം.

കുറച്ചു പഴയ കാര്യങ്ങൾ.
മരണപ്പെട്ട അനന്തു 1999 ൽ ജനിച്ച മാനോലിയിലെ വീട്ടിൽ നിന്നും 2004 ൽ ഒരു കിലോമീറ്റർ അകലെയുള്ള വഞ്ചിമലയിലെ വീട്ടിലേക്ക് താമസം മാറുന്നതുവരെ കുറ്റ ആരോപിതനായ നിധീഷ് മുരളീധരൻ അനന്തുവിന്റെ അയൽവാസിയായിരുന്നു. സമീപ സ്ഥലത്ത് ടിവിയുള്ള ഏക വീട് എന്ന നിലയിൽ അയൽപക്കത്തുള്ള പത്തോളം വീട്ടുകാർ ടിവി കാണാൻ വന്നിരുന്നത് അനന്തുവിന്റെ വീട്ടിലായിരുന്നു. ആ കൂട്ടത്തിൽ നിധീഷും ഉണ്ടായിരുന്നു. അനന്തുവിന് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ നിതീഷിന് ഏതാണ്ട് 11 വയസ്സ് ആയിരുന്നു പ്രായം. തന്നെയുമല്ല, രണ്ടുപേരും ഈ കാലത്ത് ആർഎസ്എസിൽ ചേർന്നിട്ടുമില്ല.

വീഡിയോയിൽ പറയുന്ന തരത്തിൽ പീഡനശ്രമം എന്തെങ്കിലും നടന്നാൽ കുട്ടി അമ്മയോട് പറയില്ലേ. അഥവാ മുറിവോ വേദനയോ ഉണ്ടെങ്കിൽ രക്ഷകർത്താക്കളുടെ ശ്രദ്ധയിൽ പെടുകയും ചെയ്യുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അനന്തുവിന് അഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ അവർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ആർഎസ്എസിന്റെ ശാഖയും ക്യാമ്പും എങ്ങനെ നടക്കുന്നു എന്നതിനെപ്പറ്റി അറിവുള്ളവർക്ക് മനസ്സിലാവും അവിടെ ലൈംഗിക പീഡനം ഒന്നും നടക്കില്ലെന്ന്. അതല്ലാ ആർക്കെങ്കിലും സംശയം തീർക്കണമെന്ന് ഉണ്ടെങ്കിൽ നേരിട്ട് പോയി പരിശോധിക്കാവുന്നതാണ്. അവിടെ ആർക്കും ഒരു വിലക്കും ഇല്ല.

പോരെങ്കിൽ അവന്റെ അച്ഛനാണ് അവരുടെ നാട്ടിലെ ശാഖാ ക്ലാസുകൾ നിയന്ത്രിച്ചിരുന്നത്.
ഒരു സമയത്ത് കുട്ടികളുടെ സായം ശാഖ എടുത്തിരുന്നത് (മുഖ ശിക്ഷക്) അനന്തു ആയിരുന്നു. ആർഎസ്എസിന്റെ പ്രചാരകൻ ആവുക
(മുഴുവൻ സമയ പ്രവർത്തകൻ) എന്നതായിരുന്നു അനന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ നിധീഷ് മുരളി ഒരിക്കലും ബിജെപിയുടെയോ ആർഎസ്എസിന്റെയോ സജീവ പ്രവർത്തകൻ ആയിരുന്നില്ല. ആർഎസ്എസിലും ബിജെപിയിലും ഒരു സ്ഥാനവും വഹിച്ചിട്ടുമില്ല. വിശേഷാൽ പരിപാടികളിൽ മാത്രം പങ്കെടുക്കുന്ന ഒരാൾ മാത്രമായിരുന്നു അയാൾ.
2018 ൽ തൊടുപുഴ അൽ അസർ കോളേജിൽ പഠിക്കുന്ന സമയത്താണ് 2019 ൽ അച്ഛൻ അജി വാഹനാപകടത്തിൽ മരിക്കുന്നത്. കോളേജിലെ പഠനകാലം മുതലാണ് അവൻ ആർഎസ്എസുമായി അകലം പാലിക്കാൻ തുടങ്ങിയത്. സ്വന്തമായി ജോലി ചെയ്തു പണം ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടര വർഷം മാത്രമേ ആയിട്ടുള്ളൂ.

ഒരു വർഷം മുൻപാണ് സഹോദരി ഈരാറ്റുപേട്ട സ്വദേശി അൻസിലിന്റെ ലൗ*ജി@ഹാദ് കെണിയിൽ വീഴുന്നത്.
അതിനുശേഷം ആണ് അനന്തുവിന് ആർഎസ്എസിനോട് കടുത്ത വിരോധം ഉണ്ടാവുന്നത്. അതിനായി അൻസിൽ എന്ത് മാർഗ്ഗമാണ് സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്. ആരുടെയെങ്കിലും പ്രേരണയിൻ അവൻ എന്തെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിച്ചു കണ്ടെത്തണം.

ഒരു വർഷം മുൻപാണ് ഓ സി ഡി ചികിത്സ തുടങ്ങിയതെന്ന് അവൻ വീഡിയോയിൽ പറയുന്നു. ആറുമാസമായി 7കൂട്ടം മരുന്നും കഴിക്കുന്നതായി പറയുന്നു. മൂന്നു നാലു വയസ്സിൽ ലൈംഗിക പീഡനത്തിന് ഇര ആയതുകൊണ്ടാണ് 21 വർഷത്തിനു ശേഷം തനിക്ക് ഓസിഡി എന്ന രോഗം പിടിപെട്ടത് എന്നും അനന്ദു വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരം തെറ്റായ കാര്യങ്ങൾ പറഞ്ഞ് അവന്റെ മനസ്സിൽ അനാവശ്യ രോഗ ചിന്തകൾ ഉണ്ടാക്കിയത് ആരാണ്.
80 വയസ്സ് വരെ മുത്തച്ഛനും, 50 വയസ്സുവരെ അച്ഛനും 20 വയസ്സുവരെ അനന്ദുവും വിശ്വസിച്ചു പ്രവർത്തിച്ച സംഘടനയാണ് സംഘം. ആർഎസ്എസ് അനന്തുവിന് വെറുക്കപ്പെട്ട സംഘടനയായി മാറിയത് എങ്ങനെയാണെന്ന് മനസ്സിലായി കാണുമല്ലോ.

നൂറുവർഷം ഭാരതീയർ നെഞ്ചിലേറ്റിയ ഒരു സംഘടനയെ കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു പ്രചരിപ്പിച്ചാൽ അതിനെ നശിപ്പിച്ചു കളയാമെന്ന് പുറത്തുനിന്നുള്ള ആരൊക്കെയോ വ്യാമോഹിക്കുന്നുണ്ടെന്ന് വ്യക്തം. അനന്തു അവരുടെ കയ്യിലെ കളിപ്പാവ മാത്രം. കേരള പോലീസിന്റെ അന്വേഷണത്തിന് പുറമേ കേന്ദ്ര ഏജൻസികളുടേയും അന്വേഷണം നടക്കുന്നുണ്ടാവുമെന്ന് നമുക്ക് വിശ്വസിക്കാം.
ബലാൽസംഗം ചെയ്തു കൊലചെയ്യപ്പെട്ട ആയിരത്തിലധികം സ്ത്രീകളുടെ ശവശരീരം കുഴിച്ചിട്ടിട്ടുണ്ടെന്ന ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ പോലെ തന്നെ ആയിരിക്കും ഈ ആർഎസ്എസ് പീഡന കഥയുടേയും അവസാനം എന്ന് നിസ്സംശയം പറയാം.
വീഡിയോയിൽ പറയുന്നതുപോലെ അടുത്ത ബന്ധുക്കളോട് പോലും അധികം സംസാരിക്കാത്ത പ്രകൃതമാണ്.

എന്നിട്ടും പ്രായമായ മുത്തശ്ശനെയും, മുത്തശ്ശിയേയും, അമ്മയെയും, പെങ്ങളെയും
തനിച്ചാക്കി താൻ മരിക്കാൻ പോവുകയാണെന്ന് വീഡിയോയിലൂടെ പറയാൻ അവന് എങ്ങനെ കഴിഞ്ഞു. അങ്ങനെ പറയാൻ ആരാണ് അവനെ പ്രേരിപ്പിച്ചത്.
ഇതെല്ലാം അന്വേഷണത്തിലൂടെ പുറത്തു വരേണ്ട കാര്യങ്ങളാണ്.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ച് ആർഎസ്എസിനെ ഇല്ലായ്‌മ ചെയ്യാമെന്ന് വ്യാമോഹിച്ച ദേശവിരുദ്ധ ശക്തികളെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
M S Radhakrishnan Padinjarel

All reactions:
386You, Siju Gopinath, Ratheesh S Unnithan and 383 others

Tags: RSSOCDAnanthu Aji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.