Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള നടന്നത് കടകംപള്ളിയുടെ അറിവോടെ; തിരുവാഭരണം കമ്മിഷണറുടെ അവധിയിലെ ദുരൂഹതകള്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 15, 2025, 08:19 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ 2019ല്‍ സ്വര്‍ണക്കൊള്ള നടന്നത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടെ? സാഹചര്യ തെളിവുകളാണ് ഇക്കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാറായിരുന്നു സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ മന്ത്രി കടകംപള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. ദേവസ്വം മരാമത്ത് വിഭാഗ മേല്‍നോട്ടത്തിലാണ് ശബരിമല ശ്രീകോവിലില്‍ നിന്നു സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019ല്‍ പലഘട്ടങ്ങളായി കടത്തിയത്. ഇതു ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാര്‍ യഥാസമയം അറിയാതെ പോകില്ല. മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അറിഞ്ഞതു മന്ത്രിയും അറിയാതെ പോകില്ലെന്നു വേണം കരുതാന്‍.

ഇടതുസര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പുതന്നെയാണ് ശബരിമലയില്‍ അരങ്ങേറിയതെന്ന് സംശയിക്കാന്‍ ഈ ഒരു കാരണം മാത്രം മതി.

ചെന്നൈ കമ്പനി സ്മാര്‍ട്ട് ക്രിയേഷന്‍സിന് ചെമ്പില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ.് ബൈജുവിന്റെ റിപ്പോര്‍ട്ട് വെറും നാലു ദിവസത്തിനുള്ളില്‍ തിരുത്തിയത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള കാര്യങ്ങളും ദുരൂഹതയുണര്‍ത്തുന്നു.

അതിനിടെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ സന്നിധാനത്തു നിന്നിളക്കുമ്പോള്‍ അതിന് സാക്ഷിയാകേണ്ട തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു വിട്ടുനിന്നു. പിന്നീട് അദ്ദേഹം ദീര്‍ഘ അവധിയെടുത്തു. വിരമിക്കാറായതിനാലാണ് അവധിയെടുത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഉന്നതരുടെ സ്വര്‍ണക്കൊള്ളയ്‌ക്ക് താന്‍ സാക്ഷിയാകേണ്ടെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്വമേധയാ അവധിയെടുത്തതാണോ, അതോ ആരുടെയെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറിയതാണോയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി, ദേവസ്വം കമ്മിഷണര്‍ എന്നിവരാണ് തിരുവാഭരണം കമ്മിഷണറെക്കാള്‍ ഉന്നത സ്ഥാനീയര്‍. തിരുവാഭരണം കമ്മിഷണറുടെ കുറിപ്പ് ഭാവിയില്‍ വിഷയമാകുമെന്ന് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാകും അവധിക്കു പിന്നിലെന്ന സംശയം ശക്തമാണ്. ഇളക്കി മാറ്റുന്ന പാളികളില്‍ സ്വര്‍ണ സാന്നിധ്യമുണ്ടെന്ന് ദേവസ്വം അധികൃതര്‍ക്ക് വ്യക്തമെന്ന സൂചന നല്കുന്ന കുറിപ്പായിരുന്നു അത്. ഇത് തിരുത്താതെ സ്വര്‍ണം ചെമ്പാക്കാന്‍ കഴിയില്ലെന്നറിയാവുന്നതിനാലാണ് ആ കുറിപ്പ് രേഖയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നു വ്യക്തം.

ശില്‍പത്തില്‍ നിന്നിളക്കി മാറ്റിയ പാളികള്‍ വിവിധ ഇടങ്ങളില്‍ കാഴ്ചവച്ച്, ഒരു മാസത്തിനു ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്. തിരുവാഭരണം കമ്മിഷണറുടെ താത്കാലിക ചുമതലയില്‍ നിയമിതനായ രാധാകൃഷ്ണന്‍ എന്ന ജീവനക്കാരനാണ് കമ്പനിയിലെത്തി പാളികളുടെ ഭാരം തൂക്കി മഹസര്‍ തയാറാക്കിയത്. എന്നാല്‍ സ്വര്‍ണം പൂശിയ പാളികള്‍ തിരികെ സന്നിധാനത്തെത്തിച്ചപ്പോള്‍ രാധാകൃഷ്ണനെ ഒഴിവാക്കി. ഇതിന്റെ കാരണവും വ്യക്തമല്ല.

 

Tags: kadakampally surendranSabarimala ControversyThiruvabharanam Commissionerസ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.