Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വർണം

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Oct 14, 2025, 10:40 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ, വിജയ് മല്യ 1998ല്‍
പൊതിഞ്ഞ മുഴുവന്‍ സ്വര്‍ണവും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ അടിച്ചുമാറ്റിയെന്നു സൂചന. താഴികക്കുടങ്ങളുടെ കാര്യം പോലും സംശയ നിഴലിലാണ്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍, തെക്ക്, വടക്ക് ഭിത്തികളിലെ പാളികള്‍ എന്നിവയെല്ലാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം രാസപ്രക്രിയയിലൂടെ തട്ടിയെടുത്തു. പകരം സ്‌പോണ്‍സര്‍മാരെ സ്വാധീനിച്ച് സ്വര്‍ണം വാങ്ങി പേരിനുമാത്രം പൂശി. ഇങ്ങനെ കവര്‍ന്ന സ്വര്‍ണത്തിന് കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് അഞ്ച് കിലോ സ്വര്‍ണമെങ്കിലും പാളികളില്‍ നിന്നു തട്ടിയെടുത്തെന്നാണ് സൂചന.

വിജയ് മല്യ 1998ല്‍ 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ പകുതിയിലധികം സ്വര്‍ണവും മേല്‍ക്കൂരയും താഴികക്കുടങ്ങളും പൊതിയാനാണ് ഉപയോഗിച്ചത്. ബാക്കി സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവില്‍ ചുവരുകളിലെ അയ്യപ്പ ചരിതം, ദ്വാരപാലക ശില്‍പങ്ങള്‍, ശ്രീകോവില്‍ കട്ടിള, കതക്, ആനകളുടെ രൂപം, കലശക്കുടങ്ങള്‍ എന്നിവ സ്വര്‍ണം പൊതിഞ്ഞു. എന്നാല്‍ ഓരോ ഭാഗത്തും ഉപയോഗിച്ച സ്വര്‍ണത്തിന്റെ കൃത്യം കണക്ക് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.

യൂബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞശേഷം അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കൈമാറിയ കുറിപ്പില്‍ നിന്നാണ് ഒന്നര കിലോഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സെത്തിയത്.

ശ്രീകോവില്‍ കട്ടിള ഉദ്ദേശം ഒന്നര കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചാണ് 1998ല്‍ പൊതിഞ്ഞത്. ഇതിലെ സ്വര്‍ണ പാളികള്‍ ഇളക്കി മാറ്റിയശേഷം ബെംഗളൂരു സ്വദേശിയും ജ്വല്ലറി ഉടമയുമായ ഗോവര്‍ദ്ധന്‍ നല്കിയ 186.557 ഗ്രാം (23.32 പവന്‍) സ്വര്‍ണത്തില്‍ 184 ഗ്രാം ഉപയോഗിച്ച് ഏഴ് കട്ടിള പാളികളും സ്വര്‍ണം പൂശി നല്കി. മല്യ പൊതിഞ്ഞ ഒന്നര കിലോയില്‍ അധികം തൂക്കം വരുന്ന സ്വര്‍ണ പാളികളാണ് 184 ഗ്രാം സ്വര്‍ണം പൂശി തട്ടിയെടുത്തത്.

പുതിയ വാതില്‍ പാളികള്‍ സ്വര്‍ണം പൂശിയതും ഗോവര്‍ദ്ധന്‍ നല്കിയ 325.5 ഗ്രാം (40.69 പവന്‍) സ്വര്‍ണത്തില്‍ 321.6 ഗ്രാം ഉപയോഗിച്ചാണ്. മല്യ ഒന്നര കിലോ സ്വര്‍ണം ഉപയോഗിച്ച് പൊതിഞ്ഞു നല്കിയതായിരുന്നു പഴയ വാതില്‍, സ്‌ട്രോങ് റൂമിലുള്ള ഉരുപ്പടികള്‍ സുരക്ഷിതമാണൊയെന്നത് ഇനിയും വ്യക്തമല്ല.

ദ്വാരപാലക ശില്‍പങ്ങളില്‍ 1.56 കി. ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നതായി വിജിലന്‍സ് പറയുന്നു. പക്ഷേ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ അത് 584 ഗ്രാമായി കുറഞ്ഞു. ബെംഗളൂരു സ്വദേശി ഗോവര്‍ദ്ധന്‍, വ്യവസായി രമേശ് റാവു, പള്ളിക്കത്തോട് സ്വദേശിയും വ്യവസായിയുമായ വാസുദേവന്‍, അജിത്ത് ബെംഗളൂരു തുടങ്ങിയവരില്‍ നിന്നു പണമായും സ്വര്‍ണമായും ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് പ്ലേറ്റിങ് പൂര്‍ത്തിയാക്കി പോറ്റിയും സംഘവും മല്യ നല്കിയ സ്വര്‍ണ പാളികള്‍ കവരുകയായിരുന്നു.

Tags: Unnikrishnan Potty#SabarimalaGold05Gold plated itemsRoofSabarimala templeVijay Mallyasuspicion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

Kerala

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Education

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

Kerala

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

പുതിയ വാര്‍ത്തകള്‍

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.