Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വർണം

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Oct 14, 2025, 10:40 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ, വിജയ് മല്യ 1998ല്‍
പൊതിഞ്ഞ മുഴുവന്‍ സ്വര്‍ണവും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ അടിച്ചുമാറ്റിയെന്നു സൂചന. താഴികക്കുടങ്ങളുടെ കാര്യം പോലും സംശയ നിഴലിലാണ്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍, തെക്ക്, വടക്ക് ഭിത്തികളിലെ പാളികള്‍ എന്നിവയെല്ലാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം രാസപ്രക്രിയയിലൂടെ തട്ടിയെടുത്തു. പകരം സ്‌പോണ്‍സര്‍മാരെ സ്വാധീനിച്ച് സ്വര്‍ണം വാങ്ങി പേരിനുമാത്രം പൂശി. ഇങ്ങനെ കവര്‍ന്ന സ്വര്‍ണത്തിന് കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് അഞ്ച് കിലോ സ്വര്‍ണമെങ്കിലും പാളികളില്‍ നിന്നു തട്ടിയെടുത്തെന്നാണ് സൂചന.

വിജയ് മല്യ 1998ല്‍ 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ പകുതിയിലധികം സ്വര്‍ണവും മേല്‍ക്കൂരയും താഴികക്കുടങ്ങളും പൊതിയാനാണ് ഉപയോഗിച്ചത്. ബാക്കി സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവില്‍ ചുവരുകളിലെ അയ്യപ്പ ചരിതം, ദ്വാരപാലക ശില്‍പങ്ങള്‍, ശ്രീകോവില്‍ കട്ടിള, കതക്, ആനകളുടെ രൂപം, കലശക്കുടങ്ങള്‍ എന്നിവ സ്വര്‍ണം പൊതിഞ്ഞു. എന്നാല്‍ ഓരോ ഭാഗത്തും ഉപയോഗിച്ച സ്വര്‍ണത്തിന്റെ കൃത്യം കണക്ക് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.

യൂബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞശേഷം അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കൈമാറിയ കുറിപ്പില്‍ നിന്നാണ് ഒന്നര കിലോഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സെത്തിയത്.

ശ്രീകോവില്‍ കട്ടിള ഉദ്ദേശം ഒന്നര കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചാണ് 1998ല്‍ പൊതിഞ്ഞത്. ഇതിലെ സ്വര്‍ണ പാളികള്‍ ഇളക്കി മാറ്റിയശേഷം ബെംഗളൂരു സ്വദേശിയും ജ്വല്ലറി ഉടമയുമായ ഗോവര്‍ദ്ധന്‍ നല്കിയ 186.557 ഗ്രാം (23.32 പവന്‍) സ്വര്‍ണത്തില്‍ 184 ഗ്രാം ഉപയോഗിച്ച് ഏഴ് കട്ടിള പാളികളും സ്വര്‍ണം പൂശി നല്കി. മല്യ പൊതിഞ്ഞ ഒന്നര കിലോയില്‍ അധികം തൂക്കം വരുന്ന സ്വര്‍ണ പാളികളാണ് 184 ഗ്രാം സ്വര്‍ണം പൂശി തട്ടിയെടുത്തത്.

പുതിയ വാതില്‍ പാളികള്‍ സ്വര്‍ണം പൂശിയതും ഗോവര്‍ദ്ധന്‍ നല്കിയ 325.5 ഗ്രാം (40.69 പവന്‍) സ്വര്‍ണത്തില്‍ 321.6 ഗ്രാം ഉപയോഗിച്ചാണ്. മല്യ ഒന്നര കിലോ സ്വര്‍ണം ഉപയോഗിച്ച് പൊതിഞ്ഞു നല്കിയതായിരുന്നു പഴയ വാതില്‍, സ്‌ട്രോങ് റൂമിലുള്ള ഉരുപ്പടികള്‍ സുരക്ഷിതമാണൊയെന്നത് ഇനിയും വ്യക്തമല്ല.

ദ്വാരപാലക ശില്‍പങ്ങളില്‍ 1.56 കി. ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നതായി വിജിലന്‍സ് പറയുന്നു. പക്ഷേ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ അത് 584 ഗ്രാമായി കുറഞ്ഞു. ബെംഗളൂരു സ്വദേശി ഗോവര്‍ദ്ധന്‍, വ്യവസായി രമേശ് റാവു, പള്ളിക്കത്തോട് സ്വദേശിയും വ്യവസായിയുമായ വാസുദേവന്‍, അജിത്ത് ബെംഗളൂരു തുടങ്ങിയവരില്‍ നിന്നു പണമായും സ്വര്‍ണമായും ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് പ്ലേറ്റിങ് പൂര്‍ത്തിയാക്കി പോറ്റിയും സംഘവും മല്യ നല്കിയ സ്വര്‍ണ പാളികള്‍ കവരുകയായിരുന്നു.

Tags: Gold plated itemsRoofSabarimala templeVijay MallyasuspicionUnnikrishnan Potty#SabarimalaGold05
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.