Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദിയുമായുള്ള കരാര്‍ ഉയര്‍ത്തി ഇന്ത്യയെ വിരട്ടാനുള്ള ഷെഹ്ബാസ് ഷെരീഫിന്റെ കള്ളി പൊളിഞ്ഞു; പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ല

സൗദിയുമായി നേറ്റോ മാതൃകയിലുള്ള പ്രതിരോധക്കരാറില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചുവെന്നും ഇനി മുതല്‍ പാകിസ്ഥാനെ മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ അത് സൗദിക്കെതിരായ ആക്രമണമായി കണക്കാക്കി സൗദി തിരിച്ചടിക്കുമെന്നും ഉള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 09:03 pm IST
in India, World

ന്യൂദല്‍ഹി: സൗദിയുമായി നേറ്റോ മാതൃകയിലുള്ള പ്രതിരോധക്കരാറില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചുവെന്നും ഇനി മുതല്‍ പാകിസ്ഥാനെ മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ അത് സൗദിക്കെതിരായ ആക്രമണമായി കണക്കാക്കി സൗദി തിരിച്ചടിക്കുമെന്നും ഉള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം താലിബാനെ ആക്രമിക്കാന്‍ തങ്ങളില്ലെന്ന നിലപാട് സൗദി വെളിപ്പെടുത്തിയതോടെ പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്‍ എന്നാല്‍ ചതിയും കാപട്യവും വഞ്ചനയും മാത്രമാണെന്ന് ഒരിയ്‌ക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വെളിവായിരിക്കുകയാണ്.

താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചപ്പോള്‍ സൗദിയില്‍ നിന്നും സൈനിക സഹായം തേടി ഷെഹ്ബാസ് ഷെരീഫ് വിളിച്ചപ്പോള്‍ സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈമലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ സൗദി-പാക് കരാര്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയെ വിരട്ടാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെല്ലുവിളി വെറും ഉമ്മാക്കിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നാവിക മേധാവിയും കരസേനാമേധാവിയും പാകിസ്ഥാനെ വെല്ലുവിളിച്ചപ്പോഴും യാതൊരു മറുപടിയും പാകിസ്ഥാന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ ഭൂപടത്തില്‍ നിന്നു തന്നെ പാകിസ്ഥാന്‍ എന്ന രാജ്യത്തെ തുടച്ചുനീക്കും എന്നാണ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഭീഷണി മുഴക്കിയത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സര്‍ക്രീക്കില്‍ പാകിസ്ഥാന്‍ നടത്തുന്ന ആധിപത്യശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും സര്‍ക്രീക്കിലൂടെ കറാച്ചിലേക്കും ഒരു വഴിയുണ്ടെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയൊന്നും ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ഇത് പാകിസ്ഥാന്റെ പ്രതിരോധരംഗത്തെ ദൗര്‍ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം രഹസ്യമായി ചില ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ടായിരുന്നു. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാവിക-കരസേനമേധാവിമാരും രാജ് നാഥ് സിങ്ങും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഖത്തറില്‍ എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതോടെയാണ് സൗദി പാകിസ്ഥാനുമായി ഒരു പ്രതിരോധക്കരാര്‍ ഉണ്ടാക്കിയത്. വേറെ വഴിയൊന്നും മുന്നിലില്ലെങ്കില്‍ അവസാന രക്ഷാമാര്‍ഗ്ഗമായി പാകിസ്ഥാന്റെ ആണവായുധം ലഭ്യമാക്കുക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം. പക്ഷെ ഈ പ്രതിരോധക്കരാറിനെ ഉയര്‍ത്തിക്കാട്ടി, പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി അറേബ്യ ഇടപെടും എന്ന നിലയില്‍ വ്യഖ്യാനിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

നേറ്റോ കരാറിന് തുല്ല്യമായ കരാറാണ് പാകിസ്ഥാനും സൗദിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം. നേറ്റോ പ്രതിരോധ കരാര്‍ പ്രകാരം നേറ്റോയില്‍ അംഗമായ ഒരു രാജ്യത്തെ പുറത്തുനിന്നും മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ മറ്റ് 39 നേറ്റോ രാജ്യങ്ങളും ആ രാജ്യത്തെ ആക്രമിക്കും. അതുപോലെ പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദിയും സൗദിയെ ആക്രമിച്ചാല്‍ പാകിസ്ഥാനും പരസ്പരം ഇടപെടുമെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടത്. എന്നാല്‍ അങ്ങിനെ ഒരു കരാര്‍ സൗദി ഒപ്പുവെച്ചത് സൗദിക്ക് പാകിസ്ഥാന്റെ സഹായം ലഭിക്കാന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്ലാതെ പാകിസ്ഥാനെ ആരെങ്കിലും ആക്രമിച്ചാല്‍ സൗദി ഇടപെടില്ല എന്നതാണ് ഇപ്പോള്‍ തെളിഞ്ഞത്. താലിബാന്റെ ആക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പാകിസ്ഥാന്‍ സൗദിയുടെ സൈനികസഹായം തേടിയത്. എന്നാല്‍ താലിബാനെതിരെ ഇടപെടാന്‍ തങ്ങളില്ലെന്ന് സൗദി അറിയിക്കുകയായിരുന്നു.

അതായത് പാകിസ്ഥാനെ രക്ഷിക്കാന്‍ മൂന്നാമതൊരു രാജ്യവുമായി യുദ്ധം ചെയ്യാന്‍ സൗദിക്ക് താല്‍പര്യമില്ലെന്നത് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ പാകിസ്ഥാന്‍ സൗദിയുമായി ഇല്ലാത്ത കരാര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.

Tags: Mohammed Bin SalmanShehbaz SharifTaliban attackTaliban against PakistanSaudi ArabiaPM Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

Gulf

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.