Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല താഴികക്കുടവും പമ്പകടത്തി

അനീഷ് അയിലം by അനീഷ് അയിലം
Oct 11, 2025, 12:41 pm IST
in Kerala

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുകളിലെ തങ്കം പൂശിയ താഴികക്കുടവും സന്നിധാനത്തുനിന്നും കടത്തി. 2017ല്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനിടയിലാണ് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ താഴികക്കുടങ്ങളെ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്. ആചാരവും ദേവസ്വം മാന്വലും ലംഘിച്ച് താഴികക്കുടം പമ്പയിലേക്ക് കൊണ്ടുപോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ. രാഘവന്റെ നേതൃത്വത്തില്‍.

1950 ലെ തീപിടിത്തത്തിന് ശേഷം ക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ സ്ഥാപിച്ചതാണ് ശ്രീകോവിലിലെ മൂന്ന് ചെമ്പ് താഴികക്കുടങ്ങള്‍. യൂബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ 1998-1999 ല്‍ ശ്രീകോവിലിനൊപ്പം ഈ താഴികക്കുടങ്ങളും താഴെയിറക്കി സ്വര്‍ണം പൊതിഞ്ഞു. അതിന്റെ കലശപൂജയ്‌ക്കാണ് വിജയ് മല്യ എത്തിയതും. ഈ താഴികക്കുടങ്ങളാണ് 2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്.

അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം പ്രസിഡന്റ്. കോണ്‍ഗ്രസിലെ അജയ് തറയിലും സിപിഎമ്മിന്റെ കെ.രാഘവനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും. താഴികക്കുടങ്ങള്‍ താഴെ ഇറക്കിയപ്പോള്‍ തൂക്കം നോക്കി മഹസര്‍ തയാറാക്കുകയോ എത്രത്തോളം സ്വര്‍ണം ഉണ്ടെന്നോ പരിശോധിച്ചില്ല. പമ്പയില്‍ നിന്നും ഇത് എങ്ങോട്ട് പോയെന്നോ അവിടെ എന്ത് ചെയ്തുവെന്നോ കൃത്യമായ രേഖകളില്ല.

താഴികക്കുടങ്ങള്‍ ക്ഷേത്രസന്നിധിവിട്ട് പുറത്തേക്ക് പോകാന്‍ പാടില്ലാത്തവയാണ്. അറ്റകുറ്റപ്പണികള്‍ക്ക് എന്നാണ് അന്ന് ശബരിമയിലുണ്ടായിരുന്നവരെ ധരിപ്പിച്ചത്. താഴികക്കുടങ്ങള്‍ക്ക് കേട് സംഭവിച്ചുവെന്നും കൊടിമര പ്രതിഷ്ഠക്കു മുന്നോടിയായി അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് അത് പുനഃസ്ഥാപിക്കുമെന്നുമാണ് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങള്‍ അന്ന് പുറത്തിറങ്ങിയ പുണ്യദര്‍ശനം മാസികയില്‍ ശബരിമല വിശേഷങ്ങള്‍ എന്ന പംക്തിയില്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 2017 ജൂണ്‍ 23 ന് കൊടിമരം സമര്‍പ്പിക്കുമ്പോള്‍ താഴികക്കുടങ്ങള്‍ ശ്രീകോവിലിന് മുകളിലുണ്ട്.

തങ്കം പൊതിഞ്ഞ, യാതൊരുവിധ കേടുപാടുകളും തോന്നാതിരുന്ന താഴികക്കുടങ്ങള്‍ ക്ഷേത്ര സന്നിധാനത്തു നിന്നും വീണ്ടും സ്വര്‍ണം പൂശാനായി പമ്പയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയതും ദുരൂഹമാണ്. അതിനൊപ്പമുള്ള സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയ്‌ക്ക് ഒരുകേടുപാടും ഇതുവരെ സംഭവിച്ചിട്ടില്ല. മാത്രമല്ല മൂന്ന് താഴികക്കുടങ്ങള്‍ ഒരുമിച്ച് കേടുവന്നെന്ന് പറയുന്നതും സംശയാസ്പദമാണ്. ശബരിമല പോലെ വനക്ഷേത്രത്തിനുള്ളില്‍ ഇടിമിന്നലേറ്റ് 75 വര്‍ഷത്തോളം പഴക്കമുള്ള താഴികക്കുടങ്ങള്‍ക്ക് കോടികളാണ് വില. ഇതും ദ്വാരപാലകപാളിക്കൊള്ളയ്‌ക്ക് സമാനമായി കടത്തുകയായിരുന്നോ എന്നും പഴയ താഴികകുടങ്ങളാണോ ഇപ്പോഴുള്ളതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

 

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്Vijay MallyaSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

കടകംപള്ളിയുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു; പത്മകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കും

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.