Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്നും ജന്മഭൂമിക്കൊപ്പം: മേനോന്‍ സാറിന്റെ വിയോഗം തീരാനഷ്ടം: എ.ആര്‍. മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 10:42 am IST
in Vicharam, Article

ആര്‍എസ്എസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുടെ ചാലകശക്തിയായിരുന്നു പിഇബി മേനോന്‍ എന്ന മേനോന്‍ സാര്‍. മാധ്യമ രംഗത്ത് ജന്മഭൂമിക്ക് വഹിക്കാനുള്ള പങ്ക് അദ്ദേഹം വളരെ നേരത്തെ തന്നെ മനസ്സിലാക്കി. കേരളത്തില്‍ ജന്മഭൂമി പോലൊരു മാധ്യമത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാരാര്‍ജി, കെ.രാമന്‍പിള്ള സാര്‍ എന്നിവരുടെ പ്രയത്‌ന ഫലമായി ആരംഭിച്ച ജന്മഭൂമി 80 കളുടെ അവസാനമായപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ആ സമയം പത്ര മാനേജ്‌മെന്റ് മേനോന്‍ സാറിലാണ് വിശ്വാസം അര്‍പ്പിച്ചത്. ആലുവ ജില്ലാ സംഘചാലകായിരുന്നു അദ്ദേഹമപ്പോള്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലും അദ്ദേഹത്തിന് ഏറെ അനുഭവങ്ങള്‍ ഉള്ളതും അനുകൂല ഘടകമായി. അങ്ങനെയാണ് അദ്ദേഹം ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. മാനേജിങ് ഡയറക്ടറായിരുന്ന പി.പി. മുകുന്ദനായിരുന്നു അതിന് പ്രേരണയായത്.

അങ്ങനെ അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി. ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെങ്കിലും അദ്ദേഹം എക്കാലത്തും ജന്മഭൂമി പത്രത്തിന് പിന്തുണയുമായി നിന്നു. പത്രത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ സമയത്ത് പല തരത്തിലും സാമ്പത്തിക സമാഹരണത്തിനു പരിശ്രമിച്ചു. മുന്നോട്ടുള്ള നടത്തിപ്പിന് ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഒക്കെ മേനോന്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എസ്. ഗുരുമൂര്‍ത്തിയെ പോലുള്ള വ്യക്തികളെ അതുമായി ബന്ധിപ്പിച്ച് അവരുടെ നേതൃത്വത്തില്‍ ജന്മഭൂമിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്തു. പ്രമുഖ വ്യക്തികളേയും ബിസിനസുകാരേയും ജന്മഭൂമിയുമായി അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പത്രം അച്ചടിക്കുന്ന അയോധ്യ പ്രിന്റേഴ്‌സിന് തീപ്പിടിച്ചപ്പോഴും അത് പുനരുജ്ജീവിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു. പലവിധ പ്രതിസന്ധി ഘട്ടങ്ങളിലും മേനോന്‍ സാറിന്റെ ആത്മവിശ്വാസമാണ് ജന്മഭൂമിക്ക് മുന്നോട്ട് പ്രയാണം നടത്താന്‍ കരുത്തായത്.

അങ്ങേയറ്റം സ്‌നേഹസമ്പന്നനായ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ സ്വയം സേവകരോടും സമനിലയില്‍ ഇടപെട്ടിടുന്ന വ്യക്തിത്വമായിരുന്നു മേനോന്‍ സാര്‍. പ്രാന്ത സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും യാത്രാ വേളയില്‍ സാധാരണക്കാരായ സ്വയം സേവകരുടെ വീടുകളില്‍ അന്തിയുറങ്ങി സംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും സംഘപ്രവര്‍ത്തനത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സന്തോഷത്തോടു കൂടി സ്വീകരിച്ച് പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാരണവര്‍ എന്ന നിലയില്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ വീട് എല്ലാവര്‍ക്കും വേണ്ടിയും ഏത് സമയത്തും തുറന്നിട്ടിരുന്നു. മേനോന്‍ സാറിന്റെ കുടുംബാംഗങ്ങളും സ്വയംസേവകരെ സ്വന്തം കുടുംബം പോലെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്റെ വിയോഗം വളരെയധികം വേദനിപ്പിക്കുന്നതും സമൂഹത്തിന് തന്നെ തീരാനഷ്ടവുമാണ്. മേനോന്‍ സാര്‍ പ്രാന്ത സംഘചാലക് എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രാന്തകാര്യവാഹ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

(ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യകാരീസദസ്യനാണ് ലേഖകന്‍)

Tags: Menon Sirrole in mediaP E B MenonRSSJanmabhumiLEADERSHIPrelevanceVisionary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.