Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി എംപിയ്‌ക്കും എംഎല്‍എയ്‌ക്കും ക്രൂര ആക്രമണം; മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അണികളോട് ശാന്തരായിരിക്കാന്‍ മമത; മമതയുടെ നാടകമെന്ന് ബിജെപി

ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയേയും ഒരു എംഎല്‍എയേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയതിന് പിന്നില്‍ മമതയുടെ ആസൂത്രണമാണെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 10:59 pm IST
inIndia

കൊല്‍ക്കൊത്ത: ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയേയും ഒരു എംഎല്‍എയേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയതിന് പിന്നില്‍ മമതയുടെ ആസൂത്രണമാണെന്ന് ബിജെപി. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയതാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.

ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതക്കാന്‍ അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതുകൊണ്ടല്ല. വെള്ളപ്പൊക്കക്കെടുതികളില്‍ വലയുന്ന ജയ്‌പാല്‍ഗുരിയിലെ ജനങ്ങളെ രക്ഷിക്കാന്‍ പോയതിനാണ് ഈ മര്‍ദ്ദനം. ഈ മേഖലയില്‍ ബിജെപി നേതാക്കള്‍ കടന്നുവന്ന് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് തൃണമൂലിന്.മമതയുടെ കൂടി നിര്‍ദേശത്തോടെയാണ് ഈ ആക്രമണമെന്ന് കരുതുന്നു.

കാരണം ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നൊഴുകുന്ന എംപിയുടെയും എംഎല്‍എയുടെയും വീഡിയോ വൈറലായിട്ടും മമത മണിക്കൂറുകളോളം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പകരം അവര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കൊല്‍ക്കത്ത കാര്‍ണിവല്‍ പരിപാടിയില്‍ ആടിപ്പാടുകയായിരുന്നു.

വടക്കന്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഏറെ ജനസ്വാധീനമുള്ള ഖാഗെന്‍ മുര്‍മു. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി (നിയോജകമണ്ഡലംത്തില്‍ നിന്നും ജയിച്ച ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷ് 2024 മുതൽ ബംഗാൾ നിയമസഭയുടെ ചീഫ് വിപ്പാണെന്നോര്‍ക്കണം. ഇങ്ങിനെയുള്ള രണ്ട് ജനപ്രതിനിധികളെയാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന ജയ്‌പാല്‍ഗുരിപ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ചെന്നു എന്ന കുറ്റത്തിന്റെ പേരില്‍ തൃണമൂല്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചത്.

“ക്രമസമാധാനം തകരാന്‍ പാടില്ല. ഇനി ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ല. പ്രകൃതി ദുരന്തമുണ്ടായ ഇടത്തേക്ക് 30-40 വാഹനങ്ങളില്‍ പോയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. ജനങ്ങള്‍ക്ക് വേണ്ടത് ഭക്ഷണവും വസ്ത്രങ്ങളുമാണ്. അല്ലാതെ രാഷ്‌ട്രീയം കാണിക്കാന്‍ ആരും അവിടെ പോകേണ്ടതില്ല. ചില സംഭവങ്ങള്‍ നടന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.” – ഒരു എംഎല്‍എയേയും എംപിയേയും സ്വന്തം പാര്‍ട്ടിയിലെ ഗുണ്ടകള്‍ മൃഗീയമായി മര്‍ദ്ദിച്ച ശേഷം മമത നടത്തിയ പ്രസ്താവനയാണിത്. അതു സംഭവം നടന്ന് എത്രയോ മണിക്കൂറുകള്‍ക്ക് ശേഷം.

വാസ്തവത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക തന്നെയായിരുന്നു ബിജെപി എംപിയുടെയും എംഎല്‍എയുടെയും ലക്ഷ്യം. അതിനാണ് അവര്‍ ഇത്രയും വാഹനങ്ങളില്‍ എത്തിയതും. നല്ല ജനപ്രിയരായ നേതാക്കളാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.ഇവരുടെ ജനപ്രീതി വര്‍ധിക്കുമോ എന്നതിലെ ആശങ്കയാണ് അവരെ തല്ലിച്ചതക്കാന്‍ തൃണമൂലിനെ പ്രേരിപ്പിച്ചത്.

ബംഗാള്‍ എന്നത് തങ്ങളുടെ ഒരു സ്വകാര്യ ഭൂമിയാണെന്ന രീതിയിലാണ് മമത പ്രതികരിക്കുന്നത്. അവിടെ തങ്ങള്‍ വിചാരിക്കുന്നതേ നടക്കാന്‍ പാടൂ എന്ന് മമത ചിന്തിക്കുന്നു. ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതച്ച ശേഷം ഇനി യാതൊരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യത്തെ ബിജെപി ചോദ്യം ചെയ്യുന്നു. മമത അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ക്രൂരമായ മര്‍ദ്ദനം നടന്നതെന്നാണ് വിലയിരുത്തുന്നത്.

Tags: Flood reliefJaipalguriTrinamool GoonsbjpBengalMamata Banerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.